<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-30476437</id><updated>2011-04-21T20:49:32.310-07:00</updated><title type='text'>Kerala Scan</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://keralascan.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default?max-results=100'/><link rel='alternate' type='text/html' href='http://keralascan.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>sahayaathrikan</name><uri>http://www.blogger.com/profile/08747076739590481559</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://photos1.blogger.com/blogger/817/3270/320/camera.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>13</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-30476437.post-116322626161073172</id><published>2006-11-10T22:18:00.000-08:00</published><updated>2006-11-10T23:01:47.626-08:00</updated><title type='text'>Sony DSC P8  - ഒരു അനുഭവസാക്ഷ്യം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://photos1.blogger.com/blogger/817/3270/1600/mygarden3.jpg"&gt;&lt;img style="cursor: pointer;" src="http://photos1.blogger.com/blogger/817/3270/320/mygarden3.jpg" alt="" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;വഴിവിളക്കുകളിലെ പുത്തന്‍ തലമുറയായ Metal Halide Lamps വികസിപ്പിച്ചെടുക്കുവാനുള്ള ഗവേഷണത്തിന്റെ ഭാഗമായി നടന്ന ടെസ്റ്റുകളിലൊന്നിലാണ്‍ SONY DSC P8 എന്ന ഈ ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുവാന്‍ എനിക്ക് അവസരം ലഭിക്കുന്നത്. Lamp കത്തിവരുന്നതിന്റെ (കണ്ണഞ്ചിപ്പിക്കുന്ന) വിവിധ ഘട്ടങ്ങള്‍ ഒരു Microscope-ലൂടെ  ഫോട്ടൊ എടുത്ത് ഡോക്യുമെന്റ് ചെയ്യണം. ദിവസവും ശരാശരി 200-ഓളം ചിത്രങ്ങള്‍. ഒന്നരവര്‍ഷം തുടര്‍ച്ചയായി എടുത്തപ്പോഴേക്കും മൊത്തം ചിത്രങ്ങളുടെ എണ്ണം ഏകദേശം 100000 കവിഞ്ഞിട്ടുണ്ടാകും. അതിനുശേഷം കമ്പനി ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഒരു പൊതുക്യാമറയായി ഇവന്‍ മാറി. പലരും ഫോട്ടൊഗ്രാഫി പഠിച്ചത് ഇവനെയുപയോഗിച്ചാണ്‍. പലപ്രാവശ്യം താഴെ വീണിട്ടുണ്ട്. ഇവനുശേഷം പല വമ്പന്‍ ക്യാമറകളും കമ്പനിയില്‍ രംഗപ്രവേശം ചെയ്തെങ്കിലും ഉപയോഗിക്കുവാനുള്ള എളുപ്പം കാരണം ഇവന്‍ തന്നെ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവന്‍. ഇന്ന് രാവിലെ ഇവനെ കൈയ്യില്‍ കിട്ടിയപ്പോള്‍ ഒരു ചെറിയ പരീക്ഷണം നടത്തിയതാണ്‍ മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30476437-116322626161073172?l=keralascan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://keralascan.blogspot.com/feeds/116322626161073172/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30476437&amp;postID=116322626161073172' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/116322626161073172'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/116322626161073172'/><link rel='alternate' type='text/html' href='http://keralascan.blogspot.com/2006/11/sony-dsc-p8.html' title='Sony DSC P8  - ഒരു അനുഭവസാക്ഷ്യം'/><author><name>sahayaathrikan</name><uri>http://www.blogger.com/profile/08747076739590481559</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://photos1.blogger.com/blogger/817/3270/320/camera.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-30476437.post-115857608808513585</id><published>2006-09-18T03:35:00.000-07:00</published><updated>2006-09-18T03:47:03.970-07:00</updated><title type='text'>രണ്ട്‌ ഒളിച്ചോട്ടങ്ങളുടെ കഥ</title><content type='html'>എന്റെ ഇതുവരെയുള്ള ജീവിതത്തിനിടയില്‍ രണ്ട്‌ ഒളിച്ചോട്ടങ്ങള്‍ നേരില്‍ കാണുവാന്‍ സാധിച്ചിട്ടുള്ളത്‌. ആദ്യത്തേത്‌ ഏകദേശം പന്ത്രണ്ട്‌ വര്‍ഷം മുമ്പായിരുന്നു. എന്റെ അച്ഛന്റെ വളരെ അടുത്ത സ്നേഹിതനും, സഹപ്രവര്‍ത്തകനുമായ മേനോന്‍ സാറിന്റെ മകള്‍ ശ്യാമയായിരുന്നു ആ കഥയിലെ നായിക. പതിനെട്ട്‌ വയസ്സ്‌ ആയതിന്റെ പിറ്റേന്നാണ്‌ ഈ സാഹസം. നായകന്‍ നാല്‍പതിനോടടുത്ത്‌ പ്രായമുള്ള ബസ്സ്‌ ഡ്രൈവറാണ്‌. പിന്നീട്‌ കണ്ടത്‌ പതിവ്‌ സീനുകള്‍. 'എനിക്കിങ്ങനെയൊരു മകളില്ല. എന്റെ മോള്‍ മരിച്ചു ' തുടങ്ങിയ സിനിമാ ഡയലോഗുകള്‍ക്കൊടുവില്‍ മേനോന്‍ സാര്‍ തളര്‍ന്ന് വീഴുകയും ആശുപത്രിയിലാവുകയും ഒന്ന് രണ്ട്‌ ആഴ്ചകള്‍ക്ക്‌ ശേഷം പഴയത്‌ പോലെ കമ്പനിയില്‍ പോയി തുടങ്ങുകയും ചെയ്തു. സാറിന്റെ ഭാര്യ ദേവകിചേച്ചി പിന്നീട് പ്രാര്‍ത്ഥനയും നേര്‍ച്ചകളുമായി കഴിഞ്ഞു. ശ്യാമയെ അവളുടെ ഭര്‍ത്താവ്‌ നന്നായി സംരക്ഷിച്ചു എന്ന് മാത്രമല്ല ഒരു വര്‍ഷത്തിനകം അയാള്‍ സ്വന്തമായി ഒരു ബസ്സ്‌ വാങ്ങുകയും രണ്ടാമത്തെ വര്‍ഷം ശ്യാമയുടെ പേരില്‍ ഒരു വീട്‌ വാങ്ങുകയും ചെയ്തു. മേനോന്‍ സാറിന്റെ വാശിക്കും അത്രയ്ക്കേ ആയുസ്സുണ്ടായിരുന്നുള്ളൂ. ശ്യാമയുടെ പ്രസവത്തോട്‌ കൂടി സാറ്‌ തന്റെ കടുമ്പിടുത്തങ്ങള്‍ ഉപേക്ഷിക്കുകയും ശ്യാമയെയും ഭര്‍ത്താവിനെയും വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ട്‌ വരികയും ചെയ്തു. മേനോന്‍ സാറും ഭാര്യ ദേവകിചേച്ചിയും ശ്യാമയും ഭര്‍ത്താവും കുട്ടിയും സന്തോഷത്തിലും സ്നേഹത്തിലും പിന്നീടുള്ള കാലം ജീവിച്ചു. &lt;br /&gt;&lt;br /&gt;എന്റെ രണ്ടാമത്തെ ഒളിച്ചോട്ടദര്‍ശനം കഴിഞ്ഞ ആഴ്ചയിലായിരുന്നു. വെളുപ്പിനെ ആറുമണിക്ക്‌ നടക്കുന്ന ശീലമുണ്ട്‌. ചെറിയതോതില്‍ കൊളസ്റ്റ്രോള്‍ ശല്യമുള്ളതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി പതിവായി രാവിലെ നടക്കാറുണ്ട്‌. കൂട്ടിന്‌ എന്റെ സുഹൃത്തുമുണ്ട്‌. അങ്ങിനെ സുഹൃത്തിനെ വിളിക്കാനായി അവന്റെ വീട്ടിനടുത്തെത്തിയപ്പോഴാണ്‌ പുതിയ ഒളിച്ചോട്ട നാടകം കണ്ടത്‌. സുഹൃത്തിന്റെ അയല്‌വാസിയാണ്‌ കഥാനായകന്‍. വയസ്സ്‌ 26. ജോലി - ചീട്ടുകളി, അമ്പലത്തില്‍ വരുന്ന പെണ്‍കുട്ടികളുടെ കണക്കെടുക്കല്‍, സന്ധ്യാസമയം കഴിഞ്ഞാല്‍ സുരപാനം. ഒരാഴ്ച മുമ്പാണ്‌ വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചുകൊണ്ട്‌ തൃശ്ശൂരിലുള്ള ഒരു പണച്ചാക്കിന്റെ മകളെ കക്ഷി കെട്ടിക്കൊണ്ട്‌ വന്നത്‌. എങ്ങിനെ‍ എന്തിന്‌ എന്നിവയ്ക്കൊന്നും പ്രേമത്തിന്റെ കാര്യത്തില്‍ പ്രസക്തിയില്ലല്ലോ. രാവിലെ ഞാന്‍ കാണുന്നത്‌, ടൊയോട്ട കാറില്‍ വന്നിറങ്ങിയ അച്ഛന്റെയും മുറ്റമടിക്കുകയായിരുന്ന മോളുടെയും സംഗമമാണ്‌. ചൂലും പിടിച്ച്‌ നില്‍ക്കുന്ന മകളെ ഒരു നിമിഷം സഹതാപത്തോടെ നോക്കി. ശേഷം കാറില്‍ നിന്നിറങ്ങി. ഗേറ്റിനുമുമ്പില്‍ തന്നെ നിന്നു. ഇപ്പുറത്തെ ഡോര്‍ തുറന്ന് ഭാര്യയും പുറകിലിരിക്കുകയായിരുന്ന അനുജന്മാരും പുറത്തിറങ്ങി. ഇതിനകം കഥാനായകനും കുടുമ്പവും എന്തിനും തയ്യാറായി മറുവശത്ത്‌ നിലയുറപ്പിച്ചിരുന്നു. &lt;br /&gt;&lt;br /&gt;'ഞാന്‍ നിന്നെ കൂട്ടിക്കൊണ്ട്‌ പോകാന്‍ വന്നതല്ല.' വളരെ ശാന്തമായി, അനായാസമായ ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു. 'മറിച്ച്‌ എനിക്കിനി നിന്നെപ്പോലെ ഒരു മകളെ ആവശ്യമില്ല എന്ന് പറയാന്‍ വന്നതാണ്‌. നിന്നെ ഇത്രനാള്‍ വളര്‍ത്തിയതും പഠിപ്പിച്ചതും വെറുതെയായല്ലോ എന്ന് സങ്കടം മാത്രമേ എനിക്കുള്ളൂ. തെറ്റും ശരിയും തിരിച്ചറിയാനുള്ള പ്രായമായിക്കഴിഞ്ഞാല്‍ അവരവരെടുക്കുന്ന തീരുമാനത്തിന്റെ ഉത്തരവാദിത്വം അവരവര്‍ക്കുതന്നെയാണ്‌. നിന്റെ തീരുമാനം തെറ്റോ ശരിയോ എന്ന് കാലം തീരുമാനിക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം നിന്റെ തീരുമാനം തെറ്റാണ്‌. ഞങ്ങളുദ്ദേശിച്ചിരുന്ന രീതിയിലുള്ള ജീവിതരീതിയോ സംസ്കാരമോ ഉള്ള ആളെയല്ല നീ നിനക്കായി തിരഞ്ഞെടുത്തത്‌. ഒരുപക്ഷേ നിനക്കത്‌ ശരിയെന്ന് തോന്നാമെങ്കിലും എനിക്കത്‌ തീരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. തെറ്റും ശരിയും വേര്‍തിരിച്ച്‌ ശരിയായ തീരുമാനമെടുത്തത്‌ കൊണ്ടാണ്‌ ഒന്നുമില്ലായ്മയില്‍ നിന്ന് എനിക്കിതുവരെയും ഉയരാന്‍ കഴിഞ്ഞത്‌. എന്റെ മക്കളെയും ഞാനങ്ങിനെയാണ്‌ പരിശീലിപ്പിച്ചിരുന്നത്‌. അതുകൊണ്ട്‌ നീയെന്ന തെറ്റിനെ എനിക്കിനി വേണ്ട. ഇതെന്റെ മാത്രം തീരുമാനമല്ല. മറിച്ച്‌ ഞങ്ങള്‍ നാലുപേരുടെയുമാണ്‌. ഇത്‌ തികച്ചും വേദനാജനകമാണ്‌. പക്ഷേ എന്റെ മറ്റുമക്കളുടെ ഭാവിയെ കരുതിയും അവര്‍ക്കും അവരുടെ മക്കള്‍ക്കും ഇതിലും നല്ല ജീവിതനിലവാരം ഉറപ്പാക്കണം എന്ന കരുതല്‍ കൊണ്ടും ഞാനീ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു.'&lt;br /&gt;&lt;br /&gt;അടുത്തത്‌ അമ്മയുടെ ഊഴമായിരുന്നു. നിറകണ്ണുകളോടെയാണെങ്കിലും അവരുടെ ശബ്ദം ഉറച്ചതായിരുന്നു. &lt;br /&gt;'ഇരുപത്‌ വര്‍ഷം നമ്മളെല്ലാവരും ഒരുമിച്ചായിരുന്നു ഉണ്ടത്‌. ഉറങ്ങിയത്‌. നമുക്കിടയില്‍ സ്നേഹവും പരസ്പര വിശ്വാസവുമുണ്ടായിരുന്നു. നിങ്ങളെ വളര്‍ത്താനായി എന്റെ ജോലികൂടി ഉപേക്ഷിച്ചതാണ്‌. എത്ര വേഗമാണ്‌ നീയതെല്ലാം കാറ്റില്‍ പറത്തിയത്‌. ഇന്നലെ കണ്ട ഒരുവനോടൊപ്പം ഒരു കള്ളനെപ്പോലെ നീയാ പടിയിറങ്ങിയപ്പോള്‍ ഞങ്ങളുടെ മനസ്സില്‍ നിന്നും നീ പടിയിറങ്ങി കഴിഞ്ഞിരുന്നു. നിന്നെയെനിക്കിനി കാണണ്ടാ. ഇതാ നിനക്കായി ഞങ്ങള്‍ കരുതിയ ആഭരണങ്ങള്‍...' ആ സ്ത്രീ ഒരു പൊതിക്കെട്ട്‌ മകള്‍ക്കുനേരെ വലിച്ചെറിഞ്ഞു.&lt;br /&gt;&lt;br /&gt;കാറിന്റെ ഡോര്‍ തുറന്ന് അകത്ത്‌ കയറാനൊരുങ്ങവേ അയാള്‍ വീണ്ടും മകള്‍ക്കുനേരെ തിരിഞ്ഞു. &lt;br /&gt;&lt;br /&gt;'നിയമപരമായി നിനക്കവകാശപ്പെട്ട സ്വത്തുക്കള്‍ നിനക്ക്‌ ലഭിക്കും. അതിനായി എല്ലാം ഏര്‍പ്പാടാക്കിയിട്ടുണ്ട്‌.'&lt;br /&gt;&lt;br /&gt;ഒരു നിമിഷം. ഐസ്‌ കട്ടയെക്കാള്‍ തണുപ്പുള്ള ഒരു വാക്കുകള്‍ ആ പെണ്‍കുട്ടിയില്‍ നിന്നും വന്നു. &lt;br /&gt;&lt;br /&gt;'എന്റെ തീരുമാനം ശരിതന്നെയെന്നാണ്‌ എനിക്കിപ്പോഴും തോന്നുന്നത്‌. ഇനി മറിച്ചാണെങ്കില്‍ ഒരിക്കലും നിങ്ങളുടെ സഹായം തേടി ഞാന്‍ വരില്ല. അച്ഛന്‍ സമ്പാദിച്ച ഒന്നും എനിക്കുവേണ്ട. സ്വത്തും ആഭരണങ്ങളും. ഒന്നും.' &lt;br /&gt;&lt;br /&gt;അമ്മ വലിച്ചെറിഞ്ഞ പൊതിക്കായി അവളുടെ കണ്ണുകള്‍ പരതവേ, നമ്മുടെ കഥാനായകന്‍ അതുമായി വീടിന്നകത്തേക്ക്‌ അതിവേഗം നടക്കുന്നത്‌ കണ്ടു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30476437-115857608808513585?l=keralascan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://keralascan.blogspot.com/feeds/115857608808513585/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30476437&amp;postID=115857608808513585' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115857608808513585'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115857608808513585'/><link rel='alternate' type='text/html' href='http://keralascan.blogspot.com/2006/09/blog-post_18.html' title='രണ്ട്‌ ഒളിച്ചോട്ടങ്ങളുടെ കഥ'/><author><name>sahayaathrikan</name><uri>http://www.blogger.com/profile/08747076739590481559</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://photos1.blogger.com/blogger/817/3270/320/camera.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-30476437.post-115777301748832095</id><published>2006-09-08T20:34:00.000-07:00</published><updated>2006-09-08T21:04:04.113-07:00</updated><title type='text'>പുനര്‍ജ്ജന്മം</title><content type='html'>'....കൃഷ്ണേട്ടന്‍ നാട്ടിലേക്ക്‌ തിരിച്ചുവരണം. വല്ല്ല നാട്ടില്‍ കിടന്ന് കഷ്ടപ്പെട്ടതൊക്കെ മതി. വയസ്സ്‌ അറുപത്തി മൂന്നായി. അതെങ്ങനെ, അതൊക്കെ ഓര്‍ത്തുവയ്ക്കുന്ന ആളാണോ? സ്വന്തം പിറന്നാള്‌ കൂടി ഞാന്‍ പറയുമ്പോഴല്ലെ ഓര്‍ക്കാറ്‌. രാധിക ഇപ്പോള്‍ നല്ല നെലേലായില്ലേ. ഇനിയെന്തിനാ അവിടെ തങ്ങുന്നത്‌? അവര്‍ക്ക്‌ കാണണമെങ്കില്‍ ഇങ്ങോട്ട്‌ വരട്ടെ. ഈ നാടും വീടും കൃഷ്ണേട്ടന്റെ മനസ്സില്‍ ഇപ്പോഴുമുണ്ടെന്ന് അറിയാവുന്നത്‌ കൊണ്ടാ പറയണെ ഇങ്ങോട്ട്‌ തിരിച്ചുവരാന്‍. &lt;br /&gt;&lt;br /&gt;വിജയന്റെ ബിസിനസ്സൊക്കെ നന്നായി പോകുന്നു. അവന്‌ കല്യാണപ്രായമൊക്കെയായി. നമ്മുടെ വാസ്വേട്ടന്റെ ഇളയ മോളില്ലേ, സുധ. അവളെ അവനുവേണ്ടി ആലോചിച്ചാലൊ എന്ന് വിചാരിക്ക്യാ. വാസ്വേട്ടനോട്‌ പറഞ്ഞിട്ടില്ല. കൃഷ്ണേട്ടന്റെ അഭിപ്രായം അറിഞ്ഞിട്ട്‌ പറയാമെന്ന് വിചാരിച്ചു.&lt;br /&gt;&lt;br /&gt;സുനന്ദേടത്തിക്ക്‌ വേദന കുറഞ്ഞെങ്കില്‍ ഒട്ടും താമസിക്കാതെ ഇങ്ങോട്ട്‌ കൊണ്ടുവരണം. കോട്ടയ്ക്കലില്‍ വാതത്തിനൊക്കെ നല്ല ചികില്‍സയുണ്ട്‌.....' വായന നിറുത്തി കൃഷ്ണക്കുറുപ്പ്‌ കണ്ണുകളൊപ്പി. അമ്മൂന്റെ കത്ത്‌ വായിക്കുമ്പോ എപ്പോഴും കണ്ണുനിറയും. അടുത്തിരുന്ന് പറയുന്നത്‌ പോലെയാണ്‌ തോന്നുക. രണ്ടുപേജെങ്കിലും ഉണ്ടാവും ഓരോ കത്തും. തന്റെ മറുപടിയോ? മൂന്നോ നാലോ വരി. അതും വല്ലപ്പോഴും. എന്നാലുമവളുടെ കത്ത്‌ രണ്ടാഴ്ച കൂടുമ്പോള്‍ വരും. എത്രയോ വര്‍ഷങ്ങളായിട്ടുള്ള പതിവാണ്‌. &lt;br /&gt;&lt;br /&gt;പാവം! ഇപ്പോഴും തന്നെ ജീവനാണ്‌. ഇപ്പോഴവളെ കാണാനെങ്ങിനിരിക്കുമോ ആവോ? മുടിയൊക്കെ നരച്ചിട്ടുണ്ടാവും. മുഖത്ത്‌ ചുളിവുകള്‍ വീണിരിക്കുമോ? എന്തായാലും ആ ചിരി അതുപോലെ തന്നെയുണ്ടാകും. അതുറപ്പ്‌. കൂടെ ആ നുണക്കുഴിയും. &lt;br /&gt;&lt;br /&gt;'സാബ്‌, സബ്ജി ചാഹീയേ ക്യാ?' പച്ചക്കറിക്കാരനാണ്‌. പച്ചക്കറി കഴിഞ്ഞകാര്യം സുനന്ദ ഇന്നലെ ഓര്‍മ്മിപ്പിച്ചിരുന്നതാണ്‌. മറന്നു. കത്ത്‌ മടക്കി വച്ച്‌ കുറുപ്പ്‌ എഴുന്നേറ്റു. നല്ല മുഴുത്ത വഴുതിനങ്ങയും വെണ്ടക്കയും. പറഞ്ഞിട്ടെന്താ, നാട്ടില്‍ കിട്ടുന്നതിന്റെ നൂറിലൊന്ന് സ്വാദില്ല. പച്ചക്കറികളുമായി അടുക്കളയിലേക്ക്‌ നടക്കുമ്പോള്‍ സുനന്ദ ഉറക്കത്തിലെന്തോ പറഞ്ഞു. മരുന്നു കൊടുക്കേണ്ട സമയമായി. എഴുന്നേല്‍പിക്കാം. അല്ലെങ്കില്‍ ഒരു പത്ത്‌ മിനിറ്റുകൂടെ കഴിയട്ടെ. അത്രയും വേദന തിന്നേണ്ടല്ലോ. ശരീരമാസകലം വേദനയാണ്‌. ആറുമാസം ചികില്‍സിച്ചിട്ടും വേദനയ്ക്ക്‌ കുറവില്ല. നാട്ടിലായിരുന്നെങ്കില്‍ വല്ല ആയുര്‍വ്വേദവും പരീക്ഷിക്കാമായിരുന്നു. വേദനസംഹാരികള്‍ കഴിച്ച്‌ കഴിച്ച്‌ ഇപ്പോള്‍ വിശപ്പൊന്നും ഇല്ലാണ്ടായിരിക്കുന്നു. ആറുമാസംകൊണ്ട്‌ അവളുടെ മുഖത്തെല്ലാം ചുളിവുകള്‍ വീണു. ഒരു പത്തിരുപത്‌ വയസ്സ്‌ കൂടിയപോലെ.&lt;br /&gt;&lt;br /&gt;ചൂരിദാറും കമ്മീസുമിട്ട്‌ ഇരുവശത്തേക്കും മുടിപിന്നി, ചുണ്ടില്‍ ചായംതേച്ച്‌, ഹൈഹീല്‍ഡ്‌ ചെരിപ്പുമിട്ട്‌ കോളേജില്‍ പോകുന്ന സുനന്ദയെ ഒരു നിമിഷം കുറുപ്പ്‌ ഓര്‍ത്തു. പോകുന്നപോക്കില്‍ അവജ്ഞയോടെ തന്നെ നോക്കുന്നത്‌ ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു. തന്നെപ്പോലെ ഒരു നാട്ടിന്‍പുറത്തുകാരന്‍ അവളുടെ ഭര്‍ത്തൃസങ്കല്‍പത്തില്‍ ഒരിക്കലുമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. മരണക്കിടക്കയില്‍ നാരായണേട്ടന്‍ അവളുടെ കൈപിടിച്ചേല്‍പിക്കുമ്പോള്‍ നിഷേധിക്കാന്‍ സാധിച്ചില്ല. അദ്ദേഹത്തോടുള്ള കടപ്പാട്‌ അത്രയ്ക്കുണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;ട്രെയിനില്‍ വച്ചായിരുന്നു നാരായണേട്ടനെ ആദ്യമായി കണ്ടുമുട്ടുന്നത്‌. നാടും വീടും ഉപേക്ഷിച്ച്‌ എവിടേക്കെന്നില്ലാതെ യാത്രതിരിച്ച ദിവസം. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസം.&lt;br /&gt;അന്ന് തനിക്ക്‌ ഇരുപത്തഞ്ച്‌ വയസ്സ്‌. വാസ്വേട്ടന്റെ പലചരക്ക്‌ കടയില്‍ കണക്കെഴുത്തായിരുന്നു ജോലി. അമ്മ മരിച്ചിട്ട്‌ ആറുമാസം കഴിഞ്ഞിരുന്നു. മരിച്ചുവെന്നറിയിച്ചിട്ടും വല്ല്യമ്മാവന്‍ വരികയുണ്ടായില്ല. അത്രയ്ക്കുണ്ടായിരുന്നു പക. ഒളിച്ചും പാത്തും വന്ന അമ്മുവിന്‌ വല്ല്യമ്മാവന്റെ വക കണക്കിനുകിട്ടി എന്ന് കാര്യസ്ഥന്‍ രാമന്‍ നായര്‍ പറഞ്ഞറിഞ്ഞു.&lt;br /&gt;&lt;br /&gt;പുതിയ കല്യാണാലോചനയുടെ കാര്യം പറയാന്‍ അമ്മു അന്ന് കടയില്‍ വന്നിരുന്നു. &lt;br /&gt;&lt;br /&gt;'കൃഷ്ണേട്ടാ, ഈ കല്യാണം നടന്നാല്‍ ഞാനീപുഴയില്‍ ചാടിച്ചാവും. നമുക്കിവിടം വിട്ടെങ്ങോട്ടെങ്കിലും പോവാം ' തന്റെ തോളില്‍ തലവച്ച്‌ അമ്മു പറഞ്ഞതിപ്പോഴും ചെവിയിലുണ്ട്‌.&lt;br /&gt;&lt;br /&gt;ഒരൊളിച്ചോട്ടത്തിന്‌ താനൊരുക്കമായിരുന്നില്ല. കമ്മ്യൂണിസ്റ്റുകാരന്റെ രക്തമല്ലേ സിരകളില്‍ ഓടുന്നത്‌. പോരാത്തതിന്‌ ചെറുപ്പത്തിന്റെ തിളപ്പും. &lt;br /&gt;&lt;br /&gt;'ഞാന്‍ വിളിച്ചാല്‍ നീ ഇറങ്ങി വരുമോ?' അമ്മുവിന്റെ കണ്ണുകളില്‍ പേടി നിറയുന്നത്‌ കണ്ടു. &lt;br /&gt;&lt;br /&gt;'അച്ഛനറിഞ്ഞാല്‍....'&lt;br /&gt;&lt;br /&gt;'വല്ല്യമ്മാവന്റെ മുമ്പില്‍ വച്ച്‌ ഞാന്‍ വിളിക്കും. നീ തയ്യാറായിരുന്നോ.'&lt;br /&gt;&lt;br /&gt;അച്ഛനോടുള്ള പേടികാരണം അമ്മുവിന്‌ തന്നോടൊപ്പം ഇറങ്ങിവരാന്‍ കഴിഞ്ഞില്ല. നാട്ടുകാരുടെയും വീട്ടുകാരുടേയും മുമ്പില്‍ വച്ച്‌ വല്ല്യമ്മാവന്‍ തന്നെ അപമാനിച്ചു. &lt;br /&gt;&lt;br /&gt;'ഭൂ! മംഗലത്ത്‌ വന്ന് പെണ്ണ്‍ ചോദിക്കാന്മാത്രം നീ ആയോ? നിന്റെ തള്ള ആ കള്ളക്കമ്മ്യൂണിസ്റ്റുകാരന്റെ കൂടെ പോയപോലെ എന്റെ മോളുപോരുമെന്ന് വിചാരിച്ചോടാ പട്ടീ? നിന്നെപ്പോലെ അവളുടെ ചോരയില്‍ മായം കലര്‍ന്നിട്ടില്ലടാ. .....' &lt;br /&gt;&lt;br /&gt;അപമാനിതനായി മംഗലം തറവാട്ടിന്റെ പടിയിറങ്ങുമ്പോള്‍ നാടുവിടാന്‍ തന്നെ തീരുമാനിച്ചിരുന്നു. ആരോടും പറയാനുണ്ടായിരുന്നില്ല. വീട്ടില്‍ ചെന്ന് സര്‍ട്ടിഫിക്കറ്റുകളും അല്‍പം വസ്ത്രങ്ങളുമെടുത്ത്‌ പഴയ ഇരുമ്പു പെട്ടിയില്‍ വച്ചു. അച്ഛനോടും അമ്മയോടും മനസ്സാ നമിച്ചു. വീട്‌ പൂട്ടി പടിയിറങ്ങുമ്പോള്‍ മനസ്സ്‌ പിടയുകയായിരുന്നു. താന്‍ ജനിച്ചുവളര്‍ന്ന വീട്‌. അച്ഛന്റെയും അമ്മയുടെയും അനേകവര്‍ഷത്തെ അദ്ധ്വാന ഫലം. വാസ്വേട്ടനോട്‌ യാത്രപറഞ്ഞിറങ്ങുമ്പോള്‍ പോക്കറ്റില്‍ വച്ചുതന്ന നോട്ടുകള്‍ എത്രയെന്ന് നോക്കിയില്ല. ആദ്യം വന്ന വണ്ടിയില്‍ കയറുകയായിരുന്നു.&lt;br /&gt;&lt;br /&gt;കഥകളെല്ലാമറിഞ്ഞ നാരായണേട്ടന്‍ തന്നെ ആശ്വസിപ്പിച്ചു. ജീവിതത്തോട്‌ മല്ലടിക്കാനുള്ള ധൈര്യം തന്നു. സ്വന്തം വീടിനോട്ചേര്‍ന്ന ചാര്‍ത്തില്‍ തന്നെ താമസിപ്പിച്ചതും നാരയണേട്ടന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ തന്നെ അക്കൌണ്ടന്റായി ജോലി തരപ്പെടുത്തിതന്നതും നാരായണേട്ടന്റെ നല്ല മനസ്സ്‌. നാരായണേട്ടന്‌ നാട്ടില്‍ പറയത്തക്ക ബന്ധുക്കളൊന്നുമില്ല. ചെറുപ്പത്തില്‍ നാടുവിട്ടതാണ്‌. അകന്ന ബന്ധത്തിലുള്ള ഒരമ്മായി ഉണ്ടായിരുന്നു. രണ്ടുമൂന്ന് വര്‍ഷം കൂടുമ്പോള്‍ പോയിക്കാണും.സുനന്ദയാണെങ്കില്‍ തനി വടക്കെയിന്ത്യക്കാരിയായാണ്‌ വളര്‍ന്നത്‌. മലയാളം കഷ്ടിയാണ്‌. നാരായണേട്ടന്റേത്‌ പ്രേമവിവാഹമായിരുന്നുവത്രേ. പ്രസവത്തോടെ സുനന്ദയുടെ അമ്മ മരിച്ചുപോയിരുന്നു.&lt;br /&gt;&lt;br /&gt;നാടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യമൊക്കെ മനസ്സ്‌ കത്തിനീറിയിരുന്നു. കാലം ഉണക്കാത്ത മുറിവുകളില്ലല്ലോ. ബോംബെയുടെ തിരക്കുപിടിച്ച ജീവിതത്തില്‍ നാടും വീടും വിസ്മൃതിയിലാഴ്ന്നു. ബോംബെയില്‍ വന്ന് എട്ടുമാസത്തിനുശേഷം വാസ്വേട്ടന്‌ ഒരു കത്തെഴുതി. ഒരു പോലീസുകാരനുമായുള്ള അമ്മുവിന്റെ വിവാഹം അങ്ങിനെയാണറിഞ്ഞത്‌. അത്‌ വായിച്ചപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. മനസ്സിന്‌ ഒരുതരം മരവിപ്പായിരുന്നു. വ്യവഹാരങ്ങളും കോടതിയുമായി നടന്നിരുന്ന വല്ല്യമ്മാവന്‍ തറവാട്‌ മുടിപ്പിച്ചതും അവസാനം ക്യാന്‍സര്‍ വന്ന് മരിച്ചതും അറിഞ്ഞപ്പോഴും മനസ്സിന്‌ അതേ മരവിപ്പായിരുന്നു. ഒരു വാര്‍ത്ത വായിക്കുന്ന ലാഘവത്തോടെ തനിക്കിതെങ്ങിനെ ഉള്‍ക്കൊള്ളാന്‍ പറ്റി എന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്‌. &lt;br /&gt;&lt;br /&gt;എന്തോ തട്ടിമറിയുന്ന ശബ്ദം. സുനന്ദ എഴുന്നേല്‍ക്കാനുള്ള ശ്രമത്തില്‍ മേശപ്പുറത്തിരുന്ന ഗ്ഗ്ലാസ്സ്‌ തട്ടിമറിച്ചതാണ്‌. പാവം! എഴുന്നേല്‍ക്കാനും നടക്കാനും പരസഹായം വേണം. എന്നാലതൊട്ട്‌ അംഗീകരിക്കുകയുമില്ല. തനിയെ ചെയ്യാനാണ്‌ ഇപ്പോഴും ഇഷ്ടം. &lt;br /&gt;&lt;br /&gt;'എന്നെ വിളിക്കാമായിരുന്നില്ലേ?' ഞാന്‍ ചോദിച്ചു. &lt;br /&gt;&lt;br /&gt;'കൃഷ്ണേട്ടനെ ശല്യപ്പെടുത്തേണ്ടാന്ന് വിചാരിച്ചു'&lt;br /&gt;&lt;br /&gt;'എന്താ നീയീ പറയണെ? അങ്ങനെ ഞാനെപ്പോഴെങ്കിലും കരുതിയിട്ടുണ്ടോ?'&lt;br /&gt;&lt;br /&gt;'കൃഷ്ണേട്ടനോട്‌ ഞാന്‍ ചെയ്തുകൂട്ടിയതോര്‍ക്കുമ്പോ... അതിന്റെ ഫലാ ഞാനിപ്പോ അനുഭവിക്കണെ'&lt;br /&gt;&lt;br /&gt;'ഇങ്ങനെയോരോന്ന് ചിന്തിച്ചുകൂട്ടിയിട്ടാ നിന്റെ സൂക്കേട്‌ മാറാത്തത്‌'&lt;br /&gt;&lt;br /&gt;അവളെ പിടിച്ച്‌ കുളിമുറിയിലേക്ക്‌ നടത്തി. നടക്കാനിപ്പോഴും പ്രയാസം തന്നെയാണ്‌. ഓരോ ചുവടുവയ്പിലും വേദനകൊണ്ട്‌ മുഖം ചുളിയുന്നത്‌ കാണാം. പക്ഷേ അവള്‍ക്കതൊക്കെ പ്രായശ്ചിത്തം ചെയ്യുന്നപോലെയാണ്‌. സുനന്ദയോടൊപ്പം ജീവിച്ച മുപ്പത്‌ വര്‍ഷങ്ങള്‍. എന്തെല്ലാം സഹിച്ചു. ക്ഷമിച്ചു. സുനന്ദയുടെയും തന്റെയും ചിന്താഗതികള്‍ തീര്‍ത്തും വിഭിന്നമായിരുന്നു. 'അമ്മയില്ലാത്ത കുട്ടി' എന്ന പരിഗണന എപ്പോഴുമവള്‍ക്ക്‌ കിട്ടിയിരുന്നു. ആര്‍ഭാടവും ധാരാളിത്തവും നിറഞ്ഞ ജീവിതശൈ്‌ലി തന്റെ രീതികള്‍ക്ക്‌ നിരക്കാത്തത്തായിരുന്നു. അമ്മുവുമായുള്ള ബന്ധം വിവാഹത്തിനുമുമ്പേ സുനന്ദ അറിഞ്ഞിട്ടുണ്ടായിരുന്നു. സ്ഥാനത്തും അസ്ഥാനത്തും അവളാവിഷയം എടുത്തിടുമായിരുന്നു. ഒരമ്മയാവുമ്പോള്‍ അവള്‍ മാറുമെന്ന് വിചാരിച്ചു. രാധിക ജനിച്ചതിനു ശേഷം അവള്‍ പൂര്‍വ്വാധികം വിരോധത്തോടുകൂടിയാണ്‌ പെരുമാറിയത്‌. താന്‍ മകളെ എടുക്കുന്നതോ താലോലിക്കുന്നതോ അവള്‍ക്കിഷ്ടമായിരുന്നില്ല. വളര്‍ന്ന് വലുതായപ്പോള്‍ രാധികയും അമ്മയുടെ പക്ഷം ചേര്‍ന്നതില്‍ അല്‍ഭുതമില്ല. താനെല്ലാവര്‍ക്കും ഒരു കറവപ്പശു മാത്രമായിരുന്നു.&lt;br /&gt;&lt;br /&gt;കണ്ടിട്ടില്ലെങ്കിലും അമ്മുവിനെ ശത്രുസ്ഥാനത്താണ്‌ സുനന്ദ എപ്പോഴും കണ്ടിരുന്നത്‌. പ്രത്യേകിച്ച്‌ അമ്മു തന്റെ വീട്ടീല്‍ താമസമാക്കിയതിനു ശേഷം. തീരെ പ്രതീക്ഷിക്കാതെയാണ്‌ ഒരു ദിവസം ഓഫീസിലേക്ക്‌ വാസ്വേട്ടന്റെ ഫോണ്‍ വന്നത്‌. അമ്മുവിന്റെ കാര്യം പറയാനായിരുന്നു വിളിച്ചത്‌. &lt;br /&gt;&lt;br /&gt;'നിന്നോട്‌ ഒരു കാര്യം പറയാനാ വിളിച്ചത്‌. നാളെ അമ്മൂന്റെ വീട്‌ ജപ്തി ചെയ്യുന്നു. പോകാനൊരിടമില്ല. വല്ല്യ കഷ്ടാ ഇപ്പോഴത്തെ സ്ഥിതി. തറവാട്ടുകാരെല്ലാരും ഉപേക്ഷിച്ചു. രണ്ട്‌ കുട്ട്യോളായപ്പോ പോലീസുകാരന്റെ വരവ്‌ വല്ലപ്പോഴുമായി. ഇപ്പോ തെക്കെങ്ങാണ്ട്‌ വേറൊരുത്തിയുമായി പൊറുതി തൊടങ്ങീന്നു കേട്ടു. ഈ കടമെല്ലാം അയാളൊറ്റയൊരുത്തന്‍ വരുത്തിവച്ചതാണ്‌.' ഒന്ന് നിറുത്തിയിട്ട്‌ വാസ്വേട്ടന്‍ തുടര്‍ന്നു. &lt;br /&gt;&lt;br /&gt;'നീ വിചാരിച്ചാ അവരെ സഹായിക്കാന്‍ കഴിയും. നിന്റെ വീടിവിടെ ഒഴിഞ്ഞ്‌ കിടക്കുന്നത്‌ അവര്‍ക്ക്‌ കൊടുത്തൂടെ? വേറൊരെണ്ണം കണ്ടെത്തണ വരെയെങ്കിലും..'&lt;br /&gt;&lt;br /&gt;കേട്ടപ്പോള്‍ മനസ്സ്‌ ഒരു നിമിഷം പകച്ചു. വിധിയുടെ ഒരോരോ തോന്ന്യാസങ്ങള്‍. എങ്ങനെ വളര്‍ന്ന കുട്ടിയാ? ആഗ്രഹിക്കുന്നതൊക്കെ വല്ല്യമ്മാവന്‍ സാധിച്ചുകൊടുത്തിരുന്നു. അമ്മു ഇതൊക്കെ എങ്ങിനെ സഹിക്കുന്നോ ആവോ? അതു കാണാന്‍ താനവിടെ ഇല്ലാതിരുന്നത്‌ എന്തുകൊണ്ടും നന്നായി. &lt;br /&gt;&lt;br /&gt;'ഒന്നുമാലോചിക്കാനില്ല വാസ്വേട്ടാ. ഇന്നുതന്നെ താക്കോല്‍ കൊടുത്തോളൂ'&lt;br /&gt;&lt;br /&gt;'കൃഷ്ണാ, സുനന്ദയോടും കൂടി ആലോചിച്ചിട്ട്‌ തീരുമാനിച്ചാ മതി. അതാ അതിന്റെ ശരി.' വാസ്വേട്ടന്‍ ഫോണ്‍ വച്ചു. &lt;br /&gt;&lt;br /&gt;സുനന്ദയുടെ എന്ത്‌ മറുപടി പറയുമെന്ന് ഇപ്പോഴേ അറിയാം. തന്റെ ശത്രുവിന്റെ പതനം അവളേ സന്തോഷിപ്പിക്കുകയേ ഉള്ളൂ. പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു അവളുടെ പ്രതികരണം. &lt;br /&gt;&lt;br /&gt;'ഇനി അവളെയും കൂടെ പൊറുപ്പിക്കാനാണൊ നിങ്ങടെ ഉദ്ദേശ്യം? കെട്ടിയവനിട്ടിട്ട്‌ പോയത്‌ കൊണ്ട്‌ സൌകര്യമായി അല്ലേ? സമ്മതിക്കില്ല ഞാന്‍. ജീവനുണ്ടെങ്കില്‍ സമ്മതിക്കില്ല'&lt;br /&gt;&lt;br /&gt;അവളുടെ ജല്‍പനം കേട്ട്‌ അഞ്ചുവയസ്സുകാരി രാധിക തന്നെ ഒരു കുറ്റവാളിയെ എന്ന പോലെ നോക്കിയത്‌ ഇപ്പോഴും മനസ്സിലുണ്ട്‌. പിറ്റേന്ന് വാസ്വേട്ടനെ വിളിച്ച്‌ 'സുനന്ദ സമ്മതിച്ചു' എന്ന് കള്ളം പറയുമ്പോള്‍ ഒരു ചെറിയ പ്രതികാരം ചെയ്യുന്നതിന്റെ സുഖം അനുഭവിച്ചു. ആ വീടും സ്ഥലവും വില്‍ക്കാനായിരുന്നു സുനന്ദയുടെ അടുത്ത ഡിമാന്റ്‌. ഓണം കേറാമൂലയിലുള്ള ആ സ്ഥലം വിറ്റാലൊന്നും കിട്ടില്ലാ എന്ന തന്റെ എതിര്‍വാദം വിലപ്പോയില്ല. ഒരു വര്‍ഷത്തിനുശേഷം, മാര്‍വാഡിയില്‍ നിന്ന് അമിതപലിശക്ക്‌ കടം വാങ്ങി, 'വീടുവിറ്റതിന്റെ പൈസ'എന്ന് പേരില്‍ സുനന്ദയെ ഏല്‍പിക്കുമ്പോള്‍ ഒരു മാരണം തലയില്‍ നിന്നൊഴിഞ്ഞപോലെ തോന്നി. പിറ്റേന്ന് തന്നെ ആ പൈസ പുതിയ ആഭരണങ്ങളായി രൂപാന്തരം പ്രാപിച്ചപ്പോഴും ഉള്ളാലെ താന്‍ സന്തോഷിച്ചു. എങ്കിലും പിന്നീട്‌ പലപ്പോഴും ഒരു വിങ്ങലുണ്ടായിരുന്നു, മനസ്സില്‍. സുനന്ദയില്‍ നിന്ന് മറച്ചുവച്ചല്ലോ എന്ന കുറ്റബോധം കാരണം.&lt;br /&gt;&lt;br /&gt;'കൃഷ്ണേട്ടാ, എന്റെ കഴിഞ്ഞു. ഒന്നിങ്ങു വരൂ' ബാത്ത്‌ റൂമില്‍ നിന്ന് സുനന്ദ വിളിച്ചുപറഞ്ഞു. അവളെ താങ്ങി കട്ടിലില്‍ കൊണ്ടുപോയിരുത്തി. &lt;br /&gt;&lt;br /&gt;'കുറച്ചുനേരം പുറത്തിരിക്കാം. കിടന്ന് കിടന്ന് മടുത്തു.'&lt;br /&gt;&lt;br /&gt;'എന്നാ ഈ ഷാളു പുതച്ചോളൂ. പുറത്ത്‌ ഇപ്പോഴും തണുപ്പുണ്ട്‌.'&lt;br /&gt;&lt;br /&gt;വാതില്‍പ്പടി കടക്കുമ്പോള്‍ അവളൊന്ന് വേച്ചു പോയി. വേദന കടിച്ചമര്‍ത്തുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഗ്രാമം ഉണര്‍ന്ന് കഴിഞ്ഞിരുന്നു. വഴിയില്‍ സൈക്കിള്‍ റിക്ഷകളും കാല്‍നടക്കാരെയും കണ്ടു തുടങ്ങി. ഇനിയങ്ങോട്ട്‌ തിരക്കായിരിക്കും &lt;br /&gt;&lt;br /&gt;'അമ്മുവിന്റെ കത്താണോ, കൃഷ്ണേട്ടാ?' ചാരുകസാരയില്‍ കിടന്നിരുന്ന കത്ത്‌ നോക്കി സുനന്ദ ചോദിച്ചു.&lt;br /&gt;&lt;br /&gt;'ഉം. ഇന്നലെ വന്നതാണ്‌' &lt;br /&gt;&lt;br /&gt;'എന്തൊക്കെയാണ്‌ നാട്ടിലെ വിശേഷങ്ങള്‍? ഒന്ന് വായിച്ച്‌ താ കൃഷ്ണേട്ടാ' ഈയിടെയായി അമ്മുവിന്റെ കത്തുകള്‍ വായിച്ചു കൊടുക്കണമെന്ന് അവള്‍ക്ക്‌ നിര്‍ബന്ധമാണ്‌. പണ്ട്‌ ഓഫീസില്‍ വച്ച്‌ തന്നെ താനത്‌ കീറിക്കളയുമായിരുന്നു. അബദ്ധത്തിലെങ്ങാനും സുനന്ദയുടെ കൈയ്യിലെത്തിയാലോ എന്ന് പേടിച്ചിരുന്നു. എന്നാലും രണ്ടാഴ്ച കൂടുമ്പോള്‍ മുറയ്ക്കെത്തുന്ന കത്തുകള്‍ക്കായി താന്‍ കാത്തിരിക്കുമായിരുന്നു.&lt;br /&gt;&lt;br /&gt;ജപ്തിക്കുശേഷം തന്റെ വീട്ടിലേക്ക്‌ മാറിയതില്‍ പിന്നെയാണ്‌ കത്തെഴുതുന്ന സ്വഭാവം അമ്മു തുടങ്ങിവച്ചത്‌. കുട്ടികളുടെ പഠിപ്പും തന്റെ തയ്യല്‍ ജോലിയും പറമ്പിലെ കൃഷിയും എന്ന് വേണ്ട അവളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ഇന്‍ലന്റിലെ ആ ഇത്തിരി സ്ഥലത്ത്‌ കുത്തിനിറച്ചിരുന്നു. വാസ്വേട്ടന്റെ സഹായത്താല്‍ തുടങ്ങിയ അച്ചാര്‍ ബിസിനസ്സ്‌ നന്നായി പോകുന്നെന്നും നഗരത്തിലെ തുണിക്കടകളില്‍ നിന്ന് ചൂരിദാറിന്റെ ഓര്‍ഡര്‍ കിട്ടാറുണ്ടെന്നും അവള്‍ എഴുതിയിരുന്നു. നാലുവര്‍ഷം മുമ്പായിരുന്നു അമ്മുവിന്റെ മകള്‍ ഭാമയുടെ കല്യാണം. ഇപ്പോള്‍ രണ്ട്‌ കുട്ടികളുണ്ട്‌. വിജയന്‍ ഒരു മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്‌ നടത്തുന്നു. എല്ലാം അമ്മുവിന്റെ നിശ്ചയദാര്‍ഡ്യത്തിന്റെയും മനക്കരുത്തിന്റെയും ഫലമാണ്‌. തന്റെ കൈയ്യില്‍ നിന്നൊ വാസ്വേട്ടന്റെ കൈയ്യില്‍ നിന്നോ പൈസയായി ഒരു സഹായവും ഇതുവരെ സ്വീകരിച്ചിട്ടില്ല. ചിലപ്പോള്‍ ദുരഭിമാനം എന്ന് വരെ തോന്നിയിട്ടുണ്ട്‌. എന്നാലിപ്പോള്‍ അവള്‍ ചെയ്തതാണ്‌ ശരി എന്ന് തോന്നുന്നു. ഒറ്റയ്ക്ക്‌ പോരാടി നേടുന്നതിന്റെ സുഖം ഒന്ന് വേറേ തന്നെയാണ്‌.&lt;br /&gt;&lt;br /&gt;'കൃഷ്ണേട്ടന്റെ ആ വീടും പറമ്പും വിറ്റില്ലായിരുന്നെങ്കില്‍....' സുനന്ദ ഇടയ്ക്കുവച്ച്‌ നിറുത്തി. പാവം. ഒരായുഷ്കാലം മുഴുവന്‍ മകള്‍ക്കായി ജീവിച്ചതാണ്‌. എന്നിട്ടിപ്പോള്‍....&lt;br /&gt;&lt;br /&gt;തന്റെ ആയുഷ്കാല സമ്പാദ്യമായ ആ രണ്ട്‌ ബെഡ്‌ ഫ്ലാറ്റ്‌ സ്‌ത്രീധനം നല്‍കിയിട്ടാണ്‌ എഞ്ചിനീയറായ രമേഷുമായി രാധികയുടെ വിവാഹം നടത്തിയത്‌. ഫ്ലാറ്റ്‌ രമേഷിന്റെയും രാധികയുടെയും പേരിലാക്കാന്‍ നിര്‍ബന്ധം പിടിച്ചത്‌ സുനന്ദയാണ്‌. അതിനുശേഷം രമേഷിന്‌ തങ്ങളോടുള്ള മനോഭാവത്തില്‍ പ്രകടമായ മാറ്റം വന്നു. ആ ഫ്ലാറ്റില്‍ തങ്ങളൊരധികപ്പറ്റായി. താന്‍ റിട്ടയര്‍ ചെയ്തതിന്റെ അന്ന് രമേഷ്‌ പറഞ്ഞതിപ്പോഴും ഓര്‍ക്കുന്നു. &lt;br /&gt;&lt;br /&gt;'അച്ഛനറിയാലോ ബൊംബെയിലെ ജീവിതച്ചെലവുകളൃണ്ടുപേരുടെ ജോലികൊണ്ടു ജീവിക്കാന്‍ പ്രയാസമാണ്‌. രണ്ടുമക്കളുടെ പഠിപ്പിനുതന്നെ നല്ല പൈസയാകും. എനിക്ക്‌ തോന്നുന്ന സൊല്യൂഷന്‍ ഈ ഫ്ലാറ്റ്‌ വാടകയ്ക്ക്‌ കൊടുക്കാമെന്നതാണ്‌. ഞങ്ങള്‌ ദഹിസറിലുള്ള ഒരു ഒറ്റമുറി ഫ്ലാറ്റിലേക്ക്‌ മാറിയാല്‍ വലിയൊരു തുക സേവ്‌ ചെയ്യാം. അച്ഛനെന്ത്‌ പറയുന്നു?'&lt;br /&gt;&lt;br /&gt;എല്ലാം തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു രണ്ടുപേരും. പേരിനൊരഭിപ്രായം ചോദിക്കുന്നെന്നേയുള്ളു. തന്നെയും സുനന്ദയെയും എവിടെ പാര്‍പ്പിക്കുവാനാണ്‌ തീരുമാനം എന്നറിയാന്‍ ആകാംഷയുണ്ടായി. വല്ല വൃദ്ധസദനവും കണ്ടുവച്ചിട്ടുണ്ടോ എന്തോ? &lt;br /&gt;&lt;br /&gt;'നിങ്ങള്‍ മാറുന്ന കാര്യം മാത്രമേ പറഞ്ഞുള്ളൂ. ഞങ്ങളെവിടെ താമസിക്കും?'&lt;br /&gt;&lt;br /&gt;'അച്ഛന്‌ രണ്ട്‌ ഓപ്ഷനുണ്ട്‌. ഒന്ന്, ഒരു ഓള്‍ഡേജ്‌ ഹോമിലേക്ക്‌ മാറുക. രണ്ട്‌, 'ഗാവി'ലുള്ള ഏതെങ്കിലും വീട്‌ വാടകയ്ക്കെടുക്കുക. രണ്ടായാലും അച്ഛന്റെ പെന്‍ഷന്‍ കൊണ്ട്‌ കഴിയാനാകും.'&lt;br /&gt;&lt;br /&gt;പെന്‍ഷനുള്ളത്‌ ഭാഗ്യം. അല്ലെങ്കില്‍ തങ്ങള്‍ പെരുവഴിയിലായേനെ. ഇതെല്ലാം മുമ്പേ പ്രതീക്ഷിച്ചതാണ്‌. ഇന്‍ഷുറന്‍സിലും ഷെയറിലും കരുതലോടെ നിക്ഷേപിക്കാന്‍ തോന്നിച്ച ദൈവത്തിന്‌ മനസ്സില്‍ നന്ദിപറഞ്ഞു. &lt;br /&gt;&lt;br /&gt;'സുനന്ദേ, നീയെന്ത്‌ പറയുന്നു? ഏതോപ്ഷനാണ്‌ നമ്മളെടുക്കേണ്ടത്‌?' ഒരു പ്രേതം കണക്കെ വിളറിനില്‍ക്കുകയാണവള്‍. തങ്ങള്‍ക്ക്‌ സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി ഉള്‍ക്കൊള്ളാന്‍ പറ്റാതെ തളര്‍ന്നുപോയി, പാവം. രാധികയെ അവള്‍ അത്രയ്ക്ക്‌ സ്നേഹിച്ചിരുന്നു.&lt;br /&gt;&lt;br /&gt;അങ്ങിനെ തുടങ്ങിയതാണ്‌ ഗാവിലുള്ള ഈ ജീവിതം. ഇവിടെ വന്ന അന്നുമുതല്‍ തുടങ്ങിയതാണ്‌ സുനന്ദയ്ക്ക്‌ ഓരോരോ അസുഖങ്ങള്‍. പണ്ടത്തെ വീറും വാശിയുമില്ല. എപ്പോഴും ചിന്തയിലാണ്‌. സംസാരിച്ചു തുടങ്ങിയാലോ, കുറ്റസമ്മതങ്ങളുടെ പ്രവാഹമായി. എന്നാലും ജീവിതത്തിന്‌ ഒരു ശാന്തിയും സമാധാനവും കൈവന്നിരിക്കുന്നു. &lt;br /&gt;&lt;br /&gt;'വിജയന്‌ എന്തുകൊണ്ടും ചേരുന്ന കുട്ടിയായിരിക്കും സുധയെന്ന് എന്റെ മനസ്സ്‌ പറയുന്നു. കൃഷ്ണേട്ടന്‍ ഇന്ന് തന്നെ ഇതും പറഞ്ഞ്‌ കത്തെഴുതണം. ഈ വേദനയൊന്ന് കുറഞ്ഞിരുന്നെങ്കില്‍ നമുക്കവിടം വരെയൊന്ന് പോകാമായിരുന്നു' &lt;br /&gt;&lt;br /&gt;'ഒക്കെ ശരിയാകും, സുനന്ദേ. വാതം ഒരു മാറാവ്യാധിയൊന്നുമല്ല.'&lt;br /&gt;&lt;br /&gt;പതിവിനു വിപരീതമായി അമ്മുവിന്റെ കത്ത്‌ അടുത്ത ആഴ്ച തന്നെ വന്നു. സുധയുമായി വിജയന്റെ കല്യാണം തീരുമാനിച്ചിരിക്കുന്നു. തന്നെയും സുനന്ദയെയും പ്രത്യേകം ക്ഷണിച്ചിരിക്കുന്നു. &lt;br /&gt;&lt;br /&gt;'കൃഷ്ണേട്ടാ, ടിക്കറ്റ്‌ ബുക്ക്‌ ചെയ്തോളൂ. ഇനിയൊന്നും ആലോചിക്കാനില്ല. നമ്മള്‍ പോവുകയാണ്‌.' സുനന്ദ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവളുടെ പഴയ ചൊടിയും പ്രസരിപ്പും തിരിച്ചുവന്നപോലെ തോന്നി. അടുത്ത രണ്ടുമൂന്ന് ദിവസം പാക്കിംഗ്‌ ചെയ്യുകയായിരുന്നു.&lt;br /&gt;&lt;br /&gt;'നീയെന്താ നാട്ടില്‍ സ്ഥിരതാമസത്തിനു പോവുകയാണോ?' പ്ലേറ്റും സ്പൂണും കാര്‍ട്ടണ്‍ പെട്ടിയില്‍ വയ്ക്കുന്നത്‌ കണ്ട്‌ ഞാന്‍ ചോദിച്ചു. &lt;br /&gt;&lt;br /&gt;'ആരുമില്ലാത്ത നമ്മള്‍ എവിടെ താമസിച്ചാലെന്താ? അവിടെയും കാണില്ലേ ഇതുപോലൊരു ഗാവും വീടുമെല്ലാം' സുനന്ദ പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞു. &lt;br /&gt;&lt;br /&gt;സുനന്ദയുടെ നാട്ടിലേക്കുള്ള ആദ്യത്തെ വരവാണ്‌. ബോംബെ ജീവിതത്തിന്റെ ആസക്തികളില്‍ മുഴുകി ജീവിച്ചപ്പോള്‍ കേരളത്തെക്കുറിച്ചവള്‍ക്ക്‌ പുച്ഛമായിരുന്നു. ജീവിതാനുഭവങ്ങള്‍ അവളെ മാറ്റിയെടുത്തിരിക്കുന്നു. &lt;br /&gt;&lt;br /&gt;മുപ്പത്തഞ്ച്‌ വര്‍ഷംകൊണ്ട്‌ നാടാകെ മാറിയിരിക്കുന്നു. എവിടെയും വീടുകള്‍. ഗ്രാമങ്ങള്‍ നഗരങ്ങളായി മാറിയിരിക്കുന്നു. തീര്‍ത്തും അപരിചിതമായ സ്ഥലത്തെത്തിയ പോലെ തോന്നി. നാടുമാറിയപോലെ നാട്ടുകാരും മാറിയിരിക്കുമോ?&lt;br /&gt;&lt;br /&gt;വാസ്വേട്ടന്റെ കഷണ്ടിത്തലയാണ്‌ സ്റ്റേഷനില്‍ ആദ്യം കണ്ടത്‌. പണ്ട്‌ മുക്കാല്‍ കഷണ്ടിയാണെങ്കില്‍ ഇപ്പോള്‍ മുഴുക്കഷണ്ടിയായി. ട്രെയിന്‍ നിറുത്തി ഇറങ്ങുമ്പോഴേക്കും 'ന്റെ കൃഷ്ണാ' ന്നു പറഞ്ഞ്‌ ഒരു കെട്ടിപ്പിടുത്തം. വാസ്വേട്ടനൊരു മാറ്റവുമില്ല. അതേ പ്രസരിപ്പും ഉഷാറും.&lt;br /&gt;വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന് സുനന്ദയ്ക്കത്‌ കണ്ട്‌ അല്‍ഭുതം. അവളെ സാവധാനം കൈപിടിച്ചിറക്കി. അപ്പോഴാണ്‌ വാസ്വേട്ടന്റെ പുറകില്‍ നില്‍ക്കുന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്‌. വാതില്‍ക്കലിരിക്കുന്ന സാധനങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ ഇറക്കി വയ്ക്കുന്ന തിരക്കിലായിരുന്നു വാസ്വേട്ടന്‍. &lt;br /&gt;&lt;br /&gt;'വാസ്വേട്ടാ, വിജയനല്ലേ ഇത്‌' ഒരു ഊഹം വച്ച്‌ ഞാന്‍ ചോദിച്ചു. നിറകണ്ണുകളോടെ എന്റെ കാല്‍തൊട്ട്‌ വന്ദിക്കുകയാണ്‌ വിജയന്‍ ചെയ്തത്‌. അവനെ എണീപ്പിച്ച്‌ കെട്ടിപ്പിടിക്കുമ്പോള്‍ മനസ്സിള്‍ എന്തെന്നില്ലാത്ത സംതൃപ്തി നിറയുകയായിരുന്നു. തനിക്ക്‌ പിറക്കാതെ പോയ മകന്‍... സുനന്ദയുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നത്‌ ഒരു നോട്ടത്തില്‍ കണ്ടു. &lt;br /&gt;&lt;br /&gt;'കരച്ചിലും പിഴിച്ചിലും വീട്ടില്‍ ചെന്നിട്ട്‌. ബാക്കിയുള്ളവര്‌ കാത്തിരുന്ന് മുഷിഞ്ഞിട്ടുണ്ടാകും' വാസ്വേട്ടന്‍ ധൃതികൂട്ടി. &lt;br /&gt;&lt;br /&gt;സ്റ്റേഷനില്‍ അമ്മുവിനെ പ്രതീക്ഷിച്ചതായിരുന്നു. വരാത്തതില്‍ അല്‍പം പരിഭവം തോന്നി. പോകുന്ന വഴിയില്‍ വിജയന്റെ മാര്‍ജിന്‍ ഫ്രീ ഷോപ്പും കാണിച്ചു തന്നു. പ്രതീക്ഷിച്ചതിലും വലിയതാണ്‌. അമ്മുവിനെ കാണുവാനുള്ള ഉല്‍ക്കണ്ഠയായിരുന്നു മനസ്സില്‍.&lt;br /&gt;&lt;br /&gt;തന്റെ വീടിനുമുമ്പിലുള്ള വഴി വീതികൂട്ടി ടാറുചെയ്തിരിക്കുന്നു. പറമ്പുകള്‍ അഞ്ചുസെന്റും പത്ത്‌ സെന്റുമായി ചുരുങ്ങിയിരിക്കുന്നു. അവയിലോരോന്നിലും ഇരുനില മാളികകള്‍. പണ്ട്‌ തന്റെ വീട്‌ മാത്രമായിരുന്നു ഈ പ്രദേശത്ത്‌ വീടെന്ന് പറയാന്‍ ഉണ്ടായിരുന്നത്‌. &lt;br /&gt;&lt;br /&gt;'എങ്ങനുണ്ട്‌ കൃഷ്ണാ നമ്മുടെ നാട്‌?' &lt;br /&gt;&lt;br /&gt;'ഇത്രയ്ക്കങ്ങട്‌ പ്രതീക്ഷിച്ചില്ല, വാസ്വേട്ടാ' &lt;br /&gt;&lt;br /&gt;'ഇനിയെന്തോക്കെ കാണാനിരിക്കുന്നു' വാസ്വേട്ടന്‍ അര്‍ത്ഥഗര്‍ഭമായി പറഞ്ഞു.&lt;br /&gt;&lt;br /&gt;'വിജയാ, ഒന്ന് പതുക്കെ വിടടാ. കൃഷ്ണനവന്റെ വീട്‌ കണ്ടുപിടിക്കുമോന്ന് നോക്കട്ടെ'&lt;br /&gt;&lt;br /&gt;വലത്തെ സൈഡിലുള്ള വീടുകള്‍ക്കിടയിലൊന്നും തന്റെ ഓടിട്ട ആ പഴയ വീട്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല. &lt;br /&gt;&lt;br /&gt;ഒരു വലിയ്‌ ഗേറ്റിനുമുമ്പില്‍ വിജയന്‍ കാറുനിറുത്തി. &lt;br /&gt;&lt;br /&gt;'ഇറങ്ങടാ, നിന്റെ വീടെത്തി' വാസ്വേട്ടന്‍ ഉത്സാഹത്തില്‍ വിളിച്ചുപറഞ്ഞു. ഡോര്‍ തുറന്ന് വാസ്വേട്ടന്‍ തന്നെ വലിച്ച്‌ പുറത്തിറക്കി. സുനന്ദ ഒന്നും മനസ്സിലാവാതെ കാറിനുള്ളില്‍ സ്തംഭിച്ചിരിക്കുകയായിരുന്നു. ഗേറ്റു തുറന്ന് വിജയന്‍ കാര്‍ ഓടിച്ച്‌ പോര്‍ച്ചില്‍ നിറുത്തി. &lt;br /&gt;&lt;br /&gt;തന്റെ വീട്‌?? അതെ തന്റെ വീടുതന്നെ. പുറക്‌ വശത്ത്‌ പഴയ വീടിന്റെ ബാക്കി കാണാം. മുന്‌വശത്ത്‌ രണ്ടു മുറികള്‍ പണിതുചേര്‍ത്തിരിക്കുന്നു. ഗേറ്റുമുതല്‍ പോര്‍ച്ച്‌ വരെ ടൈയില്‍സ്‌ പാകിയിരിക്കുന്നു. മുറ്റത്ത്‌ പച്ചവിരിച്ചൊരു പുല്‍തകിടി. ഈശ്വരാ എങ്ങിനെേ കിടന്ന സ്ഥലമാണ്‌. &lt;br /&gt;&lt;br /&gt;വാസ്വേട്ടന്‍ അത്യുത്സാഹത്തിലായിരുന്നു. &lt;br /&gt;&lt;br /&gt;'അതാണ്‌ വിജയന്റെ വീട്‌' തന്റെ വീടിനെതിര്‍വശത്ത്‌ പണിതീര്‍ന്നുകൊണ്ടിരിക്കുന്ന ഇരുനില മാളികയിലേക്ക്‌ കൈചൂണ്ടി വാസ്വേട്ടന്‍ പറഞ്ഞു. &lt;br /&gt;&lt;br /&gt;'വാസ്വേട്ടാ, അമ്മു...' അപ്പോഴാണ്‌ കാറില്‍ നിന്ന് സുനന്ദയെ ഇറങ്ങാന്‍ സഹായിക്കുന്ന അമ്മുവിനെ കാണുന്നത്‌. കാലുകള്‍ അറിയാതെ ചുവടുവച്ചു. കാറില്‍നിന്നിറങ്ങിയതും രണ്ടുപേരും കെട്ടിപ്പിടിച്ച്‌ കരയാന്‍ തുടങ്ങി. തന്റെ കണ്ണുകളും ഈറനായി. അല്‍പം തടിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ അമ്മുവിനൊരു മാറ്റവുമില്ല. മുടി അല്‍പം പോലും നരച്ചിട്ടില്ല. അമ്മുവിന്റെ അടുത്ത്‌ നില്‍ക്കുന്നത്‌ ഭാമയായിരിക്കുമെന്ന് ഊഹിച്ചു. അമ്മുവിന്റെ നല്ല ഛായ. ഭാമയുടെ ഇളയകുട്ടിയാണെങ്കില്‍ അമ്മുവിന്റെ ചെറുപ്പത്തിലുള്ളതിന്റെ ഒരു ഫോട്ടൊസ്റ്റാറ്റ്‌ കോപ്പി തന്നെ.&lt;br /&gt;&lt;br /&gt;'ശ്ശേ, എന്തായിത്‌? കൊച്ചുകുട്ടികളെപ്പോലെ? കുട്ട്യോള്‍ടെ മുമ്പില്‍ വച്ചാണൊ കരച്ചിലും പിഴിച്ചിലും? എല്ലാവരും അകത്ത്‌ കയറിയാട്ടെ' വാസ്വേട്ടന്‍ ശാസിച്ചു. അപ്പോഴാണ്‌ ഇരുവര്‍ക്കും സ്ഥലകാലബോധം വന്നത്‌. തന്നെ കണ്ടതും തികട്ടിവന്നൊരേങ്ങല്‍ സാരിത്തുമ്പുകോണ്ട്‌ മറച്ചു, അമ്മു. അടുത്ത നിമിഷം അവള്‍ വീണ്ടുമാ പഴയ അമ്മുക്കുട്ടിയായി മാറി. കണ്ണിലാ പഴയ കുസൃതി. &lt;br /&gt;&lt;br /&gt;'കയറുന്നതിനുമുമ്പ്‌ ഒരു കാര്യം ചെയ്തു തീര്‍ക്കാനുണ്ട്‌. ഈ വീട്‌ അതിന്റെ ഉടമസ്ഥനെ തന്നെ തിരിച്ചേല്‍പിക്കുകയാണ്‌. ഒരു കാര്യത്തില്‍ മാത്രം കൃഷ്ണേട്ടന്‍ എന്നോട്‌ ക്ഷമിക്കണം. ഉടമസ്ഥന്റെ അനുവാദമില്ലാതെ വസ്തുവകകളില്‍ മാറ്റം വരുത്തിയതിന്‌. അതിനുള്ള ചിലവ്‌ ഇരുപത്തഞ്ചുവര്‍ഷത്തെ വാടകയിനത്തില്‍ വകയിരുത്തിയാല്‍ മതി.' &lt;br /&gt;&lt;br /&gt;അമ്മു വീടിന്റെ താക്കോല്‍ തന്റെ കൈയ്യില്‍ വച്ചുതന്നു. &lt;br /&gt;&lt;br /&gt;ഒന്നും മനസ്സിലാകാതെ നില്‍ക്കുന്ന സുനന്ദയുടെ കൈയ്യിലേക്ക്‌ ആ താക്കോല്‍ വച്ച്‌ കൊടുക്കുമ്പോള്‍ വര്‍ഷങ്ങളോളം അവളില്‍ നിന്ന് ആ രഹസ്യം മറച്ചുവച്ചതിന്റെ കുറ്റബോധം മനസ്സില്‍ നിന്ന് മായുകയായിരുന്നു.&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;a href="http://www.amazingcounters.com"&gt;&lt;img border="0" src="http://c7.amazingcounters.com/counter.php?i=1425511&amp;c=4276846" alt="free web counter"&gt;&lt;/a&gt;&lt;br&gt;&lt;small&gt;&lt;a href="http://www.ezisp.info/high-speed/dsl.html"&gt;&lt;font color="#999999"&gt;DSL&lt;/font&gt;&lt;/a&gt; &lt;a href="http://www.ezisp.info/providers/"&gt;&lt;font color="#999999"&gt;Internet Services&lt;/font&gt;&lt;/a&gt;&lt;/small&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30476437-115777301748832095?l=keralascan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://keralascan.blogspot.com/feeds/115777301748832095/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30476437&amp;postID=115777301748832095' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115777301748832095'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115777301748832095'/><link rel='alternate' type='text/html' href='http://keralascan.blogspot.com/2006/09/blog-post.html' title='പുനര്‍ജ്ജന്മം'/><author><name>sahayaathrikan</name><uri>http://www.blogger.com/profile/08747076739590481559</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://photos1.blogger.com/blogger/817/3270/320/camera.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-30476437.post-115493667119319432</id><published>2006-08-06T23:11:00.000-07:00</published><updated>2006-08-07T04:18:34.306-07:00</updated><title type='text'>ഹരിതവിപ്ലവം ഇങ്ങിനെയും...</title><content type='html'>മൂന്ന് സെന്റ് വീട്ടില്‍ നിന്ന് പത്ത് സെന്റ് വീട്ടിലേക്ക് പ്രമോഷന്‍ കിട്ടിയപ്പോഴാണ്‍ എന്റെ ഭാര്യക്ക് പച്ചക്കറിക്കൃഷി തലക്കടിച്ചത്. അവളുടെയുള്ളില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന ഒരു കൃഷിക്കാരിയുണ്ടെന്ന് എനിക്കങ്ങട് വിശ്വാസായില്ല. അഞ്ചെട്ട് വര്‍ഷം കൂടെക്കഴിഞ്ഞിട്ടും ഇങ്ങനെയൊരു സാധനം എഴുന്നേറ്റ് പല്ലുതേക്കുന്നത് കാണാനുള്ള ഭാഗ്യം ഇതുവരെയുണ്ടായിട്ടില്ല. &lt;br /&gt;&lt;br /&gt;“ജോലി കഴിഞ്ഞ് വന്ന് ടിവിയ്ക്കുമുമ്പിലുള്ള തപസ്സ് ഇന്നത്തോടെ അവസാനിപ്പിക്കാം. ഇനിയുള്ള വൈകുന്നേരങ്ങളില്‍ നിങ്ങളാ ചെടികളെ തഴുകി നനക്കുകയായിരിക്കും. ആ മതിലിനോട് ചേര്‍ന്ന് വെണ്ടയ്ക്കാ, വഴുതിനങ്ങാ, പയറ് തുടങ്ങിയവ തഴച്ച് വളരുന്നത് താമസിയാതെ നിങ്ങള്‍ക്ക് കാണാം. അതിനായി നിങ്ങളവിടെ തടമെടുത്ത് തരുന്നതായിരിക്കും. ഇനിയുള്ള നിങ്ങളുടെ ശനിയും ഞായറുമെല്ലാം ചെടികള്‍ക്ക് തടമെടുക്കാനും വളമിടാനുമായിരിക്കും നിങ്ങള്‍ ചിലവാക്കുക. കൊളസ്റ്റ്‌റോള്‍ കുറയാന്‍ ഇതിലും നല്ല വഴിയില്ല.” അപ്പോള്‍ ചെടി നടുന്നത് മാത്രം അവളുടെ ജോലി. പതിവുപോലെ ബാക്കിയെല്ലാം ഞാന്‍ തന്നെ ചുമക്കണം.&lt;br /&gt;&lt;br /&gt;പത്രങ്ങളിലൂടെ നിരന്തരം വായിക്കുന്ന കീടനാശിനി തളിച്ച പച്ചക്കറിയുണ്ടാക്കുന്ന വിപത്ത്, ജൈവകൃഷിയുടെ ഗുണഗണങ്ങള്‍, അമിത കൊളസ്റ്റ്‌റോള്‍ പ്രശ്നങ്ങള്‍ എന്നിവയില്‍ നിന്ന് പ്രചോദനവും ഭീഷണിയും ഉള്‍ക്കൊണ്ട് ഒരു പരീക്ഷണത്തിന്‍ ഞാന്‍ മുതിര്‍ന്നു. &lt;br /&gt;&lt;br /&gt;ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൃഷി എന്റെയും തലക്കുപിടിച്ചു. രാവിലെ ആറുമണിക്ക് എന്റെ പച്ചക്കറിക്കുഞ്ഞുങ്ങളെ ഞാന്‍ വെള്ളം തളിച്ചുണര്‍ത്തി. അവയുടെ ഇലകളില്‍ കൂട് കൂട്ടിയ പ്രാണീകളെ തല്‍ക്ഷണം കാലപുരിക്കയച്ചു. പയറ് വള്ളിയുടെ തണ്ടില്‍ താ‍മസമാക്കിയ കറുത്ത പ്രാണിക്കോളനികളെ ഞാന്‍ നിഷ്ക്കരുണം ഞെരിച്ച് കൊന്നു. ‘കേരള കര്‍ഷകന്‍ മാസികയില്‍ നിന്നാര്‍ജ്ജിച്ച ജ്ഞാനം പുകയിലക്കഷായമായും, ശര്‍ക്കരക്കെണിയുമായും, സോപ്പ് സൊല്യൂഷനായും രൂപം പ്രാപിച്ച് എന്റെ ആയുധശേഖരത്തിന്‍ മുതല്‍ക്കൂട്ടി. എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, ചാരം, മണ്ണിരവളം എന്നിവ ചേര്‍ത്ത് ഞാനവയ്ക്ക് ഹോര്‍ളിക്സുണ്ടാക്കി. മാസങ്ങള്‍ക്കുള്ളില്‍ എന്റെ മക്കള് വളര്‍ന്ന് എന്നോളമായി. വെണ്ടയ്ക്കയും ചീരയും പയറും വഴുതിനയുമെല്ലാം എന്റെ ടെറസ്സും മുറ്റവുമലങ്കരിച്ചു. അധികം വന്ന പച്ചക്കറികള്‍ ഞങ്ങള്‍ അയല്‍ക്കാര്‍ക്ക് ഫ്രീ കൊടുത്ത് നിര്‍വൃതിയടഞ്ഞു. &lt;br /&gt;&lt;br /&gt;‘ഹും, നിങ്ങള്‍ക്കിപ്പോളെന്നെ നോക്കാന്‍ കൂടി സമയമില്ല. എപ്പോഴും ആ‍ തോട്ടത്തിലാണ്‍‘ ഭാര്യ കമ്പ്ലെയിന്റ് തുടങ്ങി. മിനി സ്കര്‍ട്ടും മുറിക്കൈയ്യന്‍ ടീഷര്‍ട്ടുമിട്ട് ആടിയുലഞ്ഞ് ആണുങ്ങളുടെ ഉറക്കം കെടുത്താന്‍ നടക്കുന്ന നഗരസുന്ദരികളെ കാണുമ്പോഴുള്ള അസഹ്യത നിറഞ്ഞ നോട്ടം അവള്‍ പച്ചക്കറികള്‍ക്കും സമ്മാനിച്ചു തുടങ്ങി. അതുകൊണ്ടൊന്നും ഞാന്‍ കുലുങ്ങിയില്ല. &lt;br /&gt;&lt;br /&gt;പുതുമണ്ണായതുകൊണ്ടോ എന്തോ, എന്റെ വഴുതിനങ്ങക്കുഞ്ഞുങ്ങള്‍ എനിക്ക് അളവറ്റ സ്നേഹം സമ്മാനിച്ചിരുന്നു. വഴുതിനങ്ങ തിന്ന് തിന്ന് അത് കാണുന്നത് പോലും മടുപ്പുളവാക്കി തുടങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;‘ഞാനിന്ന് ആ ഉന്തുവണ്ടിക്കാരന്‍ വഴുതിനങ്ങ വില്‍ക്കാന്‍ പോകുന്നു.’ ഒരു ദിവസം ഭാര്യയുടെ പ്രഖ്യാപനം.&lt;br /&gt;&lt;br /&gt;‘അതുവേണ്ട, മിച്ചമുള്ളത് ഞാന്‍ ഓഫീസിലാര്‍ക്കെങ്കിലും കൊടുക്കാം’ ഞാനൊരപേക്ഷ സമര്‍പ്പിച്ചു.&lt;br /&gt;&lt;br /&gt;‘പച്ചക്കറിക്കൃഷി ഒരു ബിസിനസ്സാണ്‍. ബിസിനസ്സായാല്‍‍ ലാഭം വേണം“ ഭാര്യ മാനേജ്മെന്റിലേക്ക് കടന്നു. പിന്നെ ഞാനവിടെ നിന്നില്ല. &lt;br /&gt;&lt;br /&gt;ഞായറാഴ്ചയായതുകൊണ്ട് ഞാനൊരു ഉച്ചയുറക്കത്തിനൊരുങ്ങുമ്പോഴാണ്‍ ‘പച്ചക്കറിയേയ്’ എന്നുള്ള വിളിയുടെ അകമ്പടിയോടെ ഉന്തുവണ്ടിക്കാരന്റെ എഴുന്നള്ളത്ത്. വഴുതിനങ്ങ സഞ്ചിയുമെടുത്ത് ഭാര്യ ധൃതിപിടിച്ച് ഓടുന്നത് കണ്ടു.&lt;br /&gt;&lt;br /&gt;‘എന്താ ചേച്ചി പതിവില്ലാതെ നമുക്കിട്ടൊരു കച്ചോടം?’ &lt;br /&gt;&lt;br /&gt;‘ഇവിടെ ഉണ്ടായതാ. നല്ല നാടന്‍. കീടനാശിനിയൊന്നും തളിച്ചിട്ടില്ല. പോരാത്തതിന്‍ മണ്ണിരക്കമ്പോസ്റ്റാ വളം.  രണ്ട് കിലോയുണ്ട്. വേണെങ്കില്‍ മതി’ ഇവള്‍ കൊള്ളാമല്ലോ. നല്ല മണിമണിയായല്ലെ സെയിത്സ് നടത്തുന്നത്. കൃഷിക്കാരിയില്ലെങ്കിലും അവളുടെയുള്ളിലൊരു സേയിത്സ്‌കാരിയുണ്ട്. &lt;br /&gt;&lt;br /&gt;‘അതെന്താ ചേച്ചീ അങ്ങനെ പറേണത്. നാടന്‍ ന്ന് പറഞ്ഞാ ഇപ്പോ ചൂടപ്പം പോലെ ചെലവാകും. നല്ല വെലേം കിട്ടും. ചേച്ചി ബാക്കി സാധനങ്ങളെടുത്തോളൂ. ഇതിന്റെ വെല അതിലഡ്ജസ്റ്റ് ചെയ്യാം.’&lt;br /&gt;&lt;br /&gt;അവള്‍ ധൃതിയില്‍ കുറച്ച് ക്യാരറ്റും, ക്യാബേജും ഉരുളക്കിഴങ്ങുമൊക്കെ തിരഞ്ഞെടുത്തു. അയല്‍ക്കാരെത്തും മുമ്പ് കച്ചവടം അവസാനിപ്പിക്കാനുള്ള തത്രപ്പാടാണ്‍. അയല്‍പക്കത്തെ സൂസിചേച്ചി‍ ഇതിനകം സഞ്ചിയുമായി വരുന്നുണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;‘ചേച്ചീ, ആകെ മുപ്പത്തെട്ടു രൂപ. ഇതിന്റെ വെല കഴിച്ച് ഇരുപത്തൊമ്പത് തന്നാമതിയാകും’&lt;br /&gt;&lt;br /&gt;‘അപ്പോ ഒരു കിലോക്ക് 4.50 രൂപയോ?’&lt;br /&gt;&lt;br /&gt;‘അത് പിന്നെ ചേച്ചി.., തമിഴന്‍ സാ‍ധനത്തിന്‍ 3.75 രൂപയാ ഹോള്‍സെയില്. ഇത് പിന്നെ നാടനായതോണ്ടാ’&lt;br /&gt;&lt;br /&gt;‘എന്നാലും ഇതു ശരിക്കും കുറഞ്ഞുപോയി’&lt;br /&gt;&lt;br /&gt;‘എന്നാപ്പിന്നെ ചേച്ചി ഒരഞ്ച് കണക്കാക്കിക്കോ. ഇരുപത്തെട്ട് തന്നാമതി. ഇനി കൊറഞ്ഞൂന്ന് പറയില്ലല്ലോ’&lt;br /&gt;&lt;br /&gt;‘ശരി ശരി ഇതാ പൈസ’ സൂസിചേച്ചിയെത്തുന്നതിനുമുമ്പ് അവള്‍ സെറ്റില്‍ ചെയ്തു.&lt;br /&gt;&lt;br /&gt;‘എന്താ അമ്മൂ ഒരു വെലപേശല്‍’ സൂസിചേച്ചി ചോദിച്ചു.&lt;br /&gt;&lt;br /&gt;‘ഒന്നുമില്ല, പച്ചക്കറിക്കൊക്കെ എന്താവിലാന്ന് പറയായിരുന്നു.’ സഞ്ചിയുമായി അവള്‍ തിരിച്ചു നടന്നു.&lt;br /&gt;&lt;br /&gt;‘ശരിയാ.. എന്തൊക്കെയുണ്ട് ഗണേശാ കൈയ്യില്‍?’ സൂസിചേച്ചി ഉന്തുവണ്ടിക്കാരനോട് ചോദിച്ചു.&lt;br /&gt;&lt;br /&gt;‘നല്ല നാടന്‍ വഴുതിനങ്ങയുണ്ട്. 11 രൂപ കിലോ. തമിഴനേക്കാള്‍ 2 രൂപ കൂടും. പക്ഷേ കീടനാശിനിയൊന്നും തളിക്കാത്ത നല്ല സൊയമ്പന്‍ ജൈവന്‍ സാധനം. ഒരു കിലോ എടുക്കട്ടേ ചേച്ചീ?’&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30476437-115493667119319432?l=keralascan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://keralascan.blogspot.com/feeds/115493667119319432/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30476437&amp;postID=115493667119319432' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115493667119319432'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115493667119319432'/><link rel='alternate' type='text/html' href='http://keralascan.blogspot.com/2006/08/blog-post.html' title='ഹരിതവിപ്ലവം ഇങ്ങിനെയും...'/><author><name>sahayaathrikan</name><uri>http://www.blogger.com/profile/08747076739590481559</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://photos1.blogger.com/blogger/817/3270/320/camera.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-30476437.post-115393097304769680</id><published>2006-07-26T09:17:00.000-07:00</published><updated>2006-07-27T09:09:34.016-07:00</updated><title type='text'>ബെര്‌ജാം ലേക്ക്, കൊടൈക്കനാല്‍</title><content type='html'>ദൂരെ ഒരു കുളം പോലെ ബെര്ജാം തടാകം കാണാം&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://photos1.blogger.com/blogger/817/3270/1600/berjam2.jpg"&gt;&lt;img style=" margin:0 10px 10px 0;cursor:pointer; cursor:hand;" src="http://photos1.blogger.com/blogger/817/3270/320/berjam2.jpg" border="0" alt="" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ബെര്ജാം തടാകം&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://photos1.blogger.com/blogger/817/3270/1600/berjam3.jpg"&gt;&lt;img style=" margin:0 10px 10px 0;cursor:pointer; cursor:hand;" src="http://photos1.blogger.com/blogger/817/3270/320/berjam3.jpg" border="0" alt="" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://photos1.blogger.com/blogger/817/3270/1600/berjam1.jpg"&gt;&lt;img style="margin:0 10px 10px 0;cursor:pointer; cursor:hand;" src="http://photos1.blogger.com/blogger/817/3270/320/berjam1.jpg" border="0" alt="" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;കൊടൈക്കനാലിലെ തടാകം&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://photos1.blogger.com/blogger/817/3270/1600/kodai%20lake.jpg"&gt;&lt;img style="margin:0 10px 10px 0;cursor:pointer; cursor:hand;" src="http://photos1.blogger.com/blogger/817/3270/320/kodai%20lake.jpg" border="0" alt="" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;കൊടൈ താഴ്വാരങ്ങള്‍&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://photos1.blogger.com/blogger/817/3270/1600/valleys.jpg"&gt;&lt;img style="margin:0 10px 10px 0;cursor:pointer; cursor:hand;" src="http://photos1.blogger.com/blogger/817/3270/320/valleys.jpg" border="0" alt="" /&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30476437-115393097304769680?l=keralascan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://keralascan.blogspot.com/feeds/115393097304769680/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30476437&amp;postID=115393097304769680' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115393097304769680'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115393097304769680'/><link rel='alternate' type='text/html' href='http://keralascan.blogspot.com/2006/07/blog-post_26.html' title='ബെര്‌ജാം ലേക്ക്, കൊടൈക്കനാല്‍'/><author><name>sahayaathrikan</name><uri>http://www.blogger.com/profile/08747076739590481559</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://photos1.blogger.com/blogger/817/3270/320/camera.jpg'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-30476437.post-115338139268532425</id><published>2006-07-20T00:10:00.000-07:00</published><updated>2006-07-20T00:43:12.743-07:00</updated><title type='text'>എന്റെ മരണം -  ഒരു ഫ്ലാഷ് ബാക്ക്</title><content type='html'>അതിരാവിലെ ഗള്‍ഫില്‍ നിന്നൊരു ഫോണ്‍ കോള്‍. ആത്മാര്‍ത്ഥ സുഹൃത്ത് പ്രസാദാണ്‍ ലൈനില്‍. &lt;br /&gt;&lt;br /&gt;“എടാ, എന്നെയൊന്ന് ഹെല്‍പ്പണം. വെരി അര്‍ജന്റ്.”&lt;br /&gt;&lt;br /&gt;“നീ കാര്യം പറ”&lt;br /&gt;&lt;br /&gt;“പെങ്ങള്‍ക്കൊരാലോചന. ചെറുക്കന്‍ വന്ന് കണ്ടിഷ്ടപ്പെട്ടു. നിന്റെ കമ്പനിക്കടുത്തുള്ള ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലിചെയ്യുന്നു. പേര് സുരേഷ്.. ബാക്കി ഡിറ്റെയിത്സ് എഴുതിക്കോ..” ഞാനെല്ലാം കുറിച്ചെടുത്തു. &lt;br /&gt;&lt;br /&gt;“ഇന്ന് തന്നെ വിവരം പറയാം.” ഞാന്‍ ഉറപ്പ് കൊടുത്തു. &lt;br /&gt;&lt;br /&gt;കോട്ടയം പുഷ്പനാഥിനെയും ബാറ്റണ്‍ ബോസിനെയും മനസ്സില്‍ ധ്യാനിച്ചു. ഏറെ ശ്രമിച്ച് ഒരു ലിങ്ക് കണ്ടെത്തി. ചെറുക്കന്റെ കമ്പനിയിലെ പ്യൂണ്‍ ആണ്‍ എന്റെ ചാരന്‍. &lt;br /&gt;&lt;br /&gt;“നല്ല ‘എ’ ക്ലാസ്സ് പൈയ്യനാ, സാറെ. പക്ഷെ കൊളുത്തിക്കെടക്കുവാണല്ലോ”&lt;br /&gt;&lt;br /&gt;“മനസ്സിലായില്ല”&lt;br /&gt;&lt;br /&gt;“സാറെ, INFOPARK ലെ ഏതോ സോഫ്റ്റിയുമായി കടുത്ത പ്രേമത്തിലാ. രണ്ടും കൂടി ഒരുമിച്ചാ വരവും പോക്കും. സാറുവേണേ അഞ്ചരമണിക്ക് തപസ്യേടെ മുന്‍പില്‍ നിന്നാ സ്വന്തം കണ്ണുകൊണ്ട് കാണാം.”&lt;br /&gt;&lt;br /&gt;ക്യാമറാ ഫോണുമായി INFOPARK ക്കില് ഹാജരാവാന്‍ ഞാന്‍ തീരുമാനിച്ചു. &lt;br /&gt;&lt;br /&gt;കൃത്യാം നാലേമുക്കാലിന്‍ എന്റെ മൊബൈലില്‍ ഒരു കോള്‍. &lt;br /&gt;&lt;br /&gt;“ഞാന്‍ നിത്യ. ഷാര്‍ജയിലുള്ള പ്രസാദിന്റെ സിസ്റ്ററാണ്‍. താങ്കളെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. എഞ്ചിനീയറിംഗിന്‍ പഠിക്കുമ്പോ വീട്ടില്‍ വന്നപ്പോള്‍. ഞാനിപ്പൊ വിളിച്ചത് വേറൊരു കാര്യം പറയാനാ‍. ‍ ഞാ‍നാണ്‍ താങ്കളന്വേഷിക്കുന്ന സുരേഷിന്റെ കാമുകി.......”&lt;br /&gt;&lt;br /&gt;എന്നിലെ കുറ്റാന്വേഷകന്‍ അപ്പോഴേ തൂങ്ങിച്ചത്തു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30476437-115338139268532425?l=keralascan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://keralascan.blogspot.com/feeds/115338139268532425/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30476437&amp;postID=115338139268532425' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115338139268532425'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115338139268532425'/><link rel='alternate' type='text/html' href='http://keralascan.blogspot.com/2006/07/blog-post_20.html' title='എന്റെ മരണം -  ഒരു ഫ്ലാഷ് ബാക്ക്'/><author><name>sahayaathrikan</name><uri>http://www.blogger.com/profile/08747076739590481559</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://photos1.blogger.com/blogger/817/3270/320/camera.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-30476437.post-115332481441689765</id><published>2006-07-19T08:49:00.000-07:00</published><updated>2006-07-19T09:16:20.573-07:00</updated><title type='text'>സുപ്രഭാതം പൊട്ടിവിടര്‍ന്നു, ആലുവാപ്പുഴയില്‍</title><content type='html'>&lt;a href="http://photos1.blogger.com/blogger/817/3270/1600/sunrise.0.jpg"&gt;&lt;img style="cursor:pointer; cursor:hand;" src="http://photos1.blogger.com/blogger/817/3270/320/sunrise.0.jpg" border="0" alt="" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/94448638/" title="Photo Sharing"&gt;&lt;img src="http://static.flickr.com/19/94448638_1dcdf43561.jpg" width="500" height="375" alt="Sun rise at Aluva" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ആലുവാ ശിവരാത്രിമണപ്പുറത്തെ ശിവക്ഷേത്രം&lt;br /&gt;&lt;a href="http://photos1.blogger.com/blogger/817/3270/1600/aluvatemple.jpg"&gt;&lt;img style="cursor:pointer; cursor:hand;" src="http://photos1.blogger.com/blogger/817/3270/320/aluvatemple.jpg" border="0" alt="" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/47048455/" title="Photo Sharing"&gt;&lt;img src="http://static.flickr.com/26/47048455_3f05338afb.jpg" width="500" height="332" alt="Sivarathri-manappuram-templ" /&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30476437-115332481441689765?l=keralascan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://keralascan.blogspot.com/feeds/115332481441689765/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30476437&amp;postID=115332481441689765' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115332481441689765'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115332481441689765'/><link rel='alternate' type='text/html' href='http://keralascan.blogspot.com/2006/07/blog-post_19.html' title='സുപ്രഭാതം പൊട്ടിവിടര്‍ന്നു, ആലുവാപ്പുഴയില്‍'/><author><name>sahayaathrikan</name><uri>http://www.blogger.com/profile/08747076739590481559</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://photos1.blogger.com/blogger/817/3270/320/camera.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-30476437.post-115322849194150883</id><published>2006-07-18T06:10:00.000-07:00</published><updated>2006-07-18T06:14:51.946-07:00</updated><title type='text'>ഉള്‍വിളി</title><content type='html'>ഞങ്ങളുടെ ഗ്രാമത്തില്‍ പല വിധ രാഷ്ട്രീയച്ചായ്‌വുള്ളവര്‍ ഉണ്ടായിരുന്നിട്ടും 'രാഷ്ട്രീയത്തില്‍ വെന്നിക്കൊടി പാറി'ക്കാന്‍ സഖാവ്‌ തൈപ്പറമ്പില്‍ ഉണ്ണിയേട്ടനു മാത്രമേ നാളിതുവരെ സാധിച്ചിട്ടുള്ളൂ. അറിയപ്പെടുന്ന വിപ്ലവപ്പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയായിരുന്ന ഉണ്ണിയേട്ടന്‍, അന്നത്തെ കൌമാരപ്രായക്കാര്‍ക്കിടയില്‍ ഒരു Role Model ആയിരുന്നു. ഇംഗ്ലീഷില്‍ എം.എ ബിരുദം നേടിയ ആദ്യത്തെ വ്യക്തി, മികച്ച ഫുട്ബോള്‍ കളിക്കാരന്‍, ഏതു പാതിരയ്ക്കും ഓടിയെത്തുന്ന സഹായി, നാട്ടുകാരുടെ കണ്ണിലുണ്ണി,പെണ്‍കൊടികളുടെ ഉറക്കം കെടുത്താന്‍ മാത്രം സൌന്ദര്യമുള്ളവന്‍ - ഇങ്ങനെ ഏതു വിശേഷണവും ഉണ്ണിയേട്ടന്‌ ഇണങ്ങുമായിരുന്നു. വിപ്ലവം തലക്കുപിടിച്ച നാളുകളില്‍, അമ്പലത്തിനെയും തേവരെയും തള്ളിപ്പറഞ്ഞതുകൊണ്ട്‌ "നിഷേധി" എന്ന പേരും ഉണ്ണിയേട്ടന്‌ സ്വന്തമായിരുന്നു, പ്രത്യേകിച്ചും കാരണവന്മാര്‍ക്കിടയില്‍. ഉണ്ണിയേട്ടന്റെ മൂത്ത ഏട്ടനായ വാസ്വേട്ടനും ഏട്ടത്തി ഭാന്വേച്ചിയുമായിരുന്നു തറവാട്ടുകാര്‍ക്കിടയില്‍ ഉണ്ണിയേട്ടന്റെ സംരക്ഷകര്‍. മക്കളില്ലാത്ത അവര്‍ക്ക്‌ ഒരു മകനായിരുന്നു ഉണ്ണിയേട്ടന്‍. ഉണ്ണിയേട്ടനും വാസ്വേട്ടനും തമ്മില്‍ 24 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;'നിഷേധിയെ' ഏറ്റവും അധികം നിഷേധിച്ചത്‌ സ്വന്തം അമ്മാവനും, ദേവസ്വം പ്രസിഡന്റും 'അമ്പലം വിഴുങ്ങി' എന്ന ദുഷ്പേരില്‍ അറിയപ്പെടുന്നവനുമായ ഭാസ്കരമേനോനായിരുന്നു. ഭാസ്കരമേനോന്റെ ഏകമകളായ സരോജിനിയുടെ കാര്യത്തില്‍ മാത്രമേ ഉണ്ണിയേട്ടന്‍ തന്റെ വിപ്ലവനയം സ്വീകരിക്കാതിരുന്നിട്ടുള്ളൂ. നാട്ടിലേയും കോളേജിലേയും സുന്ദരികള്‍ മാറി മാറി ശ്രമിച്ചിട്ടും, 'മുറപ്പെണ്ണായ' സരോജിനിക്കുമാത്രമേ ആ വിപ്ലവമനസ്സില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നുള്ളു. പരക്കെ അംഗീകാരം നേടിയ ഒരു പ്രേമബന്ധമായിരുന്നു, അത്‌. അമ്പലം വിഴുങ്ങി പ്രശ്നമുണ്ടാക്കുന്നതുവരെ.&lt;br /&gt;&lt;br /&gt;അമ്പലപ്പറമ്പിലെ തേങ്ങവിറ്റ വകയിലും, ഉത്സവത്തിന്‌ സംഭാവനപിരിച്ചവകയിലും, ഉരുളി, ചെമ്പ്‌,വിളക്ക്‌ എന്നിവ വാടകയ്ക്ക്‌ കൊടുത്ത വകയിലും, അമ്പലംവിഴുങ്ങിയും സില്‌ബന്ദികളും, പണമടിച്ചുമാറ്റി കള്ള്‌ കുടിച്ച്‌ മദിച്ചിരുന്ന കാലം. ഒരിക്കല്‍ അമ്പലം വക ചെമ്പ്‌, പട്ടണത്തിലുള്ള അഹമ്മദ്‌ ഹാജിയുടെ ആക്രിക്കടയില്‍ നിന്ന് കണ്ടെടുക്കുകയും, സംഗതി വഷളാവും എന്ന് കണ്ടപ്പോള്‍, അമ്പലം വിഴുങ്ങിയുടെ സന്തതസഹചാരി ഗോപിക്കുട്ടന്റെ പേര്‌ ഹാജിയുടെ വായില്‍ നിന്നും വന്നതിനെ തുടര്‍ന്നുണ്ടായ വിവാദം കൊടുമ്പിരി കൊണ്ട കാലം. അന്ന് ഭാവി അമ്മായിയപ്പനെതിരെ പന്തംകൊളുത്തി പ്രകടനം നയിച്ച ഉണ്ണിയേട്ടനെയും കൂട്ടരെയും "അവിശ്വാസികള്‍ക്കിതിലെന്തു കാര്യം" എന്ന് പറഞ്ഞ്‌ പുച്ഛിക്കുകയും "എന്റെ മോള്‍ക്കിനി ഈ തെമ്മാടിയെ വേണ്ടാ" എന്ന് നാലാളുകേള്‍ക്കെ, അമ്പലമുറ്റത്തുനിന്ന് അമ്പലംവിഴുങ്ങി പ്രഖ്യാപിക്കുകയും ചെയ്തു. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അമ്പലം വിഴുങ്ങിക്ക്‌ പ്രസിഡന്റ്‌ സ്ഥാനം നഷ്ടപ്പെടുകയും ഉണ്ണിയേട്ടനോടുള്ള വൈരം കൂടുകയും ചെയ്തു. &lt;br /&gt;&lt;br /&gt;പകരം പ്രസിഡന്റായത്‌, ഉണ്ണിയേട്ടന്റെ ആത്മാര്‍ഥ സ്നേഹിതനും പേരുകേട്ട കൈപ്പിള്ളി തറവാട്ടിലെ ഏക അവകാശിയുമായ സദാനന്ദനായിരുന്നു. ഉണ്ണിയേട്ടനെപ്പോലെ രാഷ്ട്രീയം തലക്കടിച്ചിട്ടില്ലെങ്കിലും ചെറിയൊരു വിപ്ലവച്ചായ്‌വുള്ളതിനാല്‍ തറവാട്ടുകാര്‍ക്കിടയില്‍ ഒരു നീരസം സദാനന്ദന്‍ സമ്പാദിച്ചിരുന്നു. "ആ ഉണ്ണീടെകൂടെ കൂടി ഇവന്റെ തലതിരിഞ്ഞുപോയി" എന്ന് ഇടയ്ക്കിടെ പണിക്കാരത്തികള്‍ കേള്‍ക്കേ പറഞ്ഞ്‌ ആശ്വസിക്കാറുണ്ടായിരുന്നു, സദാനന്ദന്റെ അമ്മ. ഉണ്ണിയേട്ടന്റെ വളര്‍ച്ചയില്‍ ഒരു താങ്ങായി എപ്പോഴും സദാനന്ദനുണ്ടായിരുന്നു. ഡിഗ്രി വരെയും ഒരുമിച്ച്‌ പഠിച്ചവരാണവര്‍. ഉണ്ണിയേട്ടന്‍ വളരെയധികം നിര്‍ബന്ധിച്ചുവെങ്കിലും തുടര്‍ന്നു പഠിക്കാന്‍ സദാനന്ദന്‌ താല്‍പര്യമുണ്ടായിരുന്നില്ല. രാഷ്ട്രീയമോഹങ്ങൊളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഉണ്ണിയേട്ടനുവേണ്ടി പ്രവര്‍ത്തിക്കാന്‍ എപ്പോഴും സദാനന്ദനുണ്ടായിരുന്നു. പാര്‍ട്ടിക്കകത്ത്‌ സ്ഥാനമാങ്ങളും ഉന്നതങ്ങളില്‍ പിടിപാടുമായപ്പോള്‍, സദാനന്ദന്‌ കളമശ്ശേരിയിലെ ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ മോശമല്ലാത്ത ഒരു ജോലി തരപ്പെടുത്തിക്കൊടുക്കാന്‍ ഉണ്ണിയേട്ടന്‍ മറന്നില്ല. &lt;br /&gt;&lt;br /&gt;അങ്ങിനെ തന്റെ ഉയര്‍ച്ചയുടെയും പ്രശസ്തിയുടെയും പ്രഭാവനാളുകളില്‍ ഉണ്ണിയേട്ടന്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ആരും സ്വപ്നേപി വിചാരിച്ചില്ല. സരോജിനിക്ക്‌ കല്യാണമാലോചിച്ച്‌ തുടങ്ങിയ നാളുകളായിരുന്നു. ഉണ്ണിയേട്ടനെയല്ലാതെ ആരെയും തനിക്കുവേണ്ടാ എന്ന് കരഞ്ഞ സരോജിനിയെ അമ്പലംവിഴുങ്ങി മുറിയിലടച്ചിട്ടു. ഒരൊളിച്ചോട്ടവും വിപ്ലവക്കല്യാണവും പ്രതീക്ഷിച്ചിരുന്ന നാട്ടുകാരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട്‌ ഉണ്ണിയേട്ടന്‍ ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷനായി. കണ്ണൂരില്‍ പാര്‍ട്ടി സമ്മേളനത്തിന്‌ പോയ ഉണ്ണിയേട്ടന്‍ പിന്നെ തിരിച്ചുവന്നില്ല. പകരം അയച്ച കത്തില്‍ താന്‍ പോവുകയാണെന്നും, ആരും അന്വേഷിക്കേണ്ടതില്ലെന്നും ഒരു വരിമാത്രം എഴുതിയിരുന്നു. കൈയ്യക്ഷരം ഉണ്ണിയേട്ടന്റേതു തന്നെയെന്ന് സ്ഥിരീകരിച്ചു. ഉണ്ണിയേട്ടന്റെ തിരോധാനത്തെപറ്റിയുള്ള അഭ്യൂഹങ്ങളായിരുന്നു പിന്നീട്‌. പാര്‍ട്ടിക്കകത്തുള്ള അസൂയാലുക്കള്‍ ഒതുക്കിയതാണെന്നും അതല്ല രാഷ്ട്രീയവൈരം മൂലം എതിര്‍പാര്‍ട്ടിക്കാര്‍ വകവരുത്തിയതാണെന്നുമുള്ള പലവിധ വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടു. അമ്പലംവിഴുങ്ങിയുടെ നേരെയും ചിലര്‍ ഒളിയമ്പുകള്‍ എയ്തു. അതിനുള്ള ധൈര്യമൊന്നും അദ്ദേഹത്തിനില്ല എന്ന് നാട്ടുകാര്‍ക്കുത്തമ ബോദ്ധ്യമുള്ളതിനാല്‍ ആ ആരോപണം വിലപ്പോയില്ല. &lt;br /&gt;&lt;br /&gt;വാസ്വേട്ടനെയും ഭാന്വേച്ചിയെയും തകര്‍ത്തുകളഞ്ഞ ഒരു സംഭവമായിരുന്നു അത്‌. വാസ്വേട്ടന്‍ പിന്നീട്‌ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതായി. സ്വയം വിധിച്ച ഏകാന്തതടവില്‍ തളയ്ക്കപെട്ട ഒരു ജീവിതമായി വാസ്വേട്ടന്റെത്‌. തറവാട്ടുകാര്യങ്ങളെല്ലാം സഹോദരനായ നാണുവേട്ടനെ ഏല്‍പിച്ചു. സരോജിനിയുടെ കാര്യമായിരുന്നു എറ്റവും ദയനീയം. ഇന്നുവരും നാളെവരും എന്നുള്ള കാത്തിരിപ്പ്‌ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൊടും നിരാശയായി മാറി. ഒടുവില്‍ ഒട്ടേറെ ചികില്‍സയുടെയും നേര്‍ച്ചയുടെയും ഫലമായി സരോജിനി പതുക്കെ പതുക്കെ യാഥാര്‍ത്ഥ്യത്തിലേക്ക്‌ മടങ്ങി. ലീവെടുത്ത്‌ മാങ്ങളോളം സതീര്‍ഥ്യനെ അന്വേഷിച്ചു നടന്ന സദാനന്ദനും ഉണ്ണിയേട്ടനില്ലാത്ത ജീവിതവുമായി പൊരുത്തപ്പെടാന്‍ തുടങ്ങിയിരുന്നു. കാലക്രമേണ ഉണ്ണിയേട്ടന്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമല്ല്ലാതായി. വല്ലപ്പോഴുമൊരിക്കല്‍ ചായക്കടയില്‍ വച്ചോ പാര്‍ട്ടിസമ്മേളനത്തില്‍ വച്ചോ ആരെങ്കിലും ഓര്‍മ്മിച്ചാലായി. പലതും മറന്നകൂട്ടത്തില്‍ ഉണ്ണിയേട്ടനെയും മറന്നു. &lt;br /&gt;&lt;br /&gt;ഉണ്ണിയേട്ടനെ കാണാതായി ഏകദേശം അഞ്ച്‌ വര്‍ഷങ്ങള്‍ക്കുശേഷം സരോജിനിയും സദാനന്ദനും തമ്മില്‍ വിവാഹിതരായതായിരുന്നു നാട്ടില്‍ ചര്‍ച്ചാവിഷയമായ മറ്റൊരു സംഗതി. സദാനന്ദന്‌ സരോജിനിയെ മുമ്പേ നോട്ടമുണ്ടായിരുന്നെന്ന് ഒരു കിംവദന്തി പരന്നെങ്കിലും വാസ്തവം മറിച്ചായിരുന്നു. ഉണ്ണിയേട്ടന്റെ തിരോധാനത്തിനു ശേഷം ഭാസ്കരമേനോന്‍ തീരാ ദുഃഖത്തിലായിരുന്നു. ഉണ്ണിയേട്ടന്റെ തിരോധാനവും അതിനെ ഫലമായി മകളുടെ മനോനില തെറ്റിയതും ഒരു പിതാവെന്ന നിലയില്‍ മേനോനെ കുറ്റബോധത്തിന്റെ കൊടുമുടിയിലെത്തിച്ചു. താന്‍ ചെയ്തുകൂട്ടിയതിന്റെ ഫലമാണിതെല്ലാം എന്ന് വിശ്വസിച്ച്‌ മേനോന്‍ ആദ്ധ്യാത്മികതയില്‍ അഭയം തേടി. പിന്നീട്‌ ഒഴിവുള്ളപ്പോഴൊക്കെ അമ്പലങ്ങള്‍ സന്ദര്‍ശിക്കാനാണ്‌ മേനോന്‍ താല്‍പര്യപ്പെട്ടത്‌. വിവാഹം കഴിയാത്ത ഒരേയൊരുമകളെ കുറിച്ചോര്‍ക്കുമ്പോള്‍ മേനോന്റെ മനസ്സില്‍ തീയായിരുന്നു. ചെറിയൊരു ഹാര്‍ട്ടറ്റാക്ക്‌ കൂടി വന്നതോടെ മകളെ ആരെയെങ്കിലുമേല്‍പിച്ച്‌ കണ്ണടക്കണം എന്ന ഒറ്റ വിചാരം മാത്രമേ മേനോനുണ്ടായിരുന്നുള്ളൂ. അങ്ങിനെയാണ്‌ ഒരിക്കല്‍ സദാനന്ദനെ കണ്ടപ്പോള്‍ മേനോന്‍ തന്റെ ഉള്ളുതുറന്നത്‌. മരിച്ചുപോയ ചങ്ങാതിയോട്‌ ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും വലിയ സഹായമായിരിക്കും ഈ വിവാഹം എന്ന് മേനോന്‍ കരഞ്ഞപേക്ഷിച്ചു. ആദ്യം പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും മേനോന്റെ നിര്‍ബന്ധത്തിനും അപേക്ഷക്കും മുമ്പില്‍ ഇരുവര്‍ക്കും സമ്മതിക്കേണ്ടിവന്നു. &lt;br /&gt;&lt;br /&gt;കാലം പിന്നെയും കടന്ന് പോയി. വാസ്വേട്ടന്‍ തീര്‍ത്തും ശയ്യാവലംബിയായിക്കഴിഞ്ഞിരുന്നു. ഭാസ്കരമേനോന്‍ രണ്ടാമത്തെ അറ്റാക്കില്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു. സദാനന്ദനും സരോജിനിക്കും രണ്ട്‌ സന്താനങ്ങളായിരുന്നു. ഉണ്ണിയേട്ടനെ കാണാതായിട്ട്‌ പന്ത്രണ്ട്‌ വര്‍ഷം കഴിഞ്ഞിരുന്നു. മരിച്ചു എന്ന് തന്നെ എല്ലാവരും വിശ്വസിച്ചു. &lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു ദിവസം ഗുരുവായൂരിലേക്ക്‌ ഓട്ടം പോയ ടാക്സിക്കാരന്‍ വിശ്വന്‍, ഉണ്ണിയേട്ടനെ ഗുരുവായൂരമ്പലത്തില്‍ വച്ച്‌ കണ്ടു, എന്ന വാര്‍ത്തയുമായിട്ടാണ്‌ തിരിച്ചു വന്നത്‌. താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരു സന്യാസിയുടെ രൂപമാണ്‌ വിശ്വം വരച്ചു കാട്ടിയത്‌. എല്ലാവര്‍ക്കും അവിശ്വസനീയമായി തോന്നി. കേട്ടപാതി ഗുരുവായൂര്‍ക്ക്‌ പോകണമെന്നായി വാസ്വേട്ടന്‌. സരോജിനിയും കരച്ചിലായി. അവസാനം എല്ലാവരുംകൂടി വിശ്വത്തിന്റെ വണ്ടിയില്‍ ഗുരുവായൂര്‍ക്ക്‌ പുറപ്പെട്ടു. വിശ്വത്തിനോടൊപ്പം ഉണ്ണിയേട്ടനെ തിരഞ്ഞുനടന്ന സദാനന്ദനാണ്‌ ഉണ്ണിയേട്ടനെ ആദ്യം കണ്ടത്‌. തിരക്കില്‍ നിന്നൊഴിഞ്ഞ്‌ ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന ഉണ്ണിയേട്ടന്‍. ജടപിടിച്ച മുടിയും കുഴിഞ്ഞ കണ്ണുകളും മുഷിഞ്ഞ കാവിയും, വെയിലേറ്റ്‌ കരുവാളിച്ച തൊലിയും. നോക്കിനിന്ന് കണ്ണിരൊഴുക്കാനേ സദാനന്ദന്‌ കഴിഞ്ഞുള്ളൂ. "ഉണ്ണീ" എന്നുള്ള വിളികേട്ട്‌ സന്യാസി കണ്ണുതുറന്നു. സദാനന്ദനെ സൂക്ഷിച്ചു നോക്കി.&lt;br /&gt;&lt;br /&gt;"എന്നെ മനസ്സിലായോ?" സദാനന്ദന്‍ കരയുന്നപോലെ ചോദിച്ചു. ഒരു തലയാട്ടലായിരുന്നു മറുപടി. &lt;br /&gt;&lt;br /&gt;"എല്ലാരും വന്നിട്ടുണ്ട്‌. ഒന്ന് കാണാന്‍...." സദാനന്ദന്‍ ഇടയ്ക്കുവച്ച്‌ നിറുത്തി. &lt;br /&gt;&lt;br /&gt;"ശരി. പോകാം" സന്യാസിയുടെ ഒച്ചക്ക്‌ ഉണ്ണിയുടേതുമായി വിദൂരസാമ്യം പോലുമില്ലെന്നത്‌ സദാനന്ദനെ അമ്പരപ്പിച്ചു.മാത്രമല്ല ആ മുഖത്ത്‌ കണ്ട അപരിചിതത്വം കുറച്ചൊന്നുമല്ല സദാനന്ദനെ വിഷമിപ്പിച്ചത്ഠന്റെ കൂടെ നടക്കുന്നത്‌ ഉണ്ണിതന്നെയാണോ എന്ന് സദാനന്ദന്‍ ശരിക്കും സംശയിച്ചു.&lt;br /&gt;&lt;br /&gt;വിശ്വം ഇതിനകം എല്ലാവരോടും കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടായിരുന്നു. നടക്കാന്‍ സാധിക്കാത്തതിനാല്‍ കാറിന്റെ ഡോറില്‍ പിടിച്ച്‌ സൂക്ഷിച്ച്‌ നോക്കുകയായിരുന്നു, വാസ്വേട്ടന്‍. ഭാന്വേച്ചിയും സരോജിനിയേച്ചിയും ഷോക്കടിച്ചപോലെ നില്‍ക്കുന്നുണ്ടായിരുന്നു. അടുത്തെത്തിയതും സന്യാസിയുടെ കൈ കവര്‍ന്ന് ഏങ്ങിയേങ്ങിക്കരഞ്ഞു വാസ്വേട്ടന്‍. പെണ്ണുങ്ങള്‍ രണ്ടുപേരും സാരിത്തലപ്പുകള്‍ വായില്‍തിരുകി കരച്ചിലമര്‍ത്തി. ഇത്രയൊക്കെ സംഭവിച്ചിട്ടും തീര്‍ത്തും വികാരരഹിതമായിരുന്നു സന്യാസിയുടെ മുഖം.&lt;br /&gt;&lt;br /&gt;"നമുക്കെവിടെയെങ്കിലും ഇരുന്ന് സംസാരിക്കാം." സമീപത്തുള്ള ഹോട്ടല്‍ ചൂണ്ടി സദാനന്ദന്‍ പറഞ്ഞു. വാസ്വേട്ടനെയും താങ്ങി സദാനന്ദന്‍ മുമ്പില്‍ നടന്നു. &lt;br /&gt;&lt;br /&gt;'എനിക്കല്‍പം വെള്ളം മാത്രം മതി." സന്യാസിയുടെ ശബ്ദം കേട്ട്‌ എല്ലാവരും ഒന്ന് ഞെട്ടി. വാസ്വേട്ടന്‍ അപ്പോഴും ആ കൈയ്യില്‍ മുറുകെ പിടിച്ചിരുന്നു. ഇനിയും വിട്ട്‌ പോകുമോ എന്ന പേടിയുള്ളതുപോലെ. &lt;br /&gt;&lt;br /&gt;"വാസൂ, എല്ലാമൊരു യോഗമായിട്ട്‌ കരുതിയാല്‍ മതി." സന്യാസിയുടെ വാക്കുകള്‍ വിദൂരതയില്‍ നിന്ന് വരുന്നത്‌ പോലെ തോന്നി.&lt;br /&gt;&lt;br /&gt;"ബന്ധങ്ങളെല്ല്ലാം ഉപേക്ഷിച്ച്‌ ഭഗവല്‍ സമക്ഷം അര്‍പ്പിച്ചിരിക്കുകയാണീ ജീവിതം. ഒരു തിരിച്ച്‌ പോക്ക്‌ ഇനി സാദ്ധ്യമല്ല."&lt;br /&gt;&lt;br /&gt;"എനിക്കൊരു കാര്യം അറിയണം. എവിടെയായിരുന്നു ഇത്രകാലം" സദാനന്ദന്‌ ചോദിക്കാതിരിക്കാനായില്ല. &lt;br /&gt;&lt;br /&gt;ചുരുങ്ങിയ വാക്കുകളില്‍ സന്യാസി ആ അനുഭവം വിവരിച്ചു. കണ്ണൂര്‍ പാര്‍ട്ടി സമ്മേളനത്തിനിടയില്‍ ഒരു രാത്രിയില്‍ ഒരുള്‍വിളി ഉണ്ടായതും, കാശിയില്‍ വച്ച്‌ ദീക്ഷ സ്വീകരിച്ചതും, സന്യാസിയായി ഭിക്ഷ യാചിച്ച്‌ ഇന്ത്യ മുഴുവനലഞ്ഞതും മറ്റും. "ഇനിയെനിക്ക്‌ മറ്റൊരു ജീവിതമില്ല. ഈ ജന്മത്തില്‍ തന്നെ മോക്ഷം പ്രാപിക്കുകയാണ്‌ എന്റെ ലക്ഷ്യം. അതുകൊണ്ട്‌ നിറഞ്ഞ മനസ്സോടെ എന്നെ പോകാനനുവദിക്കണം. "&lt;br /&gt;&lt;br /&gt;'ഉണ്ണിയേട്ടാ, ഞാന്‍..." സരോജിനിയുടെ വാക്കുകള്‍ ഇടക്കുവച്ച്‌ സന്യാസി തടഞ്ഞു. പിന്നെ സദാനന്ദനെ നോക്കി പറഞ്ഞു.&lt;br /&gt;&lt;br /&gt;"സദാനന്ദാ, നീ ചെയ്തത്‌ എന്തുകൊണ്ടും ശരിയാണ്‌. അതായിരുന്നു സംഭവിക്കേണ്ടിയിരുന്നതും." &lt;br /&gt;&lt;br /&gt;സംഭാഷണം അവസാനിപ്പിച്ചപോലെ എഴുന്നേറ്റു നിന്നു കൈകൂപ്പിക്കോണ്ട്‌ സന്യാസി ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു.&lt;br /&gt;&lt;br /&gt;"എല്ലാവരും സന്തോഷത്തോടുകൂടി എന്നെ പോകാനനുവദിക്കണം. വിധിയെ തടുക്കാന്‍ നമുക്കാര്‍ക്കും കഴിയില്ല. " സന്യാസി നടന്നകന്നു.&lt;br /&gt;&lt;br /&gt;എന്തോ പറയാനാഞ്ഞ ഭാന്വേച്ചിയെ വാസ്വേട്ടന്‍ തടഞ്ഞു. നിറകണ്ണുകളോടെ സ്വന്തം അനിയന്‌ യാത്രാനുമതി കൊടുക്കുകയായിരുന്നു വാസ്വേട്ടന്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30476437-115322849194150883?l=keralascan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://keralascan.blogspot.com/feeds/115322849194150883/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30476437&amp;postID=115322849194150883' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115322849194150883'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115322849194150883'/><link rel='alternate' type='text/html' href='http://keralascan.blogspot.com/2006/07/blog-post_18.html' title='ഉള്‍വിളി'/><author><name>sahayaathrikan</name><uri>http://www.blogger.com/profile/08747076739590481559</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://photos1.blogger.com/blogger/817/3270/320/camera.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-30476437.post-115311980256695510</id><published>2006-07-16T23:58:00.000-07:00</published><updated>2006-07-17T00:03:22.593-07:00</updated><title type='text'>നായരുപിടിച്ച പുലിവാല്‌</title><content type='html'>തടത്തില്‍ നായരദ്യത്തിന്റെ മതിലരികത്ത്‌ പതിവില്ലാത്ത ഒരാള്‍ക്കൂട്ടം. എല്ലാ കണ്ണുകളും ഒരു തെങ്ങിന്മുകളിലേക്ക്‌ ഫോക്കസ്‌ ചെയ്തിരിക്കുന്നു. എന്താണ്‌ സംഭവം എന്നറിയാന്‍ ഒരാകാംഷ. ബൈക്ക്‌ നിര്‍ത്തി ഇറങ്ങുമ്പോഴേക്കും റേഷന്‍ കടക്കാരന്‍ അപ്പ്വേട്ടന്‍ ഓടിവന്നു.&lt;br /&gt;"അറിഞ്ഞില്ലേ, നായരദ്യം തെങ്ങിന്മോളില്‌ കുടുങ്ങി. ഈ വയസ്സുകാലത്ത്‌ ഇതിന്റെ വല്ല ആവശ്യോണ്ടാരുന്നോ?" ഹെല്‍മറ്റ്‌ അഴിച്ച്‌ ഞാന്‍ നോക്കിയപ്പോള്‍ ആദ്യം കണ്ടത്‌ അഴിഞ്ഞ്‌ വീഴാറായ ഒരൊറ്റത്തോര്‍ത്താണ്‌. അതിനുമുകളില്‍ വെട്ടിവിയര്‍ത്തോരു ദേഹം. തെങ്ങിനെ പൂണ്ടടക്കം കെട്ടിപ്പിടിച്ച്‌ നായരദ്യം കണ്ണുമടച്ച്‌ പ്രാര്‍ത്ഥിക്കുന്നു. ചെറുതായി വിറക്കുന്നുണ്ടോ എന്ന് സംശയം. നായരദ്യത്തിന്റെ ശിങ്കിടി ഉണ്ണാമന്‍ വെരുകിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്‌. നായരദ്യം വീഴാന്‍ സാദ്ധ്യതയുള്ള സ്ഥലത്ത്‌ ഓലയും തൂപ്പും കൊണ്ടിട്ട്‌ ഒരു സോഫ്റ്റ്‌ ലാന്‍ഡിംഗിന്‌ സാദ്ധ്യത ഒരുക്കുകയാണ്‌ ഉണ്ണാമന്‍. &lt;br /&gt;"എല്ലാം ആ കുരുത്തം കെട്ട ഉണ്ണാമന്റെ പണിയാ. അവന്റെയൊരു തെങ്ങുകേറ്റയന്ത്രം" അപ്പ്വേട്ടന്‍ ഉണ്ണാമനെ ചീത്തവിളിച്ചു.&lt;br /&gt;&lt;br /&gt;"എടാ, ആ വേലു എപ്പ വരുമ്ന്ന് വിചാരിച്ചിട്ടാ? നീയൊന്ന് കേറിനോക്കെടാ, ഉണ്ണാമാ" അപ്പ്വേട്ടന്‍ ഉണ്ണാമനോട്‌ പറഞ്ഞു. &lt;br /&gt;&lt;br /&gt;"എത്ര പ്രാവശ്യം പറയണം യന്ത്രമില്ലാതെ എനിക്ക്‌ കേറാനറിയില്ലാന്ന്. പോരാത്തതിന്‌ മഴപെയ്തിട്ട്‌ വഴുക്കുണൂണ്ട്‌." ഉണ്ണാമന്‍ തന്റെ നിസ്സഹായത വെളിപ്പെടുത്തി. &lt;br /&gt;&lt;br /&gt;അപ്പോഴാണ്‌ ഞാനത്‌ ശ്രദ്ധിച്ചത്‌. പുതിയ തെങ്ങുകേറ്റയന്ത്രത്തിലാണ്‌ നായരദ്യം മുകളിലെത്തിയിരിക്കുന്നത്‌. ഇപ്പോള്‍ സംഭവം ഏകദേശം പിടികിട്ടി. ഞങ്ങളുടെ നാട്ടില്‍നിന്ന് തെങ്ങുകയറ്റത്തില്‍ ആദ്യമായി ഡിഗ്രിയെടുത്ത ആളാണ്‌ ഉണ്ണാമന്‍. അതും നായരദ്യത്തിന്റെ സ്പോണ്‌സര്‍ഷിപ്പില്‍. ഉണ്ണാമനില്‍ നിന്നും തെങ്ങുകയറ്റം പഠിക്കുകയായിരുന്നിരിക്കണം, നായരദ്യം. &lt;br /&gt;&lt;br /&gt;ഗ്രാമത്തിന്റെ പാരമ്പര്യ തെങ്ങ്‌ കയറ്റത്തൊഴിലാളി ശ്രീ വേലുമാഷുമായി നായരദ്യം ഒന്നുടക്കിയതില്‍ പിന്നെയാണ്‌ ഉണ്ണാമന്റെ സമയം തെളിഞ്ഞത്‌.വേലുക്കണക്കന്‍ എന്നായിരുന്നു വേലുമാഷിന്റെ പണ്ടത്തെ പേര്‌. സ്വന്തം പേരിന്റെ കൂടെ ജാതിപേര്‌ ചേര്‍ക്കുന്നത്‌ തെറ്റാണെന്നും അതുകൊണ്ട്‌ അത്‌ വെട്ടിമുറിച്ച്‌ കളയണമെന്നും കവലയില്‍ പ്രസംഗിച്ച ഒരു പ്രാദേശിക നേതാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌, ആ വേദിയില്‍ വച്ച്‌ തന്നെ വേലുക്കണക്കന്‍ തന്റെ 'കണക്കനെ' മുറിച്ചുമാറ്റി. തുടര്‍ന്ന് വേലുക്കണക്കനെ 'വേലുമാഷായി', സഖാവ്‌ തന്നെ മാമൊദിസാമുക്കി പ്രഖ്യാപിച്ചു. അതിനുശേഷം 'വേലുക്കണക്കാ' എന്ന് വിളിച്ചാല്‍ വേലുമാഷ്‌ കേള്‍ക്കില്ലാ എന്നുമാത്രമല്ല ശിക്ഷാനടപടിയായി ആ പ്രാവശ്യത്തെ തെങ്ങുകയറ്റം ഉപേക്ഷിക്കുകയും ചെയ്യും. തലയില്‍ തേങ്ങവീണു ചാവണ്ടല്ലോ എന്ന് കരുതി നാട്ടുകാര്‍ അദ്ദേഹത്തിനെ ബഹുമാനപൂര്‍വ്വം 'വേലുമാഷ്ഷേ" എന്ന് അണപ്പല്ല്കൂട്ടിക്കടിച്ച്‌ വിളിക്കാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;ഗ്രാമത്തിലുള്ളവരെല്ലാം സൈക്കിളുപേക്ഷിച്ച്‌ ടൂവീലറില്‍ ചേക്കേറിയപ്പോള്‍ വേലുമാഷും തന്റെ വാഹനം ഒന്ന് പരിഷ്ക്കരിച്ചു. മീന്‌കാരന്‍ മമ്മദ്‌ ലൂണയില്‍ നിന്ന് 'മീന്‍80' യിലേക്ക്‌ ഉയരാന്‍ തീരുമാനിച്ചപ്പോള്‍ ചുളുവിലക്ക്‌ വേലുമാഷ്‌ ആ ലൂണ അടിച്ചെടുത്തു. ദേവസ്യേട്ടന്റെ വെല്‍ഡിംഗ്‌ വര്‍ക്ക്ഷോപ്പില്‍ വച്ച്‌ ലൂണക്ക്‌ രണ്ട്‌ കൊളത്തുകള്‍ കൂടി പിടിപ്പിച്ചപ്പോള്‍ വേലുമാഷിന്റെ സന്തതസഹചാരിയായ "മുള"യ്ക്കും ലൂണയില്‍ സഞ്ചരിക്കാമെന്നായി. "ആ മന്ദബുദ്ധി വാസൂന്‌ ബസ്സോടിക്കാന്‍ പറ്റുമെങ്കില്‍ എനിക്ക്‌ മുളവച്ച ലൂണയോടിക്കാനാണോ വിഷമം". അതില്‍പിന്നെ വളവുവളഞ്ഞ്‌ വരുന്ന മുളയും അതിന്റെ അറ്റത്തുള്ള പോത്തിന്റെപോലത്തെ കൊമ്പുകളും ഞങ്ങളുടെ പേടിസ്വപ്നമായി മാറി. ഞങ്ങളുടെ സുരക്ഷയെ കരുതി ലൂണയുടെ കൂടെ ഫ്രീ കിട്ടിയ മമ്മതിന്റെ "പോം പോം" ഞെക്ക്‌ ഹോണ്‍ നിര്‍ലോഭം ഞെക്കാന്‍ വേലുമാഷ്‌ മടികാണിച്ചിരുന്നില്ല. &lt;br /&gt;&lt;br /&gt;വേലുമാഷിന്‌ അല്ലറ ചില്ലറ വേലത്തരങ്ങളുമില്ലാതില്ല. ചിലപ്പോള്‍ അദ്ദേഹം തെങ്ങ്‌ ഡോക്ടറായിമാറും. ഒരിക്കല്‍ മണ്ടരി മാറ്റാനൊരു ദിവ്യൌഷധം എന്ന് പറഞ്ഞ്‌ എന്റെ അമ്മയില്‍ നിന്ന് തെങ്ങൊന്നിന്‌ 200 രൂപ വച്ച്‌ വാങ്ങുകയും തെങ്ങിന്റെ കടയില്‍ ഒരുരൂപ വട്ടത്തില്‍ ഒരു തുള തുളച്ച്‌ അതില്‍ മരുന്നു നിറച്ച ഒരു ഭീമാകാരന്‍ സിറിഞ്ച്‌ കുത്തിവയ്ക്കുകയും ചെയ്തു. ആറുമാസം കഴിഞ്ഞിട്ടും മണ്ടരിതേങ്ങകള്‍ ഉണങ്ങിവീഴുന്നതു കാണിച്ചുകൊടുത്തപ്പോള്‍, "പ്രതിരോധശക്തിയാര്‍ജ്ജിച്ച പുതിയ മണ്ടരിയെ നേരിടാന്‍" തെങ്ങൊന്നിന്‌100 രൂപാ നിരക്കില്‍ പുതിയ ഒരു മണ്ണെണ്ണ ചികില്‍സ നിര്‍ദ്ദേശിച്ച്‌ തടിയൂരുകയാണ്‌ അദ്ദേഹം ചെയ്തത്‌. വേലുമാഷിന്റെ പിന്‌തലമുറയില്‍ പെട്ടവര്‍ തെങ്ങുകയറ്റത്തില്‍ താല്‍പര്യം കാണിക്കാതിരിക്കുകയും പലര്‍ക്കും സര്‍ക്കാര്‍ജോലി കിട്ടുകയും ചെയ്തപ്പോള്‍, തെങ്ങുകയറ്റം വേലുമാഷിന്റെ Monopoly ആയി മാറുകയും, തല്‍ഫലമായി അദ്ദേഹത്തിന്റെ വേലത്തരങ്ങള്‍ നിശ്ശബ്ദം സഹിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. &lt;br /&gt;&lt;br /&gt;അങ്ങിനെ നാട്ടിലെ രാജാവായി വിലസിയിരുന്ന സമയത്താണ്‌, സ്ഥലത്തെ പ്രധാനിയും, റിട്ടയേര്‍ട്‌ സൂപ്രണ്ടും, N.S.Sന്റെ പ്രസിഡന്റുമായ തടത്തില്‍ ശ്രീകണ്‌ഠന്‍ നായര്‍, എന്ന നായരദ്യവുമായി വേലുമാഷ്‌ ഒന്നുരസിയത്‌. നായരദ്യത്തില്‍ നിന്ന് കുടികിടപ്പവകാശമായി, വേലുമാഷിന്റെ അച്ഛന്‍ കണാരക്കണക്കന്‌ കിട്ടിയ 5 സെന്റ്‌ ഭൂമിയിലണ്‌ വേലുമാഷ്‌ ഇപ്പോഴും താമസിക്കുന്നത്‌. അതിന്റെ നന്ദി സൂചകമായി കണാരക്കണക്കന്‍ നായരദ്യത്തോട്‌ ഒരിക്കലും കണക്കുപറയാറില്ലായിരുന്നു. മകനോടും അങ്ങിനെ തന്നെ വേണമെന്ന് മരിക്കും മുമ്പ്‌ ഉപദേശിച്ചിരുന്നു. അറുപിശുക്കനായ നായരദ്യം പലപ്പോഴും ഇത്‌ മുതലാക്കിയിരുന്നു. കൂലി കിട്ടുന്നത്‌ കുറവാണെങ്കിലും, അത്‌ നിശ്ശബ്ദം സ്വീകരിച്ച്‌ 'ഡാ, വേല്വേ" എന്ന വിളിയും സഹിച്ച്‌, മനസ്സില്‍ അദ്യത്തിന്റെ "അമ്മയ്ക്കും മുത്തി"ക്കും വിളിച്ച്‌ അങ്ങിനെ ഉരസ്സലില്ലാതെ കഴിഞ്ഞുപോകുന്ന അവസരത്തിലാണ്‌ വേലു മമ്മതിന്റെ ലൂണ വാങ്ങുന്നത്‌. തദവസരത്തില്‍ തന്നെയാണ്‌ നായരദ്യം ഒരു second hand, Santro കാറ്‌ വാങ്ങിക്കുന്നതും. പണ്ട്‌ സര്‍ക്കാര്‍ജീപ്പില്‍ ട്രയല്‍ എടുത്ത പരിചയം വച്ച്‌, ഡ്രൈവര്‍ വാസുവിന്റെ സഹായത്താല്‍ കാറ്‌ റോട്ടിലിറക്കിയ ആദ്യത്തെ ദിവസം. സ്കൂള്‍ കവലയിലും പഞ്ചായത്ത്‌ ഹാളിന്റെ മുമ്പിലും കാറിനെയും സ്വന്തം ഡ്രൈവിംഗ്‌ പാടവത്തെയും പ്രദര്‍ശിപ്പിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു, ആ അത്യാഹിതം സംഭവിച്ചത്‌. വളവ്‌ വളഞ്ഞുവന്ന ഒരു മുള അതിന്റെ പോത്തിന്‍ കൊമ്പുകള്‍കൊണ്ട്‌ കാറിന്റെ സൈഡില്‍ ഒന്നുകുത്തുകയും നിയന്ത്രണം വിട്ട കാര്‍ ഒരു മരത്തിലിടിച്ച്‌ നില്‍ക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന വാഗ്വാദത്തില്‍ വേലുമാഷ്‌ ഇങ്ങനെ അരുളിച്ചെയ്തു. "ഈ ഹോണ്‍ ഹോണ്‍ എന്നത്‌ കാണാനല്ല വച്ചിരിക്കുന്നത്‌. അത്‌ പിടിച്ച്‌ ദാ ഇങ്ങനെ പോം പോമ്ന്ന് ഞെക്കണം. അല്ലാതെ ഞാനെങ്ങനാ പൂച്ചേപ്പോലെ വരുന്ന ഈ സാധനം വഴീലുണ്ടെന്നറിയുന്നത്‌". തെറ്റ്‌ തന്റെ പക്ഷത്തും ഉണ്ടെന്നതിനാലും വേലൂന്റെ വോക്കാബുലറിയുടെ ശക്തി നന്നായി അറിയാവുന്നതിനാലും "നിന്നെ പിന്നെ എടുത്തോളാം" എന്ന് മനസ്സില്‍ പറഞ്ഞ്‌ നായരദ്യം പതുക്കെ രംഗം കാലിയാക്കി. അടുത്ത പ്രാവശ്യം തെങ്ങ്‌ കയറിക്കഴിഞ്ഞ്‌, പതിവ്‌ തേങ്ങയും കൊത്തിയെടുത്ത്‌ നായരദ്യത്തിന്റെ മുമ്പിലെത്തിയ വേലുവിനോട്‌ അദ്യം ഇങ്ങനെ മൊഴിഞ്ഞു. "ഡാ വേല്വേ, നീയും നിന്റെ ലൂണയും കൂടി എന്റെ രണ്ടായിരമാ പൊടിച്ചത്‌. അതുകൊണ്ട്‌ ഇത്‌ ആ പറ്റില്‍ വച്ചേക്കാം." വേലുമാഷ്‌ ഒന്ന് കിതച്ചു. പിന്നെ തിളച്ചു. അച്ഛന്‍ കണാരന്‍ പറഞ്ഞതെല്ലാം വിസ്മരിച്ചുകൊണ്ട്‌ വേലു തുറന്നടിച്ചു."അല്ലെങ്കില്‍ തന്നെ നക്കാപിച്ചയാ തരുന്നത്‌. ഡോ നായരേ, മര്യാദക്ക്‌ കൂലി തന്നില്ലെങ്കില്‍ എന്റെ തനിസ്വഭവം താനറിയും. പിന്നെ യൂണിയനൊക്കെ ഇടപെടുത്തി തന്നെ നാറ്റിക്കും. കളി വേലൂനോട്‌ വേണ്ടാ.." രംഗം വഷളാവുന്നത്‌ കണ്ട്‌ നായരദ്യം കൂലി കൊടുത്തു.&lt;br /&gt;&lt;br /&gt;"ഡാ വേല്വേ, നിന്റെ സര്‍വ്വീസ്‌ ഇനി ഇവിടെ വേണ്ടാ. ഞാന്‍ പടിഞ്ഞാറൂന്നാളെ കൊണ്ടന്ന് കേറ്റിച്ചോളാം"&lt;br /&gt;&lt;br /&gt;"ഓ, അടിയന്‍. അതൊന്ന് കണ്ടിട്ടുതന്നെ കാര്യം." വേലു മുരണ്ടു. &lt;br /&gt;&lt;br /&gt;അടുത്ത പ്രാവശ്യം തെങ്ങുകയറാന്‍ ആളെ തിരക്കിയപ്പോഴാണ്‌ അബദ്ധം പറ്റിയെന്ന് നായരദ്യത്തിന്‌ മനസ്സിലായത്‌. അനേകലക്ഷം തൊഴില്‍ രഹിതരുള്ള ഈ പ്രബുദ്ധകേരളത്തില്‍ തെങ്ങുകയറാന്‍ ആളില്ല എന്ന നഗ്നസത്യം നായരദ്യത്തിനെ തുറിച്ചു നോക്കി. മാത്രമല്ല വേലുവിന്റെ ഏരിയയില്‍ അങ്ങിനെ ഒരു പരീക്ഷണം നടത്താന്‍ സഹതെങ്ങുകയറ്റുവര്‍ഗ്ഗം മടിച്ചു. അങ്ങിനെ വിഷണ്ണനായി, ഉണങ്ങി വീഴുന്ന തേങ്ങകളെ നോക്കി നെടുവീര്‍പ്പിടുമ്പോളാണ്‌ നായരദ്യത്തിനെ ആനന്ദത്തിലാറാടിച്ചു കൊണ്ട്‌ ഒരു പത്രവാര്‍ത്ത വന്നത്‌. തിരുവനന്തപുരത്ത്‌ ഒരു തെങ്ങുകയറ്റ സ്കൂള്‍ ആരംഭിച്ചിട്ടുണ്ടെന്നും, തെങ്ങുകയറുന്നതിനായി ഒരു യന്ത്രം കണ്ടുപിടിച്ചിരിക്കുന്നെന്നും മറ്റുമാണ്‌ അതില്‍ എഴുതിപ്പിടിപ്പിച്ചിരുന്നത്‌. കോഴ്സില്‍ ചേരുന്നവര്‍ക്ക്‌ 500 രൂപക്ക്‌ യന്ത്രം കിട്ടുമെന്നും വായിച്ചപ്പോള്‍ നായരദ്യം ഒന്ന് പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ ആരു പോകും പരീശീലനത്തിന്‌? തന്നെക്കൊണ്ട്‌ ഈ വയസ്സുകാലത്ത്‌ തെങ്ങുകേറാനൊന്നും വയ്യ. അപ്പോഴാണ്‌ ഉണ്ണാമനെയോര്‍ത്തത്‌. ശരിയാണ്‌ ഉണ്ണാമന്‍ തന്നെ മതി. കുറെ നാളായി, വെറുതെ തിന്നും കുടിച്ചും നടക്കുന്നു. പത്ത്‌ പൈസയുടെ ഉപകാരമില്ല. ഇങ്ങനെ പലതും മനസ്സിലോര്‍ത്ത്‌ നായരദ്യം ഉണ്ണാമനെ വിളിച്ചു. &lt;br /&gt;&lt;br /&gt;ഉണ്ണണം ഉറങ്ങണം എന്ന ഒറ്റ വിചാരമല്ലാതെ മറ്റൊന്നും മനസ്സിലില്ലാത്ത ഒരു നിഷ്കളങ്കനാണ്‌ ഉണ്ണാമന്‍. ഏത്‌ സദ്യക്കും അവസാനത്തെ പന്തികളിലേ ഉണ്ണാമന്‍ ഇരിക്കാറുള്ളൂ അഥവാ ഇരുത്താറുള്ളൂ. അല്ലെങ്കില്‍ മൂന്ന് പന്തി കഴിഞ്ഞാലും ഉണ്ണാമന്‍ ഉണ്ടുകഴിഞ്ഞിട്ടുണ്ടാവില്ല.അങ്ങിനെയാണ്‌ 'ഉണ്ണാമന്‍' എന്ന ഓമനപ്പേര്‌ കിട്ടിയത്‌. ഉണ്ണാമന്റെ പതിനഞ്ചാമത്തെ വയസ്സില്‍, തടത്തില്‍ തറവാട്ടിലെ കാര്യസ്ഥനായിരുന്ന അച്ഛന്‍ മരിച്ചപ്പോള്‍, കിട്ടിയതാണ്‌ നായരദ്യത്തിന്റെ ശിങ്കിടിപ്പണി. തനിക്ക്‌ പറ്റിയ ഏറ്റവും നല്ല ജോലി നായരദ്യത്തിന്റെ ശിങ്കിടിപ്പണിയാണെന്ന് ഉണ്ണാമന്‍ ദൃഡമായി വിശ്വസിച്ചുപോന്നു. സ്ഥാനത്തും അസ്ഥാനത്തും തന്റെ കണ്‍കണ്ട ദൈവത്തെ സ്തുതിക്കുക, അദ്ദേഹത്തിനെതിരെ നാട്ടിലും NSSലും നടക്കുന്ന പാരകള്‍ തല്‍സമയം അദ്യത്തിന്റെ ചെവിയിലെത്തിക്കുക, ഇലക്ട്രിസിറ്റി ബില്‍, കരം എന്നിവ അടയ്ക്കുക സര്‍വ്വോപരി നായരദ്യം അങ്ങാടിയില്‍ തോല്‍ക്കുമ്പോള്‍ അമ്മയുടെ സ്ഥാനത്ത്‌ നിന്ന് കൊടുക്കുക എന്നീ ഭാരിച്ച പണികളെല്ലാം ഉണ്ണാമന്‍ ചെയ്തുപോന്നു. വയസ്സ്‌ മുപ്പത്തഞ്ചായിട്ടും ഒരു കല്യാണത്തെ പറ്റിപ്പോലും ചിന്തിക്കാതെ നായരദ്യത്തിനുവേണ്ടി നിസ്വാര്‍ഥ സേവനം നടത്താനായിരുന്നു ഉണ്ണാമന്‌ താല്‍പര്യം.&lt;br /&gt;&lt;br /&gt;&lt;br /&gt;നായരദ്യത്തിന്റെ പുതിയ ആലോചന കേട്ടപ്പോള്‍ ഉണ്ണാമന്റെ തലക്കകത്ത്‌ ഒരിടിവാള്‍ മിന്നി. ഉയരംകൂടിയ ഒരു തെങ്ങിന്റെ മുകളില്‍ താനിരിക്കുന്നതും താഴെ ഓരോന്ന് കല്‍പിച്ചുകൊണ്ട്‌ അദ്യം നില്‍ക്കുന്നതും സങ്കല്‍പ്പിച്ചപ്പോള്‍ തന്നെ ഉണ്ണാമന്റെ തല കറങ്ങി. മറുത്തുപറഞ്ഞ്‌ ശീലമില്ലാത്തതിനാല്‍ അടുത്ത ആഴ്ച തന്നെ ഉണ്ണാമന്‍ തിരുവനന്തപുരത്തേക്ക്‌ വണ്ടി കയറി. വേലുവിന്റെ പാരകള്‍ ഭയന്ന് ഉണ്ണാമന്റെ യാത്രയും പരിശിലനവും ഒരു പരമ രഹസ്യമായി നായരദ്യം സൂക്ഷിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;മൂന്നാഴ്ചകള്‍ക്ക്‌ ശേഷം തെങ്ങ്‌ കയറുന്ന യന്ത്രവുമായി ഉണ്ണാമന്‍ തിരിച്ചെത്തി. അങ്കം ജയിച്ചുവന്ന ചേകവനെപ്പോലെ നെഞ്ചും വിരിച്ച്‌ നടന്നെത്തിയ ഉണ്ണാമനെ നായരദ്യം ചുമലില്‍ തട്ടി അഭിനന്ദിച്ചു. കിഴക്കെ മുറ്റത്തുള്ള ഏറ്റവും പൊക്കം കൂടിയ തെങ്ങിലാണ്‌ ഉണ്ണാമന്‍ തന്റെ തെങ്ങുകയറ്റ പാടവം തെളിയിച്ചത്‌. തെങ്ങു കയറലും തേങ്ങയിടലുമെല്ലാം നിമിഷനേരം കൊണ്ട്‌ കഴിഞ്ഞു. മാത്രമല്ല തെങ്ങുകള്‍ക്ക്‌ വരാവുന്ന അസുഖങ്ങളും, അവയ്ക്കുള്ള മരുന്നുകളും, കൃഷി ഓഫീസില്‍ തെങ്ങ്‌ കര്‍ഷകര്‍ക്കായി കൊണ്ടുവന്നിട്ടുള്ള പദ്ധതികളും ഉണ്ണാമന്‍ വിശദീകരിച്ചു കൊടുത്തു. എന്തായാലും പോയ ഉണ്ണാമനല്ല വന്ന ഉണ്ണാമന്‍ എന്ന് മനസ്സിലാക്കിയ നായരദ്യം വേലുവിനൊരു ശക്തനായ എതിരാളിയെ കിട്ടിയതില്‍ അളവറ്റ്‌ സന്തോഷിച്ചു. &lt;br /&gt;&lt;br /&gt;&lt;br /&gt;പിറ്റേന്ന് മത്തായിച്ചേട്ടന്റെ ചായക്കടയില്‍ വച്ച്‌ ഉണ്ണാമനെന്ന സൂപ്പര്‍ തെങ്ങുകയറ്റക്കാരന്റെ ഉല്‍ഘാടനം സ്വന്തം പുരയിടത്തില്‍ വച്ച്‌ നടത്തുന്നതാണെന്നും എല്ലാ നല്ലവരായ നാട്ടുകാരെയും സ്വാഗതം ചെയ്യുന്നുവെന്നും നായരദ്യം പ്രഖ്യാപിച്ചു. ഉണ്ണാമന്റെ തെങ്ങുകയറ്റ പാടവം കണ്ട്‌ നാട്ടുകാര്‍ അമ്പരക്കുകയും, തെങ്ങുവിജ്ഞാനത്തിലുള്ള ഉണ്ണാമന്റെ അഗാധപാണ്ഡിത്യം കണക്കിലെടുത്ത്‌ "തെങ്ങ്‌ കണ്‍സല്‍ട്ടന്റ്‌" സ്ഥാനം ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഉണ്ണാമന്‌ തിരക്കുപിടിച്ച നാളുകളായിരുന്നു. തെങ്ങിനുവേണ്ട ചികില്‍സ, വളപ്രയോഗം മുതല്‍ കാറ്റുവീഴ്ച വന്ന തെങ്ങുകള്‍ വെട്ടിക്കളഞ്ഞാല്‍ സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം എത്രകിട്ടും എന്ന് വരെ ഉണ്ണാമന്റെ വിജ്ഞാനകോശത്തില്‍ ശേഖരിച്ചുവച്ചിരുന്നു. &lt;br /&gt;&lt;br /&gt;ഉണ്ണാമന്റെ പുതിയ അവതാരം വേലുവിന്‌ വലിയ ക്ഷീണമായി. നായരദ്യത്തിന്റെ പുരയിടത്തിലെ തേങ്ങ മാത്രമേ ഉണ്ണാമന്‍ ഇട്ടിരുന്നുള്ളൂ. കണ്‍സല്‍ട്ടന്‍സിയിലായിരുന്നു ഉണ്ണാമനു താല്‍പര്യം. അതുകൊണ്ട്‌ തല്‍ക്കാലം തൊഴിലിനു ഭീഷണിയില്ലെങ്കിലും തന്റെ Monopoly തകര്‍ന്നതില്‍ വേലുമാഷ്‌ ദുഃഖിതനായിരുന്നു. മാത്രമല്ല വേലത്തരങ്ങള്‍ക്ക്‌ ഇനി സാദ്ധ്യതയില്ല എന്ന് തിരിച്ചറിവും വേലുവിന്റെ ദുഃഖത്തിന്നാക്കം കൂട്ടി. വേലുവിനെ കാണുമ്പോള്‍ നായരദ്യത്തിന്റെ മുഖത്ത്‌ വിരിയുന്ന പുച്ഛം കലര്‍ന്ന ആ ചിരി കാണാതിരിക്കാന്‍, വേലുമാഷ്‌, നായരദ്യത്തിന്റെ വീട്ടിലേക്കുള്ള വഴി ഒഴിവാക്കി ലൂണ ഓടിപ്പിച്ചു.ഉണ്ണാമനാണ്‌ നായരദ്യത്തിന്റെ പിടിവള്ളി. ഉണ്ണാമനെ എങ്ങിനെയെങ്കിലും നായരദ്യവുമായി തെറ്റിച്ചാല്‍ താന്‍ രക്ഷപ്പെടും എന്ന് വേലുമാഷ്‌ കണക്കുകൂട്ടി. &lt;br /&gt;&lt;br /&gt;തെങ്ങുകയറ്റ പരിശീലനം ഉണ്ണാമന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്ന് തന്നെ പറയാം. നാട്ടുകാര്‍ക്കിടയില്‍ ഒരു വെയിറ്റ്‌ ഒക്കെയായി. ഉണ്ണാമനെ അന്വേഷിച്ച്‌ ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകളെത്തി. ഉണ്ണാമന്റെ ഉപദേശങ്ങള്‍ അവര്‍ ചെവിക്കോണ്ടു. എല്ലാത്തിലും ഉപരി സ്വന്തം പേരായ ഉണ്ണിക്കൃഷ്ണന്‍ ഉണ്ണാമന്‌ തിരിച്ചുകിട്ടി. തിരക്കിനിടയില്‍ ഉണ്ണാമന്‌ ശിങ്കിടിപ്പണി ചെയ്യാന്‍ സമയമില്ലാത്ത അവസ്ഥയായി. ഉണ്ണാമനെ നഷ്ടപ്പെടുകയാണ്‌ എന്ന സത്യം നായരദ്യം പതിയെ മനസ്സിലാക്കി തുടങ്ങിയിരുന്നു. താന്‍ തന്നെയാണല്ലോ ഇതിനുകാരണം എന്ന് ഒരുമാത്ര ചിന്തിക്കാതെയുമിരുന്നില്ല. എന്നാലും നന്നാവുകയാണെങ്കില്‍ നന്നാവട്ടെ എന്ന് കരുതാനുള്ള വിശാലമനസ്ഥിതി നായരദ്യത്തിനുണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു ദിവസം ഉണ്ണാമനും വേലുമാഷും നേര്‍ക്കുനേരെ കണ്ടുമുട്ടി. സത്യത്തില്‍ വേലുമാഷ്‌ ഉണ്ണാമനെ കാത്ത്‌ നില്‍ക്കുകയായിരുന്നു. വേലുമാഷിനെ ഒഴിവാക്കിയാണ്‌ ഉണ്ണാമന്‍ നടന്നിരുന്നത്‌. വേലുവിനെ കാണുമ്പോഴൊക്കെ ഒരു കുറ്റബോധം ഉണ്ണാമനുണ്ടാവും.മനപ്പൂര്‍വ്വമല്ലെങ്കിലും വേലുവിന്റെ കഞ്ഞിയില്‍ പാറ്റവീഴ്ത്തിയല്ലോ എന്ന ചിന്ത ഉണ്ണാമനുണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;"എനിക്കൊരു കാര്യം പറയാനുണ്ട്‌" വേലുമാഷ്‌ ഉണ്ണാമന്റെ വഴിമുടക്കി.&lt;br /&gt;&lt;br /&gt;"എനിക്കൊന്നും കേള്‍ക്കണ്ട" ഉണ്ണാമന്‍ അപകടം മണത്തു.&lt;br /&gt;&lt;br /&gt;"ഉണ്ണിക്കൃഷ്ണാ, ഞാന്‍ ഉടക്കാനൊന്നും വന്നതല്ല. എനിക്ക്‌ നിന്നോടൊരു വിരോധോം ഇല്ല. ഞാനും നായരദ്യവും തമ്മിലാണല്ലോ തെറ്റിയത്‌. അതിന്‌ നീ എന്തു പിഴച്ചു?" വേലുമാഷ്‌ ശബ്ദം മയപ്പെടുത്തി ഒരു സമാധാനന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു. &lt;br /&gt;&lt;br /&gt;"അല്ലെങ്കില്‍ അതൊരുവിധത്തില്‍ നന്നായല്ലോ. അതുകാരണം നിനക്ക്‌ ഒരു തൊഴില്‍ പഠിക്കാനും പറ്റി. ഇപ്പോഴല്ലേ ഒരു മനുഷ്യനെപ്പോലെ നീ ജിവിക്കാന്‍ തുടങ്ങിയത്‌. എന്താ ഞാന്‍ പറഞ്ഞത്‌ ശരിയല്ലേ?" വേലുമാഷ്‌ സ്നേഹത്തില്‍ മുക്കിയെടുത്ത ഒരമ്പെയ്തു. ഉണ്ണാമന്‍ അതെയെന്ന് തലയാട്ടി. ഉണ്ണാമന്‍ ഒന്നയഞ്ഞു എന്ന് മനസ്സിലാക്കിയ വേലു അടുത്ത അമ്പ്‌ തൊടുത്തു. &lt;br /&gt;&lt;br /&gt;"എടാ ഇനി നീ ഒരു പെണ്ണ്‍ കെട്ടി ഒരു കുടുംബമൊക്കെയായി സുഖമായി ജീവിക്കാന്‍ നോക്ക്‌. ഇത്ര നാളും നിന്നെ കളിയാക്കിയവര്‍ക്കൊക്കെ നല്ല രീതിയില്‍ ജീവിച്ച്‌ ഒരു മറുപടി കൊടുക്ക്‌." &lt;br /&gt;&lt;br /&gt;"ആഗ്രഹമില്ലാഞ്ഞിട്ടാണോ വേലുമാഷേ. എനിക്കാരു പെണ്ണുതരും? പേരിനൊരു ജോലിയെങ്കിലും എനിക്കുണ്ടോ?"&lt;br /&gt;&lt;br /&gt;"ആരുപറഞ്ഞു നിനക്ക്‌ പെണ്ണിനെ കിട്ടില്ലെന്ന്? ഞാന്‍ കൊണ്ടുത്തരാം നല്ല കുടുംബത്തീപ്പെറന്ന പെണ്ണിനെ. നീ നോക്കിക്കോ" വേലു ഉറപ്പ്‌ കൊടുത്തു. "തല്‍ക്കാലം നീയിത്‌ നായരദ്യത്തോട്‌ പറയണ്ടാ" ഉണ്ണാമന്‍ സമ്മതം എന്ന് തലയാട്ടി. &lt;br /&gt;&lt;br /&gt;അടുത്ത ആഴ്ച വേലു ഉണ്ണാമന്‌ ഒരാലോചനയുമായി വന്നു. പഴനിയിലുള്ള ഒരളിയന്‍ വഴിയാണ്‌ വേലുവിന്‌ ഈ ആലോചന കിട്ടിയത്‌. പഴനിയില്‍ തന്നെയാണ്‌ പെണ്ണിന്റെ വീട്‌. അച്ഛന്‍ പണ്ടെപ്പോഴോ പഴനിയില്‍ കച്ചവടത്തിനു വന്നതാണ്‌. ഒരു തമിഴത്തിയെയും കെട്ടി അവിടെ തന്നെ കൂടി. പത്തേേക്കര്‍ ഭൂമിയുണ്ട്‌. അതില്‍ ആറേേക്കറും തെങ്ങാണ്‌. രണ്ടുമക്കളില്‍ ഇളയതാണ്‌. മൂത്തതിനെ കെട്ടിച്ചുവിട്ടു. ഭൂമിയൊക്കെ നോക്കി നടത്താന്‍ പറ്റിയ ഒരാളെയാണ്‌ അവര്‍ അന്വേഷിക്കുന്നത്‌. കേട്ടപാടെ ഉണ്ണാമനുത്സാഹമായി. പെണ്ണും കിട്ടും, തെങ്ങുംകിട്ടും, പിന്നെ ഭൂമിയും കിട്ടും. പഴനിയില്‍ പോവുകയാണ്‌ എന്ന് കള്ളം പറഞ്ഞ്‌ ഉണ്ണാമനും വേലുവും പഴനിയില്‍ പോയി പെണ്ണുകണ്ടു. തമ്മിലിഷ്ടപ്പെട്ട്‌ തീയതിയും കുറിച്ച്‌ ഉണ്ണാമനും വേലുവും മടങ്ങി. രണ്ടുപേരുടെയും മനസ്സില്‍ സന്തോഷം തിമര്‍ക്കുകയായിരുന്നു. ഉണ്ണാമനെ നാടുകടത്താന്‍ സാധിച്ചതില്‍ വേലുവും, ഒരു കുടുംബജീവിതം സ്വപ്നം കണ്ട്‌ ഉണ്ണാമനും. &lt;br /&gt;&lt;br /&gt;പിറ്റേന്നു തന്നെ ഉണ്ണാമന്‍ നായരദ്യത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു. വേലുവാണ്‌ ഇതിനുപിന്നിലെന്നുള്ള കാര്യം സൌകര്യപൂര്‍വ്വം മറച്ചു പിടിച്ചു. &lt;br /&gt;&lt;br /&gt;"അത്‌ നന്നായി. ഇനിയെങ്കിലും നീ ഉത്തരവാദിത്തത്തോടെ ജീവിക്കുമല്ലോ." നായരദ്യം ആശീര്‍വദിച്ചു. ഉണ്ണാമന്‍ ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു അത്‌. ചാടിക്കടിക്കാന്‍ വരും എന്നായിരുന്നു ഉണ്ണാമന്‍ വിചാരിച്ചിരുന്നത്‌. &lt;br /&gt;&lt;br /&gt;"അപ്പോള്‍ തെങ്ങുകേറ്റം അവതാളത്തിലായി അല്ലേ? എന്താ ഒരു പോംവഴി?" നായരദ്യം ചിന്തയിലാണ്ടു.&lt;br /&gt;&lt;br /&gt;ഇതുതന്നെ അവസരം എന്ന് ഉണ്ണാമന്റെ മനസ്സ്‌ മന്ത്രിച്ചു. "നമുക്ക്‌ വേലുമാഷിനോട്‌ ഒന്ന് ചോദിച്ചാലോ?" ഉണ്ണാമന്‍ ഒരു പരീക്ഷണം നടത്തി.&lt;br /&gt;&lt;br /&gt;"ഭാ" ഒരാട്ടായിരുന്നു മറുപടി. "എന്റെ പട്ടി പോകും ചോദിക്കാന്‍. എന്റെ ഔദാര്യത്തില്‍ വളര്‍ന്ന് എന്നെ തെറിപറഞ്ഞ്‌ ഭീഷണിപ്പെടുത്തിയതാണവന്‍. അവന്റെ കാര്യമൊഴിച്ച്‌ ബാക്കി എന്തുവേണമെങ്കിലും പറഞ്ഞോ. ഞാന്‍ കേള്‍ക്കാം." നായരദ്യം ചൂടായി. ഉണ്ണാമന്‍ ധര്‍മ്മസങ്കടത്തിലായി. രണ്ടുപേരെ എങ്ങിനേ ഒരുമിപ്പിക്കും എന്ന് ഉണ്ണാമന്‌ ഒരെത്തും പിടിയും കിട്ടിയില്ല. &lt;br /&gt;&lt;br /&gt;"അല്ലെങ്കില്‍ നീ എന്നെ പഠിപ്പിക്ക്‌. അവന്റെ അടുത്ത്‌ പോകുന്നതിലും ഭേദം അതാണ്‌" നായരദ്യം വാശിക്ക്‌ മീശവച്ചവനാണ്‌. ഇനിപ്പറഞ്ഞിട്ട്‌ കാര്യമില്ല എന്ന് ഉണ്ണാമന്‌ മനസ്സിലായി. അങ്ങിനെ ഉണ്ണാമന്‍ നായരദ്യത്തിന്റെ ഗുരുവായി. 'L'ബോര്‍ഡ്‌ ഒട്ടിച്ച കയറ്റുയന്ത്രത്തില്‍, ചെറിയ തൈത്തെങ്ങിലും മീഡിയം കൊന്നത്തെങ്ങിലും നായരദ്യം തന്റെ പരിശീലനം ആരംഭിച്ചു. "സംഗതി വിചാരിച്ചപോലെ പ്രയാസമില്ലല്ലോ" എന്ന് മനസ്സില്‍ പറയുകയും ചെയ്തു. &lt;br /&gt;&lt;br /&gt;പരിശീലനത്തിന്റെ മൂന്നാം ദിവസംഠൈതെങ്ങിലും കൊന്നത്തെങ്ങിലും കയറിയ ആവേശത്തില്‍ വലിയൊരു തെങ്ങില്‍ കയറിനോക്കിയതാണ്‌ നായരദ്യം. മുകളിലേക്ക്‌ മാത്രം നോക്കിക്കയറി. അവസാനം മുകളിലെത്തിയപ്പോള്‍ ഒന്ന് താഴേക്ക്‌ നോക്കിയതാണ്‌ അബദ്ധമായത്‌. നട്ടെല്ലില്‍ നിന്നൊരു കിരികിരിപ്പ്‌ തലയിലെത്തിയത്‌ മാത്രം ഒോര്‍മ്മയുണ്ട്‌. പിന്നെ കാണുന്നത്‌ തെങ്ങിനെ കെട്ടിപ്പിടിച്ചുകോണ്ട്‌ ഇപ്പോള്‍ കാണുന്ന പോസില്‍. യന്ത്രം മുകളിലായതുകൊണ്ട്‌ ഉണ്ണാമനും നിസ്സഹായനായി.&lt;br /&gt;&lt;br /&gt;&lt;br /&gt;"ആ തോര്‍ത്തഴിയുന്നതിനു മുമ്പ്‌ വേലു വന്നാല്‍ മതിയായിരുന്നു." അപ്പ്വേട്ടന്റെ ക്ഷമകെട്ടു. പറഞ്ഞു വായെടുത്തില്ല, വേലൂസ്‌ ലൂണയുടെ "പോം പോം" ശബ്ദം കേട്ടു. വീരപാണ്ട്യന്‍ വേലുമാഷ്‌ ഒരു യുദ്ധം ജയിച്ച രാജാവിനെപ്പോലെ ലൂണയില്‍ വന്നിറങ്ങി. മുളയെടുത്ത്‌ തെങ്ങില്‍ചാരി വച്ച്‌ ഇങ്ങനെ മൊഴിഞ്ഞു. " തേങ്ങ വെട്ടിയിട്ട പരിചയമേ എനിക്കുള്ളു. ആദ്യമായാ്‌ ഒരു മനുഷ്യനെ വെട്ടിയിറക്കാന്‍ പോണത്‌. കേസ്സുവന്നാല്‍ കാത്തോളണേ നാട്ടുകാരേ". അനന്തരം ഒരു വലിയ കയറുമായി വേലു മുകളിലേക്കു കയറുകയും നായരദ്യത്തിന്റെ തൊട്ടു താഴെ എത്തുകയും ചെയ്തു. &lt;br /&gt;&lt;br /&gt;"നമ്മളുതമ്മിലെന്തിനാ ഇങ്ങനെ വാശീം വൈരാഗ്യവും. ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ലോ നമ്മള്‍" വേലു സമാധാനത്തിന്റെ പാലം പണിതു.&lt;br /&gt;&lt;br /&gt;"എന്നെയൊന്നിറക്കടാ വേലൂ. എന്റെ കയ്യും കാലും വിറച്ചിട്ടുവയ്യ. " നായരദ്യം സങ്കടവും ദേഷ്യവും സഹിക്കാതെ കേണു. &lt;br /&gt;&lt;br /&gt;വേലു പടിപടിയായി നായരദ്യത്തെയും യന്ത്രത്തെയും ഓവര്‍ടേക്ക്‌ ചെയ്ത്‌ മുകളിലെത്തി. കൈയ്യിലിരുന്ന കയറിന്റെ ഒരറ്റം നായരദ്യത്തിന്റെ ഇരുകക്ഷത്തിനടിയിലൂടെ എടുത്ത്‌ ഒരു കുരുക്കുണ്ടാക്കി. പതുക്കെ പതുക്കെ ഈ കുരുക്ക്‌ മുറുക്കി നായരദ്യത്തിനെ അക്ഷരാര്‍ത്ഥത്തില്‍ കുരുക്കി. തുടര്‍ന്ന് പട്ടയുടെ മുകളില്‍ കയറി, കയറിന്റെ മറ്റേ അറ്റം ഒരു പട്ടയില്‍ ഭദ്രമായികെട്ടിയുറപ്പിച്ചു. "ഇനി ഞാന്‍ പറയുന്ന പോലെ ചെയ്യണം . പതുക്കെ പതുക്കെ വന്നപോലെ താഴെക്കിറങ്ങുക. താഴേക്ക്‌ നോക്കരുത്‌. ഇറങ്ങുന്നതനുസരിച്ച്‌ ഞാന്‍ കയറഴിച്ചു വിട്ടുകൊണ്ടിരിക്കും. ഇനി അഥവാ കൈവിട്ടാല്‍തന്നെ അദ്യം എന്റെ കുരുക്കില്‍ നിന്ന് വിട്ടുപോകില്ല." വേലുമാഷിന്റെ ഉറപ്പില്‍ നായരദ്യം അടിവചടിവച്ച്‌ താഴെക്കിറങ്ങി. അവസാനം മുളയില്‍ വന്നിടിച്ചപ്പോഴാണ്‌ അദ്യം താഴെക്കുനോക്കിയത്‌. വമ്പിച്ച കരഘോഷങ്ങള്‍ക്കിടയില്‍ നായരദ്യം വിജയകരമായി ലാന്‍ഡ്‌ ചെയ്തു.&lt;br /&gt;&lt;br /&gt;പുറകെയിറങ്ങിയ വേലുവിനെ കെട്ടിപ്പിടിച്ച്‌ നായരദ്യം ചെവിയില്‍ പറഞ്ഞു. "വേലുമാഷെ, കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഈ തൊടീലിനി മാഷ്‌ കേറിയാമതി."&lt;br /&gt;&lt;br /&gt;എന്നിട്ട്‌ നാട്ടുകാരോടായി ഒരു പ്രഖ്യാപനവും നടത്തി, "എന്റെ ജീവന്‍ രക്ഷിച്ചതിന്റെ നന്ദിസൂചകമായി എന്റെ വക ഒരു ചെറിയ സമ്മാനം ഞാന്‍ വേലുമാഷ്ക്‌ കൊടുക്കുകയാണ്‌. ദയവായി ഈ തെങ്ങുകേറ്റയന്ത്രം സ്വീകരിച്ചാലും"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30476437-115311980256695510?l=keralascan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://keralascan.blogspot.com/feeds/115311980256695510/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30476437&amp;postID=115311980256695510' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115311980256695510'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115311980256695510'/><link rel='alternate' type='text/html' href='http://keralascan.blogspot.com/2006/07/blog-post_16.html' title='നായരുപിടിച്ച പുലിവാല്‌'/><author><name>sahayaathrikan</name><uri>http://www.blogger.com/profile/08747076739590481559</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://photos1.blogger.com/blogger/817/3270/320/camera.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-30476437.post-115278980567535514</id><published>2006-07-13T04:10:00.000-07:00</published><updated>2006-07-13T06:53:29.800-07:00</updated><title type='text'>വിധിപോലെ മാംഗല്യം</title><content type='html'>'ഷ്ടാ ന്നെ മറന്നൂല്ലേ?' ബാച്ചിലേഴ്സ്‌ പാര്‍ട്ടിക്കിടയില്‍ ഓര്‍ക്കാപ്പുറത്തൊരു ചോദ്യം കേട്ട്‌ ഞാന്‍ തിരിഞ്ഞ്‌ നോക്കി. വെളുത്ത്‌ തടിച്ച്‌ കുടവയര്‍ ചാടിയ ഒരു കുറിയ ദേഹം. സ്വര്‍ണ്ണ ഫ്രെയ്മുള്ള കണ്ണട. സില്‍ക്കിന്റെ ജുബ്ബ. ആകെക്കൂടി ഒരു അബ്ക്കാരി ലുക്ക്‌. "മനസ്സിലായില്ല" എന്ന് പറയാന്‍ നാവെടുത്തതാണ്‌. അപ്പോഴാണ്‌ ആ "ഷ്ടാ" വിളി ഓര്‍മ്മവന്നത്‌. "സാമ്പ്രാനല്ലേ " എന്ന് ഞാന്‍ ചോദിക്കുമ്പോഴേക്കും ഒരു ധൃതരാഷ്ട്രാലിംഗനത്തില്‍ ഞാന്‍ അകപ്പെട്ടുപോയിരുന്നു.&lt;br /&gt;&lt;br /&gt;'സാമ്പ്രാന്‍' എന്ന 'സാമ്പാര്‍ തമ്പ്രാന്‍' ഞങ്ങളുടെ കോളേജ്‌ ജീവിതത്തിലെ ഒരവിഭാജ്യ ഘടകമായിരുന്നു. ശരിക്കും പേര്‌ മധുസൂതനന്‍ നമ്പൂതിരി. പൊക്കം കുറഞ്ഞ്‌ ദുര്‍മ്മേദസ്സടിഞ്ഞ ദേഹം. ഉരുണ്ടുരുണ്ടുള്ള നടത്തം. 'പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിട്ട്‌ വരികയാണോ' എന്നായിരുന്നു സാമ്പ്രാനോടുള്ള ആദ്യത്തെ റാഗിംഗ്‌ ചോദ്യം.അത്രക്കുണ്ടായിരുന്നു സാമ്പ്രാന്റെ കുടവയര്‍. വടക്കെങ്ങോ ഉള്ള പേരുകേട്ട ഇല്ലത്തെ സന്തതി. സാമ്പ്രാന്റെ ഭാഷയില്‍ പറഞ്ഞാല്‍ "അഷ്ടിക്കു വകീല്ലാത്ത ഇല്ലാണേയ്‌. പേരുമാത്രെ ള്ളൂ. ബാക്കീള്ള ഇത്തിരി സ്വത്തിന്‌ എല്ലാരും കടിപിടികൂടീപ്പോ ഇട്ടെറിഞ്ഞു പോയതാ ന്റെ 'ഫാദര്‍ ദി ഗ്രേറ്റ്‌',ദുബ്ബായീല്‍ക്ക്‌. പനിപിടിച്ച്‌ ആശൂത്രീകെടന്നപ്പം ഒപ്പം കൂട്ടീതാണെന്റമ്മയെ. മൂപ്പര്‍ക്ക്‌ ഒറിജിനലൊരെണ്ണം നാട്ടിലുണ്ടെന്നറിഞ്ഞപ്പോള്‍ എന്നേംകൂട്ടിട്ടമ്മ നാട്ടീപ്പോന്നു. ഒള്ളത്‌ പറഞ്ഞാ 'ഫാദര്‍ ദി ഗ്രെറ്റ്‌' ആള്‌ കറക്ടാ. എല്ലാ മാസോം ഡ്രാഫ്റ്റ്‌ കൃത്യം. ലോങ്ങ്‌ ലിവ്‌ മൈ ഫാദര്‍". &lt;br /&gt;&lt;br /&gt;പഠിക്കുക എന്നത്‌ സാമ്പ്രാന്റെ അജണ്ടയിലില്ലാത്ത കാര്യമായിരുന്നു. "യൂണിവേഴ്സിറ്റി ന്നെ പുറത്താക്കണവരെം ഞാനിവിടെ പഠിക്കും" കൈ നിറയെ പണം, വിശ്രമമില്ലാത്ത നാക്ക്‌,എന്ത്‌ സഹായത്തിനും ഓടിയെത്തുന്ന നല്ല മനസ്സിനുടമ. കാമ്പസ്സില്‍ പോപ്പുലറാവാന്‍ ഇനിയെന്ത്‌ വേണം.സാമ്പ്രാന്‌ ചില എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ്‌ ഒക്കെ ഉണ്ടായിരുന്നു. നളനെ വെല്ലുന്ന പാചക വിദഗ്ധനായിരുന്നു സാമ്പ്രാന്‍. സാമ്പ്രാന്റെ സാമ്പാറിന്റെ രുചി ഇപ്പോഴും നാവിലുണ്ട്‌. ചിലപ്പോള്‍ കോളേജിനടുത്തുള്ള കാറ്ററിംഗ്‌കാരുടെ കൂടെ കൂടാറുണ്ട്‌ സാമ്പ്രാന്‍. സമ്പാറിന്റെ ചുമതല എപ്പോഴും സാമ്പ്രാനായിരുന്നു. അങ്ങിനെയാണ്‌ 'സാമ്പാര്‍ തമ്പ്രാന്‍' എന്ന പേര്‌ വീണത്‌. കാലക്രമേണ അത്‌ ലോപിച്ച്‌ 'സാമ്പ്രാ'നായി. പാചകം മോശമാണെങ്കില്‍ സാമ്പ്രാന്റെതായ രീതിയില്‍ അതിനെ ചോദ്യം ചെയ്യുവാനും മടിച്ചിരുന്നില്ല. ഒരിക്കല്‍ ഞങ്ങളെല്ലാവരും കൂടി ഒരു കല്യാണത്തിനുപോയി. നാലാമത്തെ പന്തിയിലാണ്‌ ഞങ്ങളിരുന്നത്‌. അപ്പോഴേക്കും സാമ്പാറില്‍ "കഞ്ഞിവീഴ്ത്തി'യിരുന്നു. (സാമ്പാര്‍ തീരുമ്പോള്‍ അതില്‍ കഞ്ഞി ചേര്‍ത്ത്‌ വീണ്ടും കൊഴുപ്പിക്കും. പാചകക്കാരുടേ സ്ഥിരം പൊടിക്കൈ). രണ്ടാമത്‌ വിളമ്പാന്‍ വന്നപ്പോള്‍ സാമ്പ്രാന്‍ ഇടപെട്ടു. " ആ സാമ്പാറുപോലത്തെ സാധനം പോരട്ടേയ്‌" "ആ രസം പോലത്തെ സാധനം ഉണ്ടെങ്കില്‍മാത്രം പോരട്ടേയ്‌"&lt;br /&gt;&lt;br /&gt;സാമ്പ്രാന്റെ അടുത്ത വിനോദമായിരുന്നു, ചീട്ടുകളി. തികച്ചും പ്രൊഫഷണലാണ്‌ ഇക്കാര്യത്തില്‍ സാമ്പ്രാന്‍. ഇതിലുള്ള വൈദഗ്ധ്യം കാരണം പുറത്ത്‌ നിന്ന് സാമ്പ്രാനെ അന്വേഷിച്ച്‌ ആളെത്തിയിരുന്നു. നഗരത്തിലെ വലിയ പണക്കാരുടെ ക്ലബ്ബില്‍ സമ്പ്രാന്‍ സ്ഥിരം ക്ഷണിതാവായി. രാഷ്ട്രീയക്കാരും പോലീസുകാരുമൊക്കെ സാമ്പ്രാന്റെ സഹകളിക്കാരായിരുന്നു. അങ്ങിനെയാണ്‌ സാമ്പ്രാന്‍ വലിയ പുള്ളിയാവുന്നത്‌. &lt;br /&gt;&lt;br /&gt;സെവന്ത്ത്‌ സെമസ്റ്ററില്‍ സൂപ്പര്‍ സീനിയേഴ്സ്‌ ആയി വെലസുന്ന കാലം.സാമ്പ്രാന്‍ ഇതിനകം “സപ്ലിസാമ്പ്രാന്‍” എന്ന പേരും കിട്ടിയിരുന്നു. അത്രയധികം പേപ്പര്‍ എഴുതിയെടുക്കാന്നുണ്ടായിരുന്നു. പുതുതായി ചേരുന്ന പെണ്‍കുട്ടികളെ ഒരു കല്യാണമനോഭാവത്തോടെയാണ്‌ സൂപ്പര്‍ സീനിയേഴ്സ്‌ സമീപിക്കുക. രണ്ടുമൂന്ന് വയസ്സിന്റെ ചെറുപ്പമുള്ളത്‌ കൊണ്ട്‌ ജോലികിട്ടി കഴിയുമ്പോളേക്കും പെണ്ണ്‍ പഠിപ്പെല്ലാം കഴിഞ്ഞ്‌ റെഡിയായിട്ടുണ്ടാകും. അങ്ങിനെയാണ്‌ രണ്ടാം സെമ്മിലുള്ള ശ്രീദേവിയെ ഒരാറുമാസത്തെ കഠിനപരിശ്രമത്തിനു ശേഷം എന്റെ ആത്മാര്‍ഥ സുഹൃത്ത്‌ അജിത്ത്‌ വീഴ്ത്തിയെടുത്തത്‌. കാണാന്‍ വലിയ സുന്ദരിയൊന്നുമല്ലെങ്കിലും നല്ല ഐശ്വര്യമുള്ള മുഖവും തരക്കേടില്ലാത്ത ബുദ്ധിയും ശ്രീദേവിക്കുണ്ടായിരുന്നു. പഠിപ്പിനെ ബാധിക്കുന്ന ഒന്നും ശ്രീദേവി വച്ച്‌ പൊറുപ്പിക്കില്ലായിരുന്നു. അതുകോണ്ട്‌ വലിയ ബഹളമൊന്നുമില്ലാതെ, കാന്റീനിലും ലൈബ്രറിയിലുമൊക്കെ ഒതുങ്ങി നിന്നിരുന്ന ഒരു പ്രാക്ടിക്കല്‍ പ്രേമമായിരുന്നു അത്‌. &lt;br /&gt;&lt;br /&gt;അങ്ങിനെ പ്രാക്ടിക്കല്‍പ്രേമം ഒഴുകി ഒഴുകി മുമ്പോട്ട് നീങ്ങുമ്പോള്‍ ഒരു ദിവസം സാമ്പ്രാന്‍ ഞങ്ങളെ വിളിച്ചു. "ഷ്ടാ, ഒന്നുകൂടീട്ടെത്രയായി. ഇന്ന് വൈന്നേരം അലങ്കാറില്‍‍‍. ഏറ്റല്ലോ?". ഒരു ബീയറടിച്ചിട്ട്‌ കാലം കുറെയായി. മാത്രമല്ല സാമ്പ്രാന്റെ ചിലവിലാണല്ലോ. അജിത്തും ഞാനും പുറപ്പെട്ടു. പതിവില്ലാതെ സാമ്പ്രാനന്ന് മൌനിയായിരുന്നു. &lt;br /&gt;&lt;br /&gt;"സാമ്പ്രാന്‌ എന്തോ കുഴപ്പമുണ്ടല്ലോ" ഇടയ്ക്‌ ബാത്ത്‌ റൂമില്‍ വച്ച്‌ അജിത്ത്‌ എന്നോട്‌ പറഞ്ഞു. രണ്ടാം റൌണ്ട്‌ ആരംഭിച്ചപ്പോള്‍ ഞാന്‍ വിഷയത്തിലേക്ക്‌ കടന്നു. "സാമ്പ്രാനേ എന്തോ പ്രശ്നമുണ്ടല്ലോ? എന്തുപറ്റി?" &lt;br /&gt;&lt;br /&gt;"ഷ്ടാ, ഞാമ്പറയാമ്പോണകാര്യം ശരിയല്ലന്ന് നിക്കു നല്ലോണം നിശ്ശൊണ്ട്‌. ന്നാലും കുറെ നാളായിട്ടുള്ള ആഗ്രഹാണേയ്‌. അതങ്ങട്‌ അടക്കാനൊട്ടു പറ്റുണൂല്യ."&lt;br /&gt;&lt;br /&gt;"എന്താ സാമ്പ്രായിത്‌? കാര്യമെന്താണെന്ന് വച്ചാ തുറന്നു പറയൂ"&lt;br /&gt;&lt;br /&gt;"ഷ്ടാ, ന്റെ കാര്യമൊക്കെ നിങ്ങക്കറിയാലോ. ന്റമ്മ കാരണം നിക്കീ പെണ്‍വര്‍ഗ്ഗത്തോട്‌ തന്നെ പുച്ഛായിരുന്നു. ന്നാലിപ്പോള്‍...."&lt;br /&gt;&lt;br /&gt;"സാമ്പ്രാനേ, വല്ല പ്രേമത്തിലും ചെന്ന് പെട്ടൊ?" അജിത്തിന്‌ ഉത്സാഹമായി. &lt;br /&gt;&lt;br /&gt;സാമ്പ്രാന്റെ മുഖം ഒന്ന് കൂടെ മ്ലാനമായി. &lt;br /&gt;&lt;br /&gt;"ഷ്ടാ, രണ്ടുപേരും ന്നോടു ക്ഷമിക്കണം. എങ്ങനെ പറയണമ്ന്നറീല്ലാ. ഷ്ടായില്ലെങ്കില്‍ മറക്കണം. ന്നോട്‌ ദേഷ്യൊന്നും വെക്കരുത്‌. ജിത്തേ നീ സീരിയസ്സല്ലെങ്കില്‍....ശ്രീദേവിയാ ന്റെ മനസ്സില്‌."&lt;br /&gt;&lt;br /&gt;ഒരു നിമിഷം ഞങ്ങള്‍ സ്തംഭിച്ചിരുന്നു പോയി. കസേര തട്ടിത്തെറുപ്പിച്ച്‌ അജിത്ത്‌ സാമ്പ്രാന്റെ കോളറിനുകുത്തിപ്പിടിച്ചലറി.&lt;br /&gt;&lt;br /&gt;"നീ എന്താ എന്നെപറ്റി വിചാരിച്ചിരിക്കുന്നത്‌. നീയങ്ങ്‌ ചോദിക്കുമ്പോഴേക്കും ഞാനെടുത്തങ്ങ്‌ തരുമെന്നൊ? ഇതെന്താ കന്നുകാലിക്കച്ചവടോ? അതെങ്ങനാ നിനക്കിതുവല്ലതും മനസ്സിലാവോ. വിത്തുഗുണം പത്തെ...." അത്‌ പൂര്‍ത്തിയാക്കും മുമ്പ്‌ ഞാനവന്റെ വായ പൊത്തി. ഒരു കൊടുങ്കാറ്റുപോലെ അവന്‍ മുറിവിട്ടിറങ്ങി. ഞാനുമവന്റെ പുറകെയിറങ്ങി. തിരിഞ്ഞു നോക്കിയപ്പോള്‍ ശിലപോലെ സ്തംഭിച്ചിരിക്കുന്ന സാമ്പ്രാനെയാണ്‌ കണ്ടത്‌. അന്നായിരുന്നു സാമ്പ്രാനെ അവസാനമായി കണ്ടതും.&lt;br /&gt;&lt;br /&gt;സാമ്പ്രാന്‍ പിന്നീട്‌ കോളേജില്‍ വന്നതേയില്ല. ഇടയ്ക്കാരോ പറഞ്ഞത്‌ കേട്ടു, സാമ്പ്രാന്‍ തമിഴ്‌നാട്ടിലുണ്ടെന്നും, മുല്ലപ്പൂവിന്റെ എസ്സെന്‍സ്‌ ഉണ്ടാക്കുന്ന ഫാക്ടറിയിട്ടെന്നും മറ്റും.&lt;br /&gt;&lt;br /&gt;സാമ്പ്രാന്റെ കാര്യം പറഞ്ഞ്‌ ഞാനും അജിത്തും പലപ്പോഴും തര്‍ക്കിച്ചിട്ടുണ്ട്‌. ഒരു Yes/No ഉത്തരത്തില്‍ തീരേണ്ട കാര്യം അത്രക്കങ്ങട്‌ വഷളാക്കേണ്ടിയിരുന്നില്ല എന്നാണ്‌ എനിക്കു തോന്നിയിരുന്നത്‌. അല്ലെങ്കില്‍ സാമ്പ്രാന്‍ എന്ത്‌ തെറ്റാണ്‌ ചെയ്തത്‌? വളഞ്ഞ വഴിയോന്നും സ്വീകരിക്കാതെ നേര്‍ക്കുനേരെ ചോദിച്ചതാണൊ തെറ്റ്‌? ഒരു ദുര്‍ബല നിമിഷത്തില്‍ അങ്ങിനെ ചോദിച്ചതാവാനേ വഴിയുള്ളൂ. ഇനി, അജിത്ത്‌ Yes മൂളിയാല്‍ തന്നെ ശ്രീദേവിയുടെ മനസ്സില്‍ കയറിപറ്റാന്‍ സാമ്പ്രാനെപോലെയുള്ള അലവലാതിക്ക്‌ പറ്റുമായിരുന്നോ? എന്തായാലും സാമ്പ്രാനോടങ്ങിനെ പെരുമാറിയതില്‍ പിന്നീട്‌ അജിത്തിന്‌ അങ്ങേയറ്റം വിഷമം ഉണ്ടായിരുന്നു. കോളേജ്‌ ജീവിതത്തിന്റെ അവസാനനാളുകളില്‍ അവന്‍ അത്‌ എന്നോട്‌ പറയുകയും ചെയ്തിരുന്നു. &lt;br /&gt;&lt;br /&gt;ജീവിക്കാനുള്ള വ്യഗ്രതയില്‍ പല സുഹൃത്തുക്കളുമായുള്ള ബന്ധം അറ്റുപോയിരുന്നു. പല നാടുകളില്‍ ജോലിചെയ്ത്‌, പല കമ്പനികള്‍ മാറി അവസാനം ഞാന്‍ കൊച്ചിയില്‍തന്നെ സെറ്റില്‍ ചെയ്യുവാന്‍ തീരുമാനിച്ചു. അങ്ങിനെയാണ്‌ എന്റെ വിവാഹം തീരുമാനിച്ചത്‌. നാട്ടിലും പുറത്തുമുള്ള അറിയാവുന്ന എല്ലാ സുഹൃത്തുക്കളെയും കത്തെഴുതിയും ഫോണ്‍ ചെയ്തും ഇമെയില്‍ വഴിയും വിവരമറിയിച്ചു. പഴയ അഡ്രസ്സ്‌ ബുക്കില്‍നിന്നും തപ്പിയെടുത്ത്‌ പൊട്ടക്കണ്ണന്‍ മാവിലെറിയുന്നത്‌ പോലെ ചില കത്തുകളും അയച്ചിരുന്നു.&lt;br /&gt;&lt;br /&gt;അജിത്തിന്റെ വിവരമൊന്നും ഇല്ലായിരുന്നു. ഞങ്ങളുടെ ബാച്ചില്‍ ഏറ്റവും ഒടുവില്‍ ജോലികിട്ടിയത്‌ അവനായിരുന്നു. ഒരുപാട്‌ കഷ്ടപ്പെട്ടിട്ടാണ്‌ പൂനെയിലുള്ള അമ്മാവന്‍ വഴി ഒരു ജോലി തരപ്പെടുത്തിയത്‌.അജിത്ത്‌ ജോലികള്‍ പലതും മാറി ബോംബെ, ഡെല്‌ഹി വഴി ദുബായിലെത്തിയെന്ന് കേട്ടിരുന്നു. ശ്രീദേവിയുമായുള്ള വിവാഹത്തിന്‌ അവന്‍ ശ്രമിച്ചിരുന്നുവെന്നും ഒരു ചൊവ്വാദോഷത്തിന്റെ പേരില്‍ അത്‌ നടന്നില്ല എന്നും, ഡെല്‌ഹിയിലായിരുന്നപ്പോള്‍ അവനയച്ച കത്തില്‍ നിന്നറിയാന്‍ കഴിഞ്ഞു.&lt;br /&gt;&lt;br /&gt;അങ്ങിനെ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളുമായി, ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ നിനച്ചിരിക്കാതെ സാമ്പ്രാന്റെ വരവ്‌. കോയമ്പത്തൂരില്‍ വച്ച്‌ അവിചാരിചമായി കണ്ടുമുട്ടിയ ഞങ്ങളുടെ ഒരു പൊതുസുഹൃത്തില്‍ നിന്നാണത്രെ എന്റെ കല്യാണത്തിന്റെ വിവരം കിട്ടിയത്‌. &lt;br /&gt;&lt;br /&gt;"ഷ്ടാ, വേഗം റെഡിയാക്‌. നമ്മളൊരു സ്ഥലം വരെ പോകുന്നു. നീ എന്തുപറഞ്ഞാലും വേണ്ടില്ല്ല" പുതിയ ഫോര്‍ഡ്‌ കാറിന്റെ കീ ചുഴറ്റി സാമ്പ്രാന്‍ കല്‍പിച്ചു. &lt;br /&gt;&lt;br /&gt;"ഞാനെങ്ങനെ വരാനാണ്‌ നീ കണ്ടില്ലേ ഇവരെയോക്കെ?" ഞാന്‍ ഒഴിയാന്‍ നോക്കി.&lt;br /&gt;&lt;br /&gt;"ഷ്ടാ,ഒരു മണിക്കൂറേ നിക്കു നിന്നെ വേണ്ടൂ. ന്റെ പുതിയ കാറില്‍ നിന്നെയൊന്ന് കറക്കണം ത്രേയുള്ളു"&lt;br /&gt;&lt;br /&gt;എന്നെയുംകൊണ്ട്‌ ശരം പോലെ അവന്‍ കാര്‍ പറപ്പിച്ചു.&lt;br /&gt;&lt;br /&gt;"സാമ്പ്രാ, ഒന്ന് പതുക്കെ വിട്‌. നാളെ കെട്ടാനെങ്കിലും ഞാന്‍ ബാക്കിവേണ്ടേ?"&lt;br /&gt;&lt;br /&gt;"സന്തോഷം കൊണ്ടാ ഷ്ടാ, ചൂടാവല്ലേ" വേഗത കുറച്ച്‌ അവന്‍ പറഞ്ഞു. &lt;br /&gt;&lt;br /&gt;കാര്‍ പെരിയാര്‍ ഹോട്ടലിനോട്‌ ചേര്‍ന്നുള്ള കോട്ടേജിനുമുമ്പില്‍ നിന്നു. &lt;br /&gt;&lt;br /&gt;"ഷ്ടാ, ഞാനിവിട്യാ കൂടീരിക്കണെ. ഫാമിലിയുണ്ട്‌ കൂടെ. "&lt;br /&gt;&lt;br /&gt;ഇതുവരെയും ഞാനവനെ കുറിച്ചൊന്നും ചോദിച്ചില്ലല്ലോ എന്ന കുറ്റബോധം എനിക്കുണ്ടായി. &lt;br /&gt;&lt;br /&gt;ബെല്ലടിച്ച്‌ ഒരു ചൂളം വിളിയുമായി അവന്‍ കാത്തുനിന്നു. &lt;br /&gt;&lt;br /&gt;വാതില്‍ തുറന്ന ആളെ കണ്ട്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.&lt;br /&gt;&lt;br /&gt;ശ്രീദേവിയായിരുന്നു അത്‌. &lt;br /&gt;&lt;br /&gt;ചുമലില്‍ കൈയ്യിട്ട്‌ സ്നേഹപൂര്‍വ്വം അകത്തേക്കാനയിക്കുമ്പോള്‍ സാമ്പ്രാന്‍ എന്റെ ചെവിയില്‍ പറഞ്ഞു,"ഷ്ടാ, ന്ത്‌ ചൊവ്വാദോഷം. മനപ്പൊരുത്തം തന്ന്യാ വലുത്‌"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30476437-115278980567535514?l=keralascan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://keralascan.blogspot.com/feeds/115278980567535514/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30476437&amp;postID=115278980567535514' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115278980567535514'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115278980567535514'/><link rel='alternate' type='text/html' href='http://keralascan.blogspot.com/2006/07/blog-post_13.html' title='വിധിപോലെ മാംഗല്യം'/><author><name>sahayaathrikan</name><uri>http://www.blogger.com/profile/08747076739590481559</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://photos1.blogger.com/blogger/817/3270/320/camera.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-30476437.post-115233340733747040</id><published>2006-07-07T20:57:00.000-07:00</published><updated>2006-07-07T21:36:47.456-07:00</updated><title type='text'>അടിക്കുറിപ്പ് മത്സരം - എല്ലാവര്‍ക്കും സ്വാഗതം</title><content type='html'>പാതാ‍ളം സന്ദര്‍ശിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ ഒരവസരം. ആലുവ പ്രൈവറ്റ് സ്റ്റാന്റില്‍ നിന്നും നിങ്ങള്‍ ഈ ബസ്സില്‍ കയറുക. അത് നിങ്ങളെ പാതാളത്തിലെത്തിക്കും&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/184517552/" title="Photo Sharing"&gt;&lt;img src="http://static.flickr.com/62/184517552_c66d31cc1b.jpg" width="500" height="402" alt="pathalambus" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഓണമൊക്കെ അടുത്ത് വരികയല്ലേ. പാതാളത്തില്‍ മാവേലിയെ കണ്ട് വിശേഷം തിരക്കാം എന്ന് നിശ്ചയിച്ച്, കഴിഞ്ഞ ദിവസം ഞാന്‍ വണ്ടി കയറി. ഓണമടുത്തതിന്റെ സന്തോഷമൊന്നും മാവേലിയുടെ മുഖത്ത് കാണാനില്ല. തലക്കു കൈയ്യും കൊടുത്ത് ഒരേ ഇരുപ്പാണ്‍. കാരണമന്വേഷിച്ചപ്പോള്‍ ഒന്നും മിണ്ടാതെ ഒരോഫീസിനു നേരെ കൈചൂണ്ടി. ആ കാഴ്ചയില്‍‍ എല്ലാമടങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;ഇതാണ്‍ ഞാന്‍ കണ്ട കാഴ്ച.&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/184517551/" title="Photo Sharing"&gt;&lt;img src="http://static.flickr.com/75/184517551_56a8d35447.jpg" width="500" height="375" alt="nationalcongress" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;സ്ഥാനഭ്രഷ്ടനായ മാവേലി പുനരധിവാസ ഫണ്ടിലേക്ക് വിഭവസമാഹരണത്തിനായി സംഭാവനകള്‍ ക്ഷണിച്ചു കൊള്ളൂന്നു. മാവേലിക്ക് ഒരു മൈത്രിഭവനം സംഘടിപ്പിച്ച് കൊടുക്കുകയാണ്‍ ലക്ഷ്യം.  എല്ലാവരും ഉദാരമായി സംഭാവന ചെയ്യുക.സംഭാവനകള്‍ സിബുവിന്‍ അയച്ചുകൊടുത്താല്‍ മതിയാകും. &lt;br /&gt;&lt;br /&gt;മാത്രമല്ല,മുകളില്‍ കൊടുത്തിട്ടുള്ള ചിത്രതിനെ ആധാരമാക്കി, ഒരടിക്കുറിപ്പ് മത്സരം നടത്തുന്നു.അടിക്കുറിപ്പ് മത്സരത്തിലെ വിജയികള്‍ക്ക് പാതാളത്തില്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സീറ്റ് വിതരണം ചെയ്യുന്നതായിരിക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;ഫ്ലിക്കര്‍ ഫോട്ടോസ് ലഭ്യമല്ലാത്ത യു.എ.ഇ യിലെ സുഹ്രുത്തുക്കള്‍ക്കായി, ബ്ലോഗ്ഗര്‍ ഫോട്ടോ താഴെക്കൊടുത്തിരിക്കുന്നു&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://photos1.blogger.com/blogger/817/3270/1600/nationalcongress.jpg"&gt;&lt;img style="cursor:pointer; cursor:hand;" src="http://photos1.blogger.com/blogger/817/3270/320/nationalcongress.jpg" border="0" alt="" width=500 height=400 &gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30476437-115233340733747040?l=keralascan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://keralascan.blogspot.com/feeds/115233340733747040/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30476437&amp;postID=115233340733747040' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115233340733747040'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115233340733747040'/><link rel='alternate' type='text/html' href='http://keralascan.blogspot.com/2006/07/blog-post_07.html' title='അടിക്കുറിപ്പ് മത്സരം - എല്ലാവര്‍ക്കും സ്വാഗതം'/><author><name>sahayaathrikan</name><uri>http://www.blogger.com/profile/08747076739590481559</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://photos1.blogger.com/blogger/817/3270/320/camera.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-30476437.post-115218486122287165</id><published>2006-07-06T02:02:00.000-07:00</published><updated>2006-07-06T04:22:13.720-07:00</updated><title type='text'>നെല്ലിയാമ്പതി - ഒരു ഓട്ടപ്രദക്ഷിണം</title><content type='html'>നെല്ലിയാമ്പതി സന്ദര്‍ശിക്കണം എന്നത് എന്റെ വളരെ നാളായിട്ടുള്ള ആഗ്രഹമായിരുന്നു. അവിടം സന്ദര്‍ശിച്ചവര്‍ പറഞ്ഞുകേട്ട വിവരണം വച്ച് ഏറെ പ്രത്യേകതയുള്ള ഒരു സ്ഥലമാണിതെന്ന് ഊഹിച്ചിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ്‍ ഓഫീസിലുള്ളവര്‍ ചേര്‍ന്ന്       പഴനി-കൊഡൈക്കനാല്‍ ടൂര്‍ പ്രോഗ്രാം പ്ലാന്‍ ചെയ്യുന്നത്. വഴിക്ക് നെല്ലിയാമ്പതിയും സന്ദര്‍ശിക്കാം എന്ന എന്റെ ഓഫര്‍ വലിയ വിസമ്മതമില്ലാതെ അംഗീകരിക്കപ്പെട്ടു. &lt;br /&gt;&lt;br /&gt;നെന്മാറ വരെയും തികച്ചും പാലക്കാടന്‍ ഭൂ‍പ്രകൃതിയാണ്‍. വരണ്ട ഈ ഭൂമിക്കപ്പുറത്ത് ഊട്ടിപോലുള്ള ഒരു സ്ഥലം ഒട്ടും തന്നെ പ്രതീക്ഷിക്കാനാവാത്തതാണ്‍. പോത്തുണ്ടി ഡാം ആണ്‍ നമ്മെ ആദ്യം സ്വാഗതം ചെയ്യുന്നത്. സഹ്യാദ്രി മലകളെ പശ്ചാത്തലമാ‍ക്കി വിന്യസിക്കുന്ന പോത്തുണ്ടി ഡാം ഒരു മനോഹരമായ കാഴ്ചയാണ്.&lt;br /&gt;&lt;br /&gt;പോത്തുണ്ടി ഡാം&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/141180720/" title="Photo Sharing"&gt;&lt;img src="http://static.flickr.com/51/141180720_41ea4143ca.jpg" width="500" height="375" alt="Pothundi Dam" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പോത്തുണ്ടി ഡാമിനെ തുടര്‍ന്ന് നെല്ലിയാമ്പതി മലകയറ്റം ആരംഭിക്കുകയായി. 10 ഹെയര്‍പിന്നുകള്‍ കയറണം. ഇടക്കിടെ മരങ്ങള്‍ക്കിടയിലൂടെ പോത്തുണ്ടി ഡാം കാണാം. കൂടുതല്‍ ഉയരങ്ങള്‍ കയറുന്തോറും കൂടുതല്‍ വിസ്ത്ര്തമാകുന്ന കാഴ്ചകള്‍. അവസാനം കാണുമ്പോള്‍, ഡാം ഒരു ചെറിയ ചിറപോലെ ചുരുങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;ചില സ്ഥലങ്ങളില്‍ റോഡ്, ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത് കാണാമായിരുന്നു. എന്നാലും ഗതാഗതത്തിന്‍ തടസ്സമുണ്ടായിരുന്നില്ല. എതിരെ വലിയ വാഹനങ്ങള്‍ വന്നാല്‍ കുഴങ്ങിയതു തന്നെ. പക്ഷേ വാഹനങ്ങള്‍ പൊതുവേ കുറവായിരുന്നു.&lt;br /&gt;&lt;br /&gt;ഒട്ടും പ്ലാനിംഗ് ഇല്ലാതെ പെട്ടെന്ന് തീരുമാനിച്ച സന്ദര്‍ശനമായിരുന്നു ഇത്. വഴിയില്‍ കണ്ട നാട്ടുകാരോട് ചോദിച്ചിട്ടാണ്‍, സീതാകുണ്ട് വെള്ളച്ചാട്ടം സന്ദര്‍ശിക്കാം എന്ന് തീരുമാനിച്ചത്. വൈകുന്നേരത്തിന് മുന്‍പ് പഴനിയില്‍ എത്തണം എന്ന ഒരു കണ്ടീഷന്‍ കൂടിയുണ്ടാ‍യിരുന്നതിനാല്‍ നെല്ലിയാമ്പതി സന്ദര്‍ശനം ഒരു ഓട്ടപ്രദക്ഷിണമായി മാറുമെന്ന് ഉറപ്പായിരുന്നു.&lt;br /&gt;&lt;br /&gt;നെല്ലിയാമ്പതിയില് തേയില, കാപ്പി, ഓറഞ്ച്, പേരക്ക എന്നിങ്ങനെ പലവിധ ഫലങ്ങളുടെ തോട്ടങ്ങള്‍ കാണാം&lt;br /&gt;Poabs കമ്പനിയുടെ എസ്റ്റേറ്റിനകത്തു കൂടിയാണ്‍ സീതകുണ്ടിലേക്കുള്ള വഴി. തേയിലതോട്ടത്തിനിടയിലൂടെ നടക്കണം. &lt;br /&gt;&lt;br /&gt;Poabs എസ്റ്റേറ്റിലേക്കുള്ള വഴി&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/183224316/" title="Photo Sharing"&gt;&lt;img src="http://static.flickr.com/55/183224316_4a5c4360e0.jpg" width="500" height="375" alt="nelliampathy-pathways" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;എസ്റ്റേറ്റിനു നടുവിലുടെ...&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/141186612/" title="Photo Sharing"&gt;&lt;img src="http://static.flickr.com/50/141186612_56c5b2313e.jpg" width="500" height="375" alt="Nelliampathy" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;കണ്ണെത്താ ദൂരത്ത്...&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/141180722/" title="Photo Sharing"&gt;&lt;img src="http://static.flickr.com/56/141180722_38cc8179a9.jpg" width="500" height="375" alt="9-nelliampathy" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;തുടര്‍ന്ന് ഒരു മലഞ്ചെരിവാണ്‍. ശരിക്ക് പറഞ്ഞാല്‍ ഒരു കൊക്ക. യാതൊരു സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടില്ലാത്ത ഒരു suicide point. പാലക്കാട് ജില്ല ഏതാണ്ട് പൂണ്ണമായി ഇവിടെനിന്ന് കാണുവാന്‍ കഴിയും. Google Earthല്‍ കാണുന്നതുപോലെ. മൂന്നാറിലെ Topstation-നില്‍ നിന്നും ഏറെ വ്യത്യസ്ഥമാണ്‍ ഈ കാഴ്ച. നോക്കിനിന്നുപോവും.&lt;br /&gt;&lt;br /&gt;Google Earth view&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/183236638/" title="Photo Sharing"&gt;&lt;img src="http://static.flickr.com/61/183236638_1b96a43bd1.jpg" width="375" height="500" alt="seethakund" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മലഞ്ചെരിവിലൊരു മരം&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/141180721/" title="Photo Sharing"&gt;&lt;img src="http://static.flickr.com/45/141180721_c75c56e344.jpg" width="500" height="375" alt="seethakundu" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;സമയ പരിമിതി മൂലം സീതാകുണ്ട് സന്ദര്‍ശനം ഒഴിവാക്കി. മാത്രമല്ല എല്ലാവര്‍ക്കും നല്ല വിശപ്പും ഉണ്ടായിരുന്നു. കടകളില്‍ തേന്‍ വില്‍ക്കാന്‍ വെച്ചിട്ടുണ്ടായിരുന്നു. ഒരു വലിയ സ്ക്വാഷ് ബോട്ടിലിലുള്ള ചെറുതേന്‍ വില 125 രൂപ. ശര്‍ക്കര തേനല്ലെന്ന് കൂടെയുള്ള വിദഗ്ധന്‍ സാക്ഷ്യ്പ്പെടുത്തിയതിനാല്‍ ഒന്ന് വാങ്ങിച്ചു. &lt;br /&gt;&lt;br /&gt;ഒടുവില്‍ മലയിറങ്ങുമ്പോള്‍ നെല്ലിയാമ്പതി ശരിക്കും കാണുവാന്‍ പറ്റാത്തതിലുള്ള സങ്കടം മാത്രം ബാക്കിയായി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30476437-115218486122287165?l=keralascan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://keralascan.blogspot.com/feeds/115218486122287165/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30476437&amp;postID=115218486122287165' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115218486122287165'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115218486122287165'/><link rel='alternate' type='text/html' href='http://keralascan.blogspot.com/2006/07/blog-post.html' title='നെല്ലിയാമ്പതി - ഒരു ഓട്ടപ്രദക്ഷിണം'/><author><name>sahayaathrikan</name><uri>http://www.blogger.com/profile/08747076739590481559</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://photos1.blogger.com/blogger/817/3270/320/camera.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-30476437.post-115165789699421417</id><published>2006-06-30T01:54:00.000-07:00</published><updated>2006-07-06T21:33:05.916-07:00</updated><title type='text'>ഒരു മൂന്നാര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്‌ - photoblog</title><content type='html'>"ഇത്തവണ നമുക്ക്‌ മൂന്നാറില്‍  പോയാലോ?" ചാക്കോചേട്ടന്റെ വക ഞായറാഴ്ചകളിലുള്ള പതിവ്‌ ഒത്തുകൂടലുകളിലൊന്നിലാണ്‌  മൂന്നാര്‍ സന്ദര്‍ശനം പരിഗണനയില്‍ വന്നത്‌. ചാക്കോചേട്ടന്‍ തന്നെയാണ്‌ ഈ  നിര്‍ദ്ദേശം മുന്നോട്ടുവച്ചത്‌.&lt;br /&gt;&lt;br /&gt;"ഈ വയസ്സുകാലത്ത്‌ മല കയറണോ?" ബ്രാന്റി  ഗ്ലാസ്സുകളില്‍ പകര്‍ത്തുകയായിരുന്ന, ചാക്കോചേട്ടന്റെ സ്ഥിരം ശത്രു, പ്രകാശിന്റെ വക  കമന്റ്‌. ചാക്കൊചേട്ടനെ പ്രകോപിപ്പിക്കുകയാണ്‌ ലക്ഷ്യം.&lt;br /&gt;&lt;br /&gt;"വയസ്സു നിന്റെ അപ്പന്‌"  ചാക്കോചേട്ടനും വിട്ടുകൊടുത്തില്ല. ചാക്കോചേട്ടന്‌ വയസ്സ്‌ 68 ആയി. പതിവായി  വ്യായാമം ചെയ്യും. ദിവസവും 5കി.മീ. നടക്കും. അതുകഴിഞ്ഞ്‌ 1 മണിക്കൂര്‍ excercise  വേറെ. അല്‍പം പോലും കുടവയറില്ല. എനിക്കും പ്രകാശിനുമാണെങ്കില്‍ അത്‌  വേണ്ടുവോളമുണ്ട്‌. നന്നായി ഡ്രസ്‌ ചെയ്താല്‍ ചാക്കോചേട്ടന്‌ 50 വയസ്സ്‌ പോലും  പറയില്ല.&lt;br /&gt;&lt;br /&gt;"എടാ, നീ തന്നെ പറ, എനിക്ക്‌ വയസ്സയോടാ?" പതിവുപോലെ എന്റെ സപ്പോര്‍ട്ടു  നേടാനാണ്‌ ചേട്ടന്റെ ശ്രമം. വയസ്സില്‍ കയറിപിടിച്ചാല്‍ ചാക്കോചേട്ടനു സഹിക്കില്ല.&lt;br /&gt;&lt;br /&gt;"പിന്നെ, 68 വയസ്സെന്നു പറഞ്ഞാല്‍ കുഴിയിലേക്ക്‌ കാലുനീട്ടിയെന്നല്ലേ"  എനിക്കുമുമ്പേ പ്രകാശ്‌ വീണ്ടും യുദ്ധം തുടങ്ങി.&lt;br /&gt;&lt;br /&gt;"നീയിന്ന് എന്റെ കയ്യില്‍ നിന്ന്  വേടിക്കും" ചാക്കോചേട്ടന്‍ ചാടിയെഴുന്നേറ്റു.&lt;br /&gt;&lt;br /&gt;"ഇന്നെന്താ ആദ്യമേതന്നെ തുടങ്ങിയോ,  രണ്ടും?" ഒരു പ്ലേറ്റില്‍ ഇറച്ചിക്കറിയും മറ്റേതില്‍ ചെമ്മീന്‍ വറുത്തതുമായി വന്ന  അന്നാമ്മ ചേടത്തിയുടെ വക ചോദ്യം.&lt;br /&gt;&lt;br /&gt;ചാക്കോചേട്ടനും അന്നാമ്മ ചേടത്തിയും "made for  each other" എന്നാണ്‌ ഞങ്ങള്‍ പറയുക. നല്ല ഐശ്വര്യമുള്ള മുഖം. നല്ല ആരോഗ്യം.  ചാക്കോചേട്ടനെപ്പോലെ പ്രായം ബാധിക്കാത്ത ശരീരം. കണ്ടാല്‍ ഇപ്പോഴും സുന്ദരി തന്നെ.  എന്റെയും പ്രകാശിന്റേയും ഭാര്യമാര്‍ക്ക്‌ അവരോട്‌ ചെറിയ അസൂയയുണ്ടെന്നും  കൂട്ടിക്കോളൂ.&lt;br /&gt;&lt;br /&gt;"അല്ലെങ്കിലും വെള്ളമടിക്കുംബോള്‍ ഒരടി എന്നും ഉറപ്പല്ലേ"  അടുക്കളയില്‍ നിന്നും പ്രകാശിന്റെ ഭാര്യ രമ.&lt;br /&gt;&lt;br /&gt;"വെറുതെ നാട്ടുകാരെ കേള്‍പ്പിക്കാന്‍,  അല്ലാതെന്താ?" എന്റെ ശ്രീമതി ഏറ്റുപിടിച്ചു.&lt;br /&gt;&lt;br /&gt;കുണ്ടല ഡാം - യൂക്കാലിപ്റ്റസ് മരങ്ങള്‍ക്കിടയിലൂടെ....&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/24023073/" title="Photo Sharing"&gt;&lt;img src="http://static.flickr.com/18/24023073_9baeea6c35.jpg" width="500" height="384" alt="A view among trees" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഞങ്ങളുടെ ഞായറാഴ്ചകള്‍  സമ്പന്നമാക്കുന്നത്‌, ഈ വെള്ളമടിയും ഈ വഴക്കുമെൊക്കെയാണ്‌. ചാക്കോചേട്ടന്‍ തികഞ്ഞ  കമ്മ്യൂണിസ്റ്റുകാരനാണ്‌. അച്ചുമ്മാവന്റെ ആരാധകന്‍. പ്രകാശ്‌ സന്ദര്‍ഭത്തിനൊത്ത്‌  രാഷ്ട്രിയം മാറും. ചാക്കോചേട്ടന്‍ കമ്മ്യുണിസ്റ്റാവുംബോള്‍ പ്രകാശ്‌ കോണ്‍ഗ്രസ്സ്‌.  ചാക്കോചേട്ടന്‍ അച്ചുതാനന്ദനാണെങ്കില്‍ പ്രകാശ്‌ പിണറായിചേരിയിലായിരിക്കും.  തമ്മില്‍ തല്ലുകൂടി ഒരു ബഹളം ഉണ്ടാക്കുക എന്നതുതന്നെ രണ്ടുപേരുടെയും ഉദ്ദേശം.  രണ്ടുപേരും വഴക്കുകൂടുന്നതു കണ്ടാല്‍ തോന്നും ഇവരിനി ഒരിക്കലും യോജിക്കില്ല എന്ന്.  പക്ഷേ രണ്ടുപേര്‍ക്കും പരസ്പരം വലിയ കാര്യമാണ്‌. പ്രകാശ്‌ ടൂര്‍ പോകുംബോഴാണ്‌  ഏറ്റവും രസം. ഒോരോ രണ്ടുമാസം കൂടുമ്പോഴും പ്രകാശ്‌ ബിസിനസ്സാവശ്യത്തിന്‌ ടൂര്‍  പോകാറുണ്ട്‌. മിക്കവാറും ഒരാഴ്ച കഴിഞ്ഞായിരിക്കും വരുന്നത്‌. എയര്‍പ്പോര്‍ട്ടില്‍  കൊണ്ടുവിടുന്നത്‌ ചാക്കോചേട്ടനായിരിക്കും. സ്ഥലത്തുണ്ടെങ്കില്‍ ഞാനും പോകാറുണ്ട്‌.  രമയുടെ വക ഒരു ശോകസീന്‍ കഴിയുമ്പോഴേക്കും ചാക്കോചേട്ടന്‍ കാറുമായി വരും.  എയര്‍പ്പോര്‍ട്ടില്‍ എത്തുമ്പോഴേക്ക്‌ ചാക്കോചേട്ടന്‍ വികാരാധീനനാവാന്‍ തുടങ്ങും.  "purseഉം passportഉം എപ്പോഴും സൂക്ഷിക്കണം. അധികം കള്ളുകുടിക്കരുത്‌" തുടങ്ങിയ  ഉപദേശങ്ങളോടെയായിരിക്കും തുടക്കം.checkin ചെയ്യുമ്പോഴേക്കും ചാക്കോചേട്ടന്റെ  കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാകും. ചിലപ്പോള്‍ തോന്നും ചാക്കോചേട്ടന്‌ ഒരു  കൊച്ചുകുട്ടിയുടെ മനസ്സാണെന്ന്.&lt;br /&gt;&lt;br /&gt;കോടമഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങള്‍&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/178272616/" title="Photo Sharing"&gt;&lt;img src="http://static.flickr.com/49/178272616_792c1baa54.jpg" width="500" height="375" alt="DSC01551" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;എന്റെ ഭാര്യ അമ്മുവിനാണെങ്കില്‍  അന്നാമ്മചേടത്തി കഴിഞ്ഞിട്ടെയുള്ളു സ്വന്തം അമ്മപോലും. ഒരു സാരി വാങ്ങണമെങ്കില്‍,  ഒരു കറി വയ്ക്കണമെങ്കില്‍ - എല്ലാം അന്നാമ്മചേടത്തിയോടു ചോദിച്ചിട്ടേ  ചെയ്യൂ.പ്രകാശിന്റെ ഭാര്യ രമയുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. കല്യാണം കഴിച്ചു  കൊണ്ടുവരുമ്പോള്‍ രമയ്ക്ക്‌ പാചകം ഒട്ടുംതന്നെ അറിയില്ലായിരുന്നു. ഒരു ചായവരെ  കഷ്ടിച്ചൊപ്പിക്കും. അന്നാമ്മചേടത്തിയുടെ രണ്ടാഴ്ചത്തെ ട്രെയിനിങ്ങ്‌ കൊണ്ട്‌ രമ  ഒരു above average കുക്കായി എന്നു പറഞ്ഞാല്‍ മതിയല്ലോ.&lt;br /&gt;&lt;br /&gt;"മൂന്നാറില്‍  തണുപ്പാണ്‌. കുട്ടിയ്ക്ക്‌ ജലദോഷം പിടിക്കും. നമുക്ക്‌ ഇവിടെ എവിടെയെങ്കിലുമുള്ള  റിസോര്‍ട്ടില്‍ പോയാല്‍പോരെ?." രമ പറഞ്ഞു. ഒന്നര വയസ്സുകാരന്‍ അഭിഷേകിന്റെ  ആരോഗ്യമാണ്‌ തടസ്സം.&lt;br /&gt;&lt;br /&gt;"രമേ, നിന്നോട്‌ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്‌, കുട്ടികളെ  വെയിലും മഴയും കൊള്ളിച്ചു വളര്‍ത്തണം എന്ന്. Objection overruled ". ചാക്കോചേട്ടന്‍  വിധി പ്രഖ്യാപിച്ചു. &lt;br /&gt;&lt;br /&gt;കുണ്ടല ഡാം - അഭിയുടെ അഭ്യാസങ്ങള്‍&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/178269300/" title="Photo Sharing"&gt;&lt;img src="http://static.flickr.com/66/178269300_eb32680154.jpg" width="500" height="375" alt="DSC01642" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പ്രകാശിനും രമയ്ക്കും താമസിച്ചാണ്‌ കുട്ടിയുണ്ടായത്‌. അതും  വളരെയധികം നേര്‍ച്ചകള്‍ക്കും ചികില്‍സകള്‍ക്കും ശേഷം. "തലയില്‍ വച്ചാല്‍  പേനരിക്കും" എന്ന രീതിയില്‍ കുട്ടിയെ വളര്‍ത്താനായിരുന്നു രമയുടെ ശ്രമം. അവനൊരു  പനിവന്നാല്‍ രണ്ടുപേര്‍ക്കും ടെന്‍ഷനായിരുന്നു. കുട്ടിക്കാണെങ്കില്‍ സ്ഥിരം  അസുഖവും. ഒരുവിധം എല്ലാ ഡോക്ടര്‍മാരും മാറിമാറി കുട്ടിയെ ചികില്‍സിച്ചു  കഴിഞ്ഞിരുന്നു. "വളര്‍ത്തുന്ന രീതി ശരിയല്ല" എന്ന് ആയിടയ്ക്ക്‌ ചാക്കോചേട്ടന്‍  തുറന്നടിച്ചുപറഞ്ഞത്‌ ഒര്‍ല്‍പം നീരസം ഉണ്ടാക്കിയില്ല്ലേ എന്ന് സംശയം. എന്തായാലും  ചാക്കോചേട്ടന്‍ വിട്ടുകൊടുത്തില്ല. എക്സര്‍സൈസിനുശേഷം ചാക്കോചേട്ടന്‍ പതിവായി  പ്രകാശിന്റെ വീട്ടിലെത്തും. കുട്ടിയെയുമെടുത്ത്‌ ഇളംവെയിലില്‍ ഒരിരുപത്‌ മിനിട്ട്‌  നടക്കും. വൈകുന്നേരം അന്നാമ്മചേടത്തിയായിരിക്കും അഭിയെ കൊണ്ടുപോകുന്നത്‌. ഒരാഴ്ച  കൊണ്ട്‌ അഭിയുടെ വിളര്‍ച്ച മാറിക്കിട്ടി. ഇപ്പോള്‍ വല്ലപ്പോഴും മാത്രമേ അഭിഷേകിനു  അസുഖം വരാറുള്ളൂ. എങ്കിലും രമയ്കിപ്പോഴും പേടിയാണ്‌.&lt;br /&gt;&lt;br /&gt;"ചാക്കോചേട്ടന്‍ പറഞ്ഞതാണ്‌  ശരി. അവന്‍ കുറച്ചു മഞ്ഞും കൊള്ളട്ടെ" പ്രകാശ്‌ ചാക്കോചേട്ടനെ പിന്താങ്ങി.  ഞാനാണെങ്കില്‍ മൂന്നാര്‍ ഇതുവരെയും കണ്ടിട്ടില്ല. അതുകൊണ്ട്‌ എനിക്കു പരിപൂര്‍ണ്ണ  സമ്മതമായിരുന്നു. അങ്ങിനെ മൂന്നാര്‍ സന്ദര്‍ശനത്തിന്റെ കാര്യത്തില്‍ ഒരു  തീരുമാനമായി.&lt;br /&gt;&lt;br /&gt;ഫോഗ് വാക്ക്..&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/178269298/" title="Photo Sharing"&gt;&lt;img src="http://static.flickr.com/68/178269298_2d88654c22.jpg" width="500" height="375" alt="DSC01539" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മദ്ധ്യവേനലവധിക്കാലം ഏകദേശം കഴിയാറായിരുന്നു. മെയ്‌ ഇരുപതിന്‌  പോയിട്ട്‌ പിറ്റേ ദിവസം മടങ്ങുവാന്‍ തീരുമാനിച്ചു. ചാക്കോചേട്ടന്‍ തന്നെ മുന്‍  കൈയെടുത്ത്‌ ഒരു Tempo Traveller ബുക്ക്‌ ചെയ്തു. താമസം മുന്നാര്‍ ടൌണില്‍ നിന്നും  ഏകദേശം 1/2കി.മീ. മാറി, "Marthoma Camp Center" എന്ന പള്ളിവക സ്ഥലത്ത്‌  ഏര്‍പ്പാടാക്കി. ടൂര്‍ ഓര്‍ഗ്ഗനൈസ്‌ ചെയ്യുവാനുള്ള ചാക്കോചേട്ടന്റെ വൈഭവം ഒരിക്കല്‍  കൂടി ഞങ്ങള്‍ കണ്ടറിഞ്ഞു. ചാക്കോചേട്ടന്‍ എപ്പോഴും പറയും, "യാത്ര, താമസം, ഭക്ഷണം -  ഇതു മൂന്നും നന്നായാല്‍ ടൂര്‍ അടിപൊളിയാകും."&lt;br /&gt;&lt;br /&gt;അവസാനം കാത്തിരുന്ന ദിവസം  വന്നെത്തി. രണ്ട്‌ വലിയ ബാസ്കറ്റുമായാണ്‌ ചാക്കോചേട്ടന്റെ വരവ്‌. വഴിയില്‍  കഴിക്കുവാനുള്ള ഫ്രൂട്സ്‌, വെള്ളം, അന്നാമ്മചേടത്തി പ്രത്യേകം ഉണ്ടാക്കിയ  മുറുക്ക്‌, കുഴലപ്പം,ഉണ്ണിയപ്പം തുടങ്ങിയവയും മദ്യപാനികള്‍ക്കായി ചെമ്മീന്‍  അച്ചാര്‍, ബീഫ്‌ ഫ്രൈ, താറാവിന്റെ മുട്ട പുഴുങ്ങിയത്‌ എന്നിവയായിരുന്നു അതില്‍.  കള്ളുകുടിയന്മാര്‍ക്കായി പ്രത്യേകം റിസര്‍വ്വ്‌ ചെയ്ത ബാക്ക്‌ സീറ്റ്‌ പ്രകാശ്‌  ഇതിനകം കയ്യടക്കിയിരുന്നു.&lt;br /&gt;&lt;br /&gt;ആലുവയില്‍ നിന്നും ഏകദേശം 120km ദൂരെയാണ്‌  മൂന്നാര്‍. പെരുമ്പാവൂര്‍, കോതമംഗലം, അടിമാലി എന്നിവയാണ്‌ ഇടക്കുവരുന്ന ടൌണുകള്‍.  കോതമംഗലം ആയപ്പോഴേക്കും ഭൂപ്രകൃതി പാടെ മാറി തുടങ്ങി. കിഴക്കന്‍ മലമ്പ്രദേശങ്ങള്‍  ശരിക്കും ഒരു കാഴ്ച തന്നെയാണ്‌. കുന്നുകളും മരങ്ങളും ഇടക്കിടെ കാണുന്ന ചെറുപുഴകളും  നോക്കിയിരിക്കാന്‍ തന്നെ ഒരു രസമാണ്‌. ജനസാന്ദ്രത തീരെ കുറവാണ്‌. നല്ല  റോഡായതുകൊണ്ട്‌ ഡ്രൈവര്‍ സാമാന്യം നല്ല വേഗത്തിലാണ്‌ വണ്ടി ഓടിക്കുന്നത്‌.&lt;br /&gt;&lt;br /&gt;വഴിയോരക്കാഴ്ചകള്‍&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/178269301/" title="Photo Sharing"&gt;&lt;img src="http://static.flickr.com/56/178269301_280cfc4c47.jpg" width="500" height="332" alt="malayoram" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പ്രകാശും ചാക്കോചേട്ടനും ഓരോ ബിയര്‍ കഴിച്ചുകൊണ്ട്‌  ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചയിലാണ്‌. കുട്ടികള്‍ ഒരു ഫുട്ബോള്‍ ഗ്രൌണ്ടിലെന്ന  പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നു. പെണ്ണുങ്ങള്‍ മൂന്നും ഏറ്റവും  മുമ്പില്‍ സരസ സംഭാഷണത്തിലാണ്‌. വണ്ടിയില്‍ കയറിയപ്പോള്‍ തന്നെ തുടങ്ങിയതാണ്‌  മൂന്നുപേരുടെയും കുശുകുശുക്കല്‍. എനിക്കു കുറേശ്ശെ ഉറക്കം വന്നു  തുടങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;"അവന്റെ ഒരു ഉറക്കം. എടാ, എഴുന്നേല്‍ക്കടാ. "  ചാക്കോചേട്ടന്റെ വിളി കേട്ടാണ്‌ കണ്ണുതുറന്നത്‌. ബസ്സ്‌ വഴിയുടെ ഓരത്ത്‌  നിറുത്തിയിട്ടിരിക്കുകയായിരുന്നു. നേര്യമംഗലം പാലമായിരുന്നു സമീപത്ത്‌. ആലുവ  മാര്‍ത്താണ്ഡവര്‍മ്മ പാലം പോലെ തന്നെയാണ്‌ ഈ പാലവും. 'റ' പോലെയുള്ള സ്പാനുകള്‍.  പാലത്തില്‍ നിന്നുള്ള ദൃശ്യം പറഞ്ഞറിയിക്കാന്‍ വയ്യ. പുഴയും കാടും മലകളും  ചേര്‍ന്നൊരുക്കിയ പ്രകൃതിയുടെ ഒരു നിശ്ചല ദൃശ്യം. പെരിയാറിന്റെ ഒരു  കൈവഴിയായിരിക്കണം, ഈ പുഴ, അതോ പെരിയാര്‍ തന്നെയോ?&lt;br /&gt;&lt;br /&gt;നേരിയമംഗലം പാലത്തില്‍ നിന്ന് നോക്കുമ്പോള്‍&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/178263988/" title="Photo Sharing"&gt;&lt;img src="http://static.flickr.com/54/178263988_2662d610f0.jpg" width="500" height="332" alt="Neriamangalam" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പ്രകാശും ചാക്കോചേട്ടനും  ദൂരെ മാറിനിന്ന് ആസ്വദിച്ച്‌ മൂത്രമൊഴിക്കുന്നു. അവര്‍ക്കൊരു കമ്പനി കൊടുക്കാനായി  ഞാന്‍ അങ്ങോട്ട്‌ ചെന്നു. "ഉച്ചയാവുമ്പോള്‍ നമ്മള്‍ മൂന്നാറിലെത്തിയിരിക്കും"  ചാക്കോചേട്ടന്റെ നിഗമനം.&lt;br /&gt;&lt;br /&gt;ഞങ്ങളുടെ അടുത്ത സ്റ്റോപ്പ്‌ ചീയപ്പാറ  വെള്ളച്ചാട്ടമായിരുന്നു. തട്ടുതട്ടായി ഒഴുകിയിറങ്ങുന്ന വെള്ളിനൂലുകള്‍.  വെള്ളച്ചാട്ടത്തിന്റെ അടിയില്‍ പോയി നിന്ന് ഒരു ഫോട്ടോയും എടുത്തു.  &lt;br /&gt;&lt;br /&gt;ചീയപ്പാറ വെള്ളച്ചാട്ടം&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/178269297/" title="Photo Sharing"&gt;&lt;img src="http://static.flickr.com/45/178269297_607b44f34c.jpg" width="375" height="500" alt="cheeyappara2" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കുറച്ചുകഴിഞ്ഞപ്പോള്‍ വാളാര്‍ വെള്ളച്ചാട്ടം കാണാറായി. കുറച്ചകലെയാണ്‌ ഈ  വെള്ളച്ചാട്ടം. ചീയപ്പാറപോലെ അടുത്തുനിന്ന് കാണുവാന്‍ സാധിക്കില്ല. വണ്ടി ഇപ്പോള്‍  ശരിക്കും കയറ്റം കയറിതുടങ്ങിയിരുന്നു. രണ്ടുവശത്തും വലിയ മരങ്ങള്‍ ഉണ്ടായിരുന്നു.  വഴിയുടെ വീതി വളരെ കുറവായതിനാല്‍ എതിരെ വണ്ടികള്‍ വന്നാല്‍ കുഴങ്ങിയതുതന്നെ.  ഒരവസരത്തില്‍ ഒരു KSRTC ബസ്സിന്‌ സൈഡ്‌ കൊടുക്കുമ്പോഴാണ്‌ ചാക്കോചേട്ടന്‍ അത്‌  കണ്ടുപിടിച്ചത്‌. "ദേ, കൊക്ക കാണണമെങ്കില്‍ ഈ സൈഡിലേക്കു നോക്ക്‌". കുട്ടികളും  സ്ത്രീകളുമെല്ലാം ഉത്സാഹത്തോടെ നോക്കി. അഗാധമായ ഒരു കൊക്ക. അങ്ങു താഴെ ഒരു പുഴ  ഒഴുകുന്നതു കാണാം. നോക്കുമ്പോള്‍ തന്നെ പേടിയാവുന്നു,&lt;br /&gt;&lt;br /&gt;"കഴിഞ്ഞ ദിവസം ഇവിടെയാണ്‌ ഒരു  മാരുതിക്കാര്‍ താഴേക്കു പോയത്‌."ഡ്രൈവര്‍ അറിയിച്ചു. അതോടുകൂടി വണ്ടിക്കകത്ത്‌ ഒരു  വല്ലാത്ത മൌനം. പ്രകാശിന്റെ കൈയ്യില്‍ വീണ്ടും ഒരു ബിയര്‍ കുപ്പി  പ്രത്യക്ഷപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/178263985/" title="Photo Sharing"&gt;&lt;img src="http://static.flickr.com/68/178263985_4a68da93b2.jpg" width="500" height="375" alt="DSC09251" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;തേയില തോട്ടങ്ങള്‍ അങ്ങിങ്ങായി കണ്ടുതുടങ്ങി.  വണ്ടിക്കുള്ളില്‍ വീണ്ടും ഉത്സാഹം നിറഞ്ഞു. എവിടെയെങ്കിലും ഒന്നു നിര്‍ത്താന്‍  ചാക്കോചേട്ടന്‍ ഓര്‍ഡറിട്ടു. പതിവുപോലെ മൂത്രശങ്കതന്നെ കാരണം.&lt;br /&gt;&lt;br /&gt;"ഈ ആണുങ്ങളുടെ ഒരു  ഭാഗ്യം. എവിടെ വേണമെങ്കിലും മൂത്രമൊഴിക്കാം." അന്നാമ്മ ചേടത്തി അസൂയയോടുകൂടി  പറഞ്ഞു.&lt;br /&gt;&lt;br /&gt;"നിങ്ങള്‍ക്കു വേണമെങ്കില്‍ ആ തേയിലച്ചെടിയുടെ മറവില്‍ സാധിച്ചൊ.  ഞങ്ങളങ്ങോട്ട്‌ നോക്കില്ല. പോരെ!!" ചാക്കോചേട്ടനും വിട്ടില്ല.&lt;br /&gt;&lt;br /&gt;അന്നാമ്മ ചേടത്തിക്കു  വാശിയായി. രമയും അമ്മുവും വാശി ഏറ്റെടുത്തു. "എന്നാലങ്ങിനെ തന്നെയാകട്ടെ".  മൂന്നുപേരും തേയില ചെടികള്‍ക്കിടയില്‍ മറഞ്ഞു. "കൂ ഊയ്‌" ചാക്കോചേട്ടന്‍  ഓരിയിട്ടു. കുട്ടികളും കൂടെക്കൂടി. ഭാഗ്യത്തിന്‌ സമീപത്തൊന്നും ആരും  ഉണ്ടായിരുന്നില്ല. ടോയ്‌ലറ്റുകളുടെ അഭാവം യാത്രപോകുമ്പോള്‍ സ്ത്രീകള്‍ക്ക്‌ ഒരു  വലിയ പ്രശ്നം തന്നെയാണ്‌.&lt;br /&gt;&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/178263986/" title="Photo Sharing"&gt;&lt;img src="http://static.flickr.com/67/178263986_2d68609267.jpg" width="500" height="375" alt="DSC09261" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഏകദേശം 12മണിയായപ്പോള്‍ ഞങ്ങള്‍ മൂന്നാറിലെത്തി.  എല്ലാവര്‍ക്കും നല്ല വിശപ്പുണ്ടായിരുന്നു. ഭക്ഷണം കഴിച്ചിട്ട്‌ താമസസ്ഥലത്തേക്കു  പോകാം എന്ന് തീരുമാനിച്ചു. S.N.Tourist Homeന്റെ മുമ്പില്‍ ഡ്രൈവര്‍ വണ്ടി  നിറുത്തി. ചെറിയതെങ്കിലും നല്ല റസ്റ്റോറന്റ്‌.ഊണിന്റെ സമയമായിട്ടേയുള്ളു. അതിനാല്‍  തിരക്കുകുറവായിരുന്നു. എല്ലാവരും ചിക്കണ്‍ ബിരിയാണിയില്‍ തുടങ്ങി. "ഫുഡ്‌  നന്നായിരുന്നു കെട്ടോ" ബില്ല് കൊടുക്കുമ്പോള്‍ ചാക്കോചേട്ടന്‍ കാഷ്യറെ തന്റെ  അഭിനന്ദനം അറിയിച്ചു.&lt;br /&gt;&lt;br /&gt;തേയിലത്തോട്ടത്തിലെ തണല്‍ മരങ്ങള്‍&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/21574876/" title="Photo Sharing"&gt;&lt;img src="http://static.flickr.com/17/21574876_47eab433e2.jpg" width="500" height="386" alt="MUNNAR-TREE-IN-A-SLOPE" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;Marthoma Camp Center അന്വേഷിക്കലായി അടുത്ത പരിപാടി.  വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നു. നേരത്തെ  വിളിച്ചുപറഞ്ഞിരുന്നതുകൊണ്ട്‌ അവര്‍ ഞങ്ങളുടെ കോട്ടേജുകളെല്ലാം ഒരുക്കിയിരുന്നു.  മുറിയും ബാത്‌ റൂമും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ഒരു മണിക്കൂര്‍  വിശ്രമം.അതിനുശേഷം രാജമലയില്‍ പോകാം എന്ന് തീരുമാനമായി.&lt;br /&gt;&lt;br /&gt;രാജമലയിലേക്കുള്ള  യാത്ര മൂന്നാറിന്റെ പച്ചപ്പിലൂടെയാണ്‌. ഒരു ഘട്ടത്തില്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ ആണോ  എന്ന് സംശയിച്ചുപോയി. അത്ര മനോഹരമായിരുന്നു ആ ദൃശ്യം. പച്ചമൂടിയ ഒരു താഴ്വാരം.  അതില്‍ മേഞ്ഞു നടക്കുന്ന പശുക്കള്‍. നടുവിലൂടെ ഒഴുകുന്ന അരുവി. മഴ  ചാറുന്നുണ്ടായിരുന്നതിനാല്‍ വണ്ടി നിറുത്താന്‍  പറ്റിയില്ല.&lt;br /&gt;&lt;br /&gt;സ്വിറ്റ്‌സര്‍ലണ്ട് ആണോ?&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/167157726/" title="Photo Sharing"&gt;&lt;img src="http://static.flickr.com/72/167157726_28f9fed482.jpg" width="500" height="375" alt="DSC01547" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പുഴയൊഴുകും വഴി...&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/24024034/" title="Photo Sharing"&gt;&lt;img src="http://static.flickr.com/18/24024034_c39abd5175.jpg" width="500" height="375" alt="wayside-scenery" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;തേയിലകള്‍ക്കിടയിലൂടെ..&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/178269299/" title="Photo Sharing"&gt;&lt;img src="http://static.flickr.com/62/178269299_860593258d.jpg" width="500" height="375" alt="DSC01615" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;രാജമലയിലെത്തിയപ്പോഴും മഴ ചെറുതായി പൊടിയുന്നുണ്ടായിരുന്നു.  പോരാത്തതിന്‌ കോടയും. കോടമഞ്ഞ്‌ എനിക്ക്‌ പുതിയ അനുഭവമായിരുന്നു. ചിലപ്പോള്‍  തൊട്ടടുത്തുള്ള ആളെപോലും കാണുവാന്‍ പറ്റില്ല. നല്ല തിരക്കുണ്ടായിരുന്നു. കൂടുതലും  വടക്കെ ഇന്ത്യയില്‍ നിന്നും വന്നവരായിരുന്നു.&lt;br /&gt;&lt;br /&gt;"കുട്ടികളെ ഞാന്‍ നോക്കിക്കോളാം "  ചാക്കോചേട്ടന്‍ കുട്ടികളുമായി മുന്നില്‍ നടക്കാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;കോടമഞ്ഞില്‍ നില്‍ക്കുന്ന വരയാട്&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/21574875/" title="Photo Sharing"&gt;&lt;img src="http://static.flickr.com/16/21574875_b621e1e34e.jpg" width="500" height="375" alt="MUNNAR-THAR-GOAT" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;"ദേ, വരയാട്‌" പുറകില്‍  നിന്നും രമ വിളിച്ച്‌ പറഞ്ഞു. കുറച്ചകലെയായി, കോടമഞ്ഞില്‍, ഒരു നിഴല്‍പോലെ വരയാടിനെ  കണ്ടു. പെട്ടെന്നുതന്നെ കോടമഞ്ഞില്‍ അത്‌ മാഞ്ഞുപോയി. കുറച്ചുകൂടി നടന്നപ്പോള്‍  വേറൊരാടിനെ വളരെ അടുത്തുനിന്ന് കാണുവാന്‍ സാധിച്ചു.&lt;br /&gt;&lt;br /&gt;വരയാട് ക്ലോസപ്പില്‍..&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/21574874/" title="Photo Sharing"&gt;&lt;img src="http://static.flickr.com/16/21574874_a481a38fc4.jpg" width="500" height="375" alt="Munnar-Thar" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;"മുകളില്‍ ഒരുപക്ഷേ ഇനിയും  ആടുകളൂണ്ടാകും" ചാക്കോചേട്ടന്‍ ഉത്സാഹത്തോടെ അറിയിച്ചു. വണ്ടികളെല്ലാം താഴെ  പാര്‍ക്ക്‌ ചെയ്യണം. ബാക്കി വഴി നടന്ന് കയറണം. ഞാനും പ്രകാശും  കിതച്ചുതുടങ്ങിയിരുന്നു. രമയും അമ്മുവും ശരിക്കും വിയര്‍പ്പില്‍ കുളിച്ചിരുന്നു.  ചാക്കോചേട്ടനും അന്നാമ്മചേടത്തിയും വളരെ മുന്നില്‍ എത്തിയിരുന്നു.  കുറച്ചുകഴിഞ്ഞപ്പോള്‍ തലക്കുമുകളില്‍ നിന്നോരശിരീരി.&lt;br /&gt;&lt;br /&gt;"വല്ലാതെ തളര്‍ന്നുപോയോ  മക്കളേ! അയ്യോ കഷ്ടം." ചാക്കോചേട്ടന്‍ ഒരു hairpin വളവ്‌ നടന്നുകയറിയിട്ട്‌  ഞങ്ങളുടെ നേരേ മുകളില്‍ വന്ന് കളിയാക്കുകയാണ്‌. ഞങ്ങള്‍ക്ക്‌ സങ്കടവും ദേഷ്യവും  വന്നു.&lt;br /&gt;&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/178272622/" title="Photo Sharing"&gt;&lt;img src="http://static.flickr.com/51/178272622_18e52bcef2.jpg" width="500" height="375" alt="Thar3" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;"എന്നാലിത്‌ മുഴുവന്‍ കയറിയിട്ടു തന്നെ കാര്യം" പ്രകാശ്‌ എന്റെ ചെവിയില്‍  പറഞ്ഞു. ഞങ്ങള്‍ വാശിയോടെ സ്പീഡ്‌ കൂട്ടി. മുകളിലെത്തി നോക്കിയപ്പോള്‍ കണ്ടത്‌,  ചാക്കോചേട്ടനും പരിവാരങ്ങളും, hairpin വളവ്‌ ഒഴിവാക്കി, കുത്തനെയുള്ള  ഷോര്‍ട്ട്‌കട്ടിലൂടെ മുകളിലേക്ക്‌ കയറുന്നതണ്‌.&lt;br /&gt;&lt;br /&gt;"നമുക്കെന്തായാലും നേരെ തന്നെ  പോകാം." പ്രകാശ്‌ പറഞ്ഞു. കോടകാരണം ഒന്നും കാണുന്നുണ്ടായിരുന്നില്ല. ഒരു hairpin  കൂടി കയറിയപ്പോള്‍ ഞങ്ങള്‍ ശരിക്കും തളര്‍ന്നിരുന്നു. മുകളില്‍ ചെന്നപ്പോള്‍  അന്നാമ്മചേടത്തിയും കുട്ടികളെയും കണ്ടു. ചാക്കോചേട്ടനെ കാണുന്നില്ല.&lt;br /&gt;&lt;br /&gt;ചാക്കോചേട്ടന്‍ ഷോര്‍ട്കട്ടടീച്ചെത്തിയ പോയിണ്ട്..&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/178269302/" title="Photo Sharing"&gt;&lt;img src="http://static.flickr.com/72/178269302_a11360ec4c.jpg" width="500" height="375" alt="Rajamala-Fog" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;"ഹൊ ഈ  ഷോര്‍ട്ട്‌കട്ടിലൂടെ വരണ്ടായിരുന്നു. തൊണ്ട വരളുന്നു. കുറച്ചു വെള്ളം താ"  അന്നാമ്മചേടത്തി ക്ഷീണിച്ച സ്വരത്തില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"ചാക്കോചേട്ടനെവിടെ?" ഞാന്‍  ചോദിച്ചു.&lt;br /&gt;&lt;br /&gt;കോടമഞ്ഞിലേക്കു ചൂണ്ടി ചേടത്തി പറഞ്ഞു."ദാ, അവിടെനിന്ന്  കിതപ്പാറ്റുന്നു".&lt;br /&gt;&lt;br /&gt;"അപ്പോള്‍ ഒളിച്ചുനില്‍ക്കുകയാണല്ലേ" പ്രകാശ്‌ ഒരു ഒളിയമ്പെയ്തു.&lt;br /&gt;&lt;br /&gt;"അന്നാമ്മേ, നീ വരുന്നുണ്ടോ?" ചാക്കോചേട്ടന്‍ ചൂടായി. കിതച്ചുകൊണ്ട്‌ ഞങ്ങളെ  അഭിമുഖീകരിക്കാനുള്ള മടിയാണെന്നു എല്ലാവര്‍ക്കും മനസ്സിലായി.&lt;br /&gt;&lt;br /&gt;"കുട്ടികളെ  നോക്കിക്കോളൂ" എന്നു പറഞ്ഞ്‌ അന്നാമ്മചേടത്തി ധൃതിയില്‍ നടന്ന് മറഞ്ഞു. അല്‍പദൂരം  കൂടി നല്ല കയറ്റമാണ്‌.&lt;br /&gt;&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/178272622/" title="Photo Sharing"&gt;&lt;img src="http://static.flickr.com/51/178272622_18e52bcef2.jpg" width="500" height="375" alt="Thar3" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;"നിന്നാല്‍ ക്ഷീണം കൂടുകയേ ഉള്ളു. അതുകൊണ്ട്‌ നമുക്ക്‌  നടക്കാം" ഞാന്‍ എല്ലാവരെയും പ്രോല്‍സാഹിപ്പിച്ചു. ഇടയ്ക്കിടെ മാറിമാറി വീശുന്ന  കാറ്റിനനുസരിച്ച്‌ കോടമഞ്ഞ്‌ വന്നും പോയുമിരുന്നു. മഞ്ഞുകാരണം ഒന്നും കാണുവാന്‍  സാധിക്കുന്നുണ്ടായിരുന്നില്ല. ഒന്നുരണ്ടുപ്രാവശ്യം ഞാന്‍ എതിരെ വന്നവരുമായി  കൂട്ടിമുട്ടുകയും ചെയ്തു.&lt;br /&gt;&lt;br /&gt;"അവരെവിടെ എത്തിയോ ആവോ?" പ്രകാശ്‌ അല്‍ഭുതപ്പെട്ടു.  ഞങ്ങള്‍ നടത്തം തുടര്‍ന്നു.&lt;br /&gt;&lt;br /&gt;"അന്നാമ്മചേടത്തി അല്ലേ അത്‌" രമ മുമ്പോട്ടു നോക്കി  പറഞ്ഞു. ഏകദേശം 10 അടി അപ്പുറത്ത്‌, രണ്ടുകൈയ്യും എളിയില്‍ കുത്തി, മുമ്പില്‍ എന്തൊ  സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുന്ന അന്നാമ്മചേടത്തിയെ ഞങ്ങള്‍ കണ്ടു.&lt;br /&gt;&lt;br /&gt;"ആ  നില്‍പ്പത്ര ശരിയല്ലല്ലോ" പ്രകാശ്‌ നടത്തത്തിനു വേഗം കൂട്ടി. ഒന്നു മാറിവീശിയ  കാറ്റില്‍ ഞങ്ങള്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു കാഴ്ച കണ്ടു. ഏതൊ ഒരു വടക്കെ  ഇന്ത്യക്കാരിയുടെ ചുമലില്‍ കൈവച്ച്‌, മറുകൈ  എളിക്കുകുത്തി,മുതുകുവളച്ച്‌,കിതപ്പിനിടയില്‍ ശ്വാസം കഴിക്കുവാന്‍ ബദ്ധപ്പെടുന്ന  ചാക്കോചേട്ടന്‍!!&lt;br /&gt;&lt;br /&gt;"അരേ ക്യാ കര്‍ രേ തൂ" വടക്കെ ഇന്ത്യക്കാരി അലറി.&lt;br /&gt;&lt;br /&gt;ചാക്കോചേട്ടന്‍  അക്ഷരാര്‍ത്‌ഥത്തില്‍ ഞെട്ടിപ്പോയി. തിരിഞ്ഞു നോക്കിയപ്പോള്‍ സ്തംഭിച്ചു  നില്‍ക്കുന്ന ഞങ്ങളെയാണ്‌ കണ്ടത്‌. പ്രകാശ്‌ ഒരുവിധത്തില്‍ വടക്കെ ഇന്ത്യക്കാരിയെ  സമാധാനിപ്പിച്ചയച്ചു.&lt;br /&gt;&lt;br /&gt;"ഞാന്‍ തിരിച്ചു പോകുകയാണ്‌" അന്നാമ്മചേടത്തി, അതും പറഞ്ഞ്‌  തിരിഞ്ഞൊരു നടത്തം. രമയും അമ്മുവും ഒപ്പം കൂടി.&lt;br /&gt;&lt;br /&gt;ചാക്കോചേട്ടന്‍ അപ്പോഴും സ്തംഭിച്ചു  നില്‍ക്കുകയാണ്‌.&lt;br /&gt;&lt;br /&gt;"പോട്ടെ, ചാക്കോചേട്ടാ, ഒരബദ്ധം പറ്റിയതല്ലേ" ഞാന്‍  ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്തായാലും ചാക്കോചേട്ടനെയും ചേടത്തിയെയും  പൂര്‍വ്വസ്‌ഥിതിയിലാക്കാന്‍ ആ ദിവസം മുഴുവന്‍ വേണ്ടിവന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;പിറ്റേന്ന് Camp  Center വക നല്ല ഇഡ്ഡലി ബ്രേക്ക്‌ഫാസ്റ്റ്‌ കിട്ടി. 8 മണിയോടുകൂടി ഞങ്ങള്‍  ടൊപ്‌സ്റ്റേഷന്‍ ലക്ഷ്യമാക്കി പുറപ്പെട്ടു. വഴിയില്‍ നല്ല ഹോട്ടല്‍  ഇല്ലാത്തതിനാലും, Top Stationല്‍ എത്തുമ്പോള്‍ ഉച്ചയാവുമെന്നതിനാലും ഭക്ഷണം  കരുതുകയാവും നല്ലതെന്ന് Camp center മാനേജര്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.  അതിനാല്‍ ഉച്ചഭക്ഷണം parcel ആയി എടുത്തു. പച്ചപുതപ്പണിഞ്ഞുകിടക്കുന്ന  തേയിലത്തോട്ടത്തിനരുകിലൂടെ വളഞ്ഞുപുളഞ്ഞ്‌ പോകുന്ന റോഡ്‌. എത്രകണ്ടാലും മതിവരാത്ത  കാഴ്ച. ഇടക്കിടെ തേയിലയുമായി പോകുന്ന ട്രാക്ടറുകള്‍. കണ്ണന്‌ദേവന്‍ ഫാക്ടറിയും  വഴിയില്‍ കണ്ടു. &lt;br /&gt;&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/178272620/" title="Photo Sharing"&gt;&lt;img src="http://static.flickr.com/52/178272620_3682074e75.jpg" width="500" height="375" alt="DSC01648" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മാട്ടുപെട്ടി Swiss project ഇടക്ക്‌ കാണുവാന്‍ കഴിഞ്ഞു.  ശാസ്ത്രീയമായ രീതിയില്‍ പശുവിനെ വളര്‍ത്താന്‍ തുടങ്ങിയതാണ്‌. ഇപ്പോള്‍ വളരെ  ശോചനീയമാണ്‌ ഇതിന്റെ സ്‌ഥിതി.അകത്തേക്ക്‌ സന്ദര്‍ശകരെ അനുവദിക്കുന്നില്ല. പക്ഷേ  ഇതിനുചുറ്റുമുള്ള പുല്‍മേടുകള്‍ എടുത്തുപറയേണ്ടതാണ്‌. അത്ര മനോഹരമായിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;Swiss project-ന്‍ അടുത്തുള്ള പുല്‍മേടുകള്‍...&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/21573889/" title="Photo Sharing"&gt;&lt;img src="http://static.flickr.com/17/21573889_b66f36d5e6.jpg" width="500" height="375" alt="Grass-Land" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മറ്റൊരു പുല്‍മേട്...&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/21573890/" title="Photo Sharing"&gt;&lt;img src="http://static.flickr.com/16/21573890_abea0488e7.jpg" width="500" height="375" alt="GREEN-HILLS" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;താമസിയാതെ ഞങ്ങള്‍ മാട്ടുപെട്ടി ഡാമിനു സമീപത്തെത്തി. ഒന്ന് രണ്ടുപേര്‍  ക്യാരറ്റ്‌ വില്‍ക്കുന്നുണ്ടായിരുന്നു. ക്യരറ്റ്‌ ചെടിസഹിതമാണ്‌ വില്‍ക്കുന്നത്‌.  കുട്ടികള്‍ക്കതൊരു കൌതുകമായി. ഡാമില്‍ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്‌. പക്ഷേ  വെള്ളം കുറവായിരുന്നു.&lt;br /&gt;&lt;br /&gt;മാട്ടുപെട്ടി ഡാം - ഒരു ഫോട്ടോഷോപ്പ് പ്രയോഗം&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/21573892/" title="Photo Sharing"&gt;&lt;img src="http://static.flickr.com/17/21573892_adaf1045ca.jpg" width="500" height="375" alt="Madupettidam" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;അടുത്ത സ്റ്റോപ്പ്‌ Echo Point എന്ന് അറിയപ്പെടുന്ന  സ്ഥലമാണ്‌. ഇക്കരെ നിന്നുള്ള ശബ്ദം അക്കരെയുള്ള പാറകളില്‍ തട്ടി  പ്രതിദ്ധ്വനിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കൂവി  വിളിക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;കുണ്ടല ഡാമാണ്‌ അടുത്ത കാഴ്ച. മാട്ടുപെട്ടി  ഡാമിനേക്കാളും മനോഹരമാണ്‌ ഇത്‌. നല്ല നെടുനീളന്‍ യൂക്കാലിപ്റ്റസ്‌ മരങ്ങള്‍  ഡാമിന്റെ തീരത്തുണ്ടായിരുന്നു. ഇവിടെ ഞങ്ങള്‍ ഒരു ബോട്ടിംഗ്‌ സംഘടിപ്പിച്ചു.  ഡാമിന്റെ നടുവില്‍ നിന്ന് മലകളിലേക്കുള്ള ദൃശ്യം അവര്‍ണ്ണനീയം  തന്നെ.&lt;br /&gt;&lt;br /&gt;കുണ്ടല ഡാം&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/21066487/" title="Photo Sharing"&gt;&lt;img src="http://static.flickr.com/17/21066487_55e7851f93.jpg" width="500" height="375" alt="Munnar-Tea Garden of India" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;കുണ്ടല ഡാമില്‍ നിന്നുള്ള മറ്റൊരു കാഴ്ച - boatല്‍ നിന്നും എടുത്തത്&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/178272618/" title="Photo Sharing"&gt;&lt;img src="http://static.flickr.com/63/178272618_03b173f605.jpg" width="500" height="375" alt="DSC01645" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ടോപ്പ്‌ സ്റ്റേഷനിലെത്തിയപ്പോള്‍ സമയം 12.30. വണ്ടിയില്‍  തന്നെയിരുന്ന് ഭക്ഷണം കഴിച്ചു. ഇതുവരെ കാണാത്ത ചില ഫ്രൂട്സ്‌ വില്‍ക്കാന്‍  വച്ചിട്ടുണ്ടായിരുന്നു. "മരത്തക്കാളി" എന്ന് വിളിക്കുന്ന ഒരിനം കണ്ടു. അകത്ത്‌  നമ്മുടെ പാഷന്‍ഫ്രൂട്ടുപോലെയിരിക്കും. നല്ല രുചിയുണ്ടതിന്‌.&lt;br /&gt;&lt;br /&gt;ടോപ്പ്സ്റ്റേഷന്‍...&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/178272621/" title="Photo Sharing"&gt;&lt;img src="http://static.flickr.com/78/178272621_f410743687.jpg" width="500" height="375" alt="topstation" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;കുറെ മലകള്‍  ചേര്‍ന്നൊരുക്കുന്ന താഴ്വാരമാണ്‌ ടോപ്പ്‌സ്റ്റേഷനിലെ ആകര്‍ഷണം. തമിഴ്‌നാടിന്റെ  കീഴിലുള്ള സ്ഥലമാണ്‌. തമിഴ്‌നാട്‌ ടൂറിസംകാരുടെ അധീനതയിലാണത്‌. കുറച്ചുദൂരം  നടന്നിട്ടുവേണം ഈ പറയുന്ന സ്ഥലത്തെത്തുവാന്‍. ചാക്കോചേട്ടന്‍ ഇത്തവണ മല്‍സരത്തിനു  മുതിര്‍ന്നില്ല. തലേന്നുനടന്ന സംഭവത്തിന്റെ ക്ഷീണം മാറിയിട്ടില്ലായിരുന്നു.  കുറച്ച്‌ ദൂരം കുത്തനെയുള്ള ഇറക്കമാണ്‌. ഇറക്കം കഴിഞ്ഞ്‌ നമ്മള്‍ എത്തുന്നത്‌ ഒരു  കുടിലിന്റെ സൈഡിലാണ്‌. അതിന്റെ മുന്‌വശത്തുനിന്നാണ്‌ താഴ്വാരം കാണുന്നത്‌. ഈ ഓലക്കുടില്‍ ടൂറിസ്റ്റുകള്‍ക്ക് വാടകക്ക് കൊടുക്കുമത്രെ. ഒരാള്‍ ഒരു  ടെലിസ്ക്കോപ്പ്‌ സജ്ജമാക്കി നില്‍ക്കുന്നുണ്ടായിരുന്നു. നമ്മുടെ മുമ്പില്‍ ഒരു വലിയ  താഴ്വാരമാണ്‌. അങ്ങകലേ തേനി പട്ടണം കാണാം. ലോകത്തിന്റെ നെറുകയില്‍  നില്‍ക്കുന്നപോലെയാണ്‌ നമുക്കനുഭവപ്പെടുക. ഒരു ചിറകുണ്ടായിരുന്നെങ്കില്‍ എന്ന്  തോന്നിപ്പോകും. ടെലിസ്ക്കോപ്പിലൂടെ തേനി പട്ടണം കാണിച്ചുതന്നു. &lt;br /&gt;&lt;br /&gt;ടോപ്പ്സ്റ്റേഷന്‍...&lt;br /&gt;&lt;a href="http://www.flickr.com/photos/96546260@N00/167157912/" title="Photo Sharing"&gt;&lt;img src="http://static.flickr.com/74/167157912_89f2590390.jpg" width="500" height="375" alt="topstation2" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;കുടിലിനുമുമ്പില്‍  നിന്നും വീണ്ടും താഴെക്കു പോകാമായിരുന്നു. ഞാനും ചാക്കോചേട്ടനും താഴെക്കിറങ്ങാന്‍  തീരുമാനിച്ചു. അവിടെ എത്തിയപ്പോഴാണ്‌, അത്‌ കാണാതെപോയിരുന്നെങ്കില്‍ വലിയ  നഷ്ടമായേനെ എന്ന് മനസ്സിലായത്‌. നമുക്കും ഈ താഴ്വാരത്തിനുമിടയില്‍ ഒന്നുമില്ല.ഒരു  പ്രത്യേക തരം ഫീലിംഗാണ്‌ അവിടെ നില്‍ക്കുമ്പോള്‍. ചില foreigners ഇവിടെ രാത്രി  തങ്ങാറുണ്ടത്രെ. നിലാവില്‍ കുളിച്ചുനില്‍ക്കുന്ന താഴ്വാരം അതിമനോഹരമായതിനാല്‍  എല്ലാവര്‍ഷവും അത്‌ ആസ്വദിക്കുവാന്‍ പതിവായി വരുന്നവരുണ്ടെന്ന് ഗൈഡ്‌ പറഞ്ഞു.  മറ്റൊരു വിശേഷം, തേനിയിലേക്കുള്ള കുറുക്കുവഴിയാണ്‌. കൊക്കപോലെ കിടക്കുന്ന് ഈ  സ്ഥലത്തുകൂടെ ഒരു കുറുക്കുവഴിയുണ്ടെന്നും, അന്നാട്ടുകാര്‍ 2 മണിക്കൂര്‍ കൊണ്ട്‌  അതുവഴി തേനിയില്‍ എത്താറുണ്ടെന്നും ഗൈഡ്‌ പറഞ്ഞു.&lt;br /&gt;&lt;br /&gt;ടോപ്പ്‌സ്റ്റേഷനില്‍  നിന്നും ഏകദേശം 2 മണിയോടുകൂടി ഞങ്ങള്‍ തിരിച്ചു പുറപ്പെട്ടു. ചില സ്ഥലങ്ങളില്‍  നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. വീശി അടിക്കുന്ന കാറ്റില്‍ പാറിപ്പറന്നു  പെയ്യുന്ന മഴയും അതേറ്റ്‌ കിടക്കുന്ന തേയിലത്തോട്ടവും ഒരു ഹൃദ്യമായ അനുഭവം  തന്നെയാണ്‌.&lt;br /&gt;&lt;br /&gt;മൂന്നാറില്‍ നിന്നു തിരിക്കുമ്പോള്‍ വീണ്ടും ഒരിക്കല്‍ക്കൂടി  ഇവിടെ തിരിച്ച്‌ വരണം എന്ന് മനസ്സില്‍ ദൃഡനിശ്ചയം ചെയ്തു.&lt;br /&gt;&lt;br /&gt;"നമ്മള്‍ പോയതില്‍ വച്ച്‌  ഏറ്റവും ഭംഗിയുള്ള സ്ഥലം" എന്നാണ്‌ മൂന്നാറിനെ കുട്ടികള്‍ വിശേഷിപ്പിച്ചത്‌.&lt;br /&gt;&lt;br /&gt;&lt;!-- Site Meter --&gt;&lt;br /&gt;&lt;a href="http://s26.sitemeter.com/stats.asp?site=s26rajesh" target="_top"&gt;&lt;br /&gt;&lt;img src="http://s26.sitemeter.com/meter.asp?site=s26rajesh" alt="Site Meter" border="0"/&gt;&lt;/a&gt;&lt;br /&gt;&lt;!-- Copyright (c)2006 Site Meter --&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30476437-115165789699421417?l=keralascan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://keralascan.blogspot.com/feeds/115165789699421417/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30476437&amp;postID=115165789699421417' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115165789699421417'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30476437/posts/default/115165789699421417'/><link rel='alternate' type='text/html' href='http://keralascan.blogspot.com/2006/06/photoblog.html' title='ഒരു മൂന്നാര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്‌ - photoblog'/><author><name>sahayaathrikan</name><uri>http://www.blogger.com/profile/08747076739590481559</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://photos1.blogger.com/blogger/817/3270/320/camera.jpg'/></author><thr:total>14</thr:total></entry></feed>
